അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: പ്രതിഷേധമുയർത്തി പ്രതിപക്ഷ നേതാക്കൾ! ഭീതി പൂണ്ട ഏകാധിപതി ഒരു ജീവനില്ലാത്ത ജനാധിപത്യത്തെ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. എതിർശബ്ദം ഉയർത്തുന്നവരെ തകർക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രതിപക്ഷ കക്ഷികളെ വേട്ടയാടുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രതികരിച്ചു. നേരത്തെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ നടത്തിയ അതേ നീക്കമാണ് കെജ്രിവാളിനെതിരെയും നടത്തുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. കേന്ദ്ര സർക്കാർ തുടർച്ചയായി പ്രതിപക്ഷ നേതാക്കൾക്കെതിരെ പ്രതികാര നടപടികൾ നടപ്പാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഫാഷിസ്റ്റ് ഭരണത്തിന് അവസാനമാകുന്നു എന്ന് കണ്ട ബിജെപിയുടെ വെപ്രാളമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.






മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കൾ.അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് ശരദ് പവാർ പ്രഖ്യാപിച്ചു. മറ്റൊരു മുഖ്യമന്ത്രി കൂടി കേന്ദ്രത്തിന്റെ പ്രതികാര രാഷ്ട്രീയത്തിന് ഇരയാകുന്നുവെന്ന് പിഡിപി നേതാവ് മെഹബൂബാ മുഫ്തി പ്രസ്താവിച്ചു. പരാജയം ഭയന്നാണ് ബിജെപി ഈ ഭീരുത്വം നിറഞ്ഞ നീക്കത്തിന് തയ്യാറായിരിക്കുന്നതെന്നും അവർ പറഞ്ഞു.
തെരഞ്ഞെടുപ്പിനെ ഭയപ്പെട്ടാണ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അർവിന്ദർ സിങ് ലവ്‌ലി പറഞ്ഞു. കോൺഗ്രസ്സിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിന് സമാനമായ നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.






അതെസമയം അഴിമതിക്കാരായ വ്യക്തികൾക്ക് ഇത്തരം നടപടികൾ നേരിടേണ്ടി വരുമെന്ന് ബിജെപി എംപി മനോജ് തിവാരി പ്രതികരിച്ചു. എന്തെല്ലാം തന്ത്രങ്ങൾ പയറ്റിയാലും അഴിമതിക്കാർ നിയമത്തിന്റെ കുരുക്കിൽ പെടുമെന്നും അദ്ദേഹം പറഞ്ഞു. നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്ന് ബിജെപി എംപി രവിശങ്കർ പ്രസാദ് പ്രസ്താവിച്ചു. അഴിമതിക്കെതിരായ നിയമപരമായ നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിലടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.






ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രതിപക്ഷ കക്ഷികളെ വേട്ടയാടുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രതികരിച്ചു. നേരത്തെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ നടത്തിയ അതേ നീക്കമാണ് കെജ്രിവാളിനെതിരെയും നടത്തുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. കേന്ദ്ര സർക്കാർ തുടർച്ചയായി പ്രതിപക്ഷ നേതാക്കൾക്കെതിരെ പ്രതികാര നടപടികൾ നടപ്പാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഫാഷിസ്റ്റ് ഭരണത്തിന് അവസാനമാകുന്നു എന്ന് കണ്ട ബിജെപിയുടെ വെപ്രാളമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

మరింత సమాచారం తెలుసుకోండి: