കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും! തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാറിനെയാണ് ചോദ്യം ചെയ്യുക. നാളെ തൃശൂർ പോലീസ് ക്ലബ്ബിലായിരിക്കും ചോദ്യം ചെയ്യൽ. കേസിൽ ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബിജെപി തൃശൂർ ജില്ലാ കമ്മിറ്റിയാണ് കുഴൽപണ കടത്തുകാർക്ക് ഹോട്ടൽ മുറിയെടുത്ത് നൽകിയതെന്ന് പോലീസിന് മൊഴി ലഭിച്ചിരുന്നു. ഓഫീസ് സെക്രട്ടറി സതീഷിൽ നിന്നാണ് പോലീസിന് നിർണ്ണായക വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനീഷ് കുമാറിനെ ചോദ്യം ചെയ്യുക. അതേസമയം, വധഭീഷണിയുണ്ടെന്ന ഒബിസി മോർച്ച മുൻ വൈസ് പ്രസിഡന്റ് ഋഷി പൽപ്പുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിക്കെതിരെ കേസെടുത്തു.ബിജെപിക്കുവേണ്ടിയല്ല പണം കൊണ്ടുവന്നത് എന്നാണ് നേതൃത്വം വിശദീകരിക്കുന്നത്.
എന്നാൽ അതോടൊപ്പം ബിജെപി നേതാക്കൾ എന്തിനാണ് പ്രതികൾക്ക് സൗകര്യം ചെയ്തു കൊടുത്തത് എന്ന ചോദ്യവും ഉയരുന്നുണ്ട്.ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഋഷി പൽപ്പു ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കെ ആർ ഹരി ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ പാർട്ടിയിൽ നിന്നും പുറത്താക്കിയതിന്റെ പ്രതികാരമാണ് പരാതിക്കു പിന്നിലെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിക്കുന്നു. എന്നാൽ ധഭീഷണിയുണ്ടെന്ന പരാതിയെത്തുടർന്ന് ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിക്കെതിരെ കേസ്. ഒബിസി മോർച്ച മുൻ വൈസ് പ്രസിഡന്റ് ഋഷി പൽപ്പുവിന്റെ പരാതിയിലാണ് കേസ്.കുൽപ്പണ കേസിലും കത്തിക്കുത്ത് കേസിലും നാണംകെട്ട ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നാണ് ഋഷി ആവശ്യപ്പെട്ടത്.
ആറ് വർഷത്തേക്കാണ് ഋഷി പൽപ്പുവിനെ ബിജെപിയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഋഷി പൽപ്പു ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കെ ആർ ഹരി ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ പാർട്ടിയിൽ നിന്നും പുറത്താക്കിയതിന്റെ പ്രതികാരമാണ് പരാതിക്കു പിന്നിലെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിക്കുന്നു. സംസ്ഥാന അധ്യക്ഷൻ ഫോണിലൂടെ വിളിച്ചാണ് പുറത്താക്കിയ വിവരം അറിയിച്ചതെന്ന് ഋഷി പറഞ്ഞു. നിങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നോ എന്ന് അധ്യക്ഷൻ ചോദിച്ചു. ഇട്ടു എന്ന് താൻ പറഞ്ഞു. നിങ്ങളെ ചുമതലയിൽ നിന്നും നീക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് നോട്ടീസ് തരികയോ വിശദീകരണം ചോദിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഋഷി പൽപ്പു ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭീഷണിയുമായി ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രംഗത്തെത്തിയതെന്ന് ഋഷി ആരോപിക്കുന്നു. ബിജെപി തൃശൂർ ജില്ലാ കമ്മിറ്റിയാണ് കുഴൽപണ കടത്തുകാർക്ക് ഹോട്ടൽ മുറിയെടുത്ത് നൽകിയതെന്ന് പോലീസിന് മൊഴി ലഭിച്ചിരുന്നു. ഓഫീസ് സെക്രട്ടറി സതീഷിൽ നിന്നാണ് പോലീസിന് നിർണ്ണായക വിവരം ലഭിച്ചത്.
Find out more: