ബീസ്റ്റി'ന് നേരെ വീണ്ടും വിമർശനം; വിമാന രംഗത്തിൻ്റെ വീഡിയോ പങ്കുവച്ച് ഒരു ഐഎഎഫ് പൈലറ്റ്  രംഗത്ത്! നഗരത്തിലെ ഒരു ഷോപ്പിംഗ് മാൾ പിടിച്ചെടുത്ത് സന്ദർശകരെ തീവ്രവാദികൾ ബന്ദികളാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് നടൻ  വിജയ് നായകനാകുന്ന ബീസ്റ്റിൽ പറയുന്നത്. സന്ദർശകർക്കിടയിൽ ഉൾപ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ ക്ലൈമാക്സ് രംഗമായ വിമാന രംഗത്തിൻ്റെ വീഡിയോ പങ്കുവച്ചു കൊണ്ടുള്ള ഒരു ഐഎഎഫ് പൈലറ്റിൻ്റെ ട്വീറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.  'എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്' എന്ന് കുറിച്ചുകൊണ്ടാണ് പൈലറ്റ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപേരാണ് ഈ വീഡിയോ റീട്വീറ്റ് ചെയ്തതിരിക്കുന്നത്.






   വിജയ്‌യുടെ വിമാന രംഗത്തിനു പിന്നിലുള്ള യുക്തിയെ കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച ഉയരുന്നുണ്ട്. ഇന്ത്യൻ വ്യോമസേനയിലെ ഒരു പൈലറ്റാണ് ഇപ്പോൾ വിമർശനവുമായി എത്തിയിരിക്കുന്നത്. വിജയ് പാക്കിസ്ഥാനിൽ നിന്ന് തീവ്രവാദിയെ ഫൈറ്റർ ജെറ്റിൽ കടത്തി കൊണ്ടുവരുന്ന രംഗത്തിന് തീയേറ്ററിൽ തന്നെ വലിയ കൂവലുകളും വിമർശനങ്ങളും ലഭിച്ചിരുന്നു. വിജയ് തന്നെയാണ് ഫൈറ്റർ ജെറ്റിൻ്റെ പൈലറ്റായി സിനിമയിൽ കാണിക്കുന്നത്. പാക്കിസ്ഥാൻ പട്ടാളം ഫൈറ്റർ ജെറ്റിൽ നിന്ന് വിജയ്‌യുടെ ഫൈറ്റർ ജെറ്റിന് നേരേ മിസൈൽ വിടുമ്പോൾ വിജയ് അതിനെ അനായാസമായി മറികടക്കുകയാണ്. ഈ ഒരു രംഗം സാമാന്യ യുക്തിയ്ക്ക് നിരക്കാത്തതാണെന്ന് ആരാധകർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.






  വിജയ് സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധ പുലർത്തണമെന്നും തിരക്കഥയിലെ പോരായ്മ മനസിലാക്കാനുള്ള വിവേകം കാണിക്കണമെന്നും ആരാധകരും വിമർശകരും പാലിക്കണമെന്നും സംവിധായകർ ഇത്തരം സീനുകൾ ഒഴിവാക്കാൻ ബുദ്ധിപ്രയോഗിക്കണമെന്നുമാണ് വിമർശനം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാൾ പിടിച്ചെടുത്ത് സന്ദർശകരെ തീവ്രവാദികൾ ബന്ദികളാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ബീസ്റ്റ് പറയുന്നത്. സന്ദർശകർക്കിടയിൽ ഉൾപ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 





  കഴിഞ്ഞ ഏപ്രിൽ 13 നാണ് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം 'ബീസ്റ്റ്' തിയേറ്ററിൽ റിലീസ് ചെയ്തത്. വിജയ് ഒരു റോ ഏജന്റായാണ് സിനിമയിൽ എത്തുന്നത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രം നിരവധി വിമർശനങ്ങൾക്ക് വിധേയമായി എങ്കിലും അത് സിനിമയുടെ കളക്ഷനെ ബാധിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രം 250 കോടിയ്ക്ക് മുകളിൽ ബോക്സോഫീസ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.
 

Find out more: