'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്! പൊതുവിദ്യാഭ്യാസ വകുപ്പ് കൗമാര വിദ്യാർഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന 'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതി ജൂൺ 2ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഹയർ സെക്കണ്ടറി അക്കാദമിക വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് നടത്തിയ സമഗ്രമായ ചർച്ചകളിൽ നിന്നുരുത്തിരിഞ്ഞ ആശയങ്ങൾ ക്രോഡീകരിച്ചുകൊണ്ട്, ആകർഷകവും, അനുഭവവാത്മക ജ്ഞാന നിർമിതിക്ക് ഉതകുന്നതുമായ പ്രവർത്തനാധിഷ്ഠിത മൊഡ്യൂളുകൾ പ്രാഥമികമായി തയ്യാറാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജൂൺ രണ്ടിന് സ്കൂൾ തുറക്കുന്ന ദിവസം പദ്ധതി ആരംഭിക്കും.
അന്നേ ദിവസം രക്ഷാകർത്താക്കൾക്കും, അധ്യാപകർക്കും, വിദ്യാർഥികൾക്കും ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ, പ്രധാന്യം, നിർവഹണ രീതി എന്നിവയെക്കുറിച്ച് സമഗ്ര ധാരണ നൽകും
രക്ഷാകർത്താക്കൾക്ക് കാര്യക്ഷമമായ രക്ഷാകർതൃത്വം എന്ന വിശയത്താൽ 30 മിനിട്ട് ബോധവത്കരണം നല്കും.
ജൂൺ 3, 4,5 തീയതികളിൽ റാഗിങ്ങിനെ ആസ്പദമാക്കി , 'നിയമങ്ങൾ നിയന്ത്രണങ്ങൾ' എന്ന നിയമ ബോധവത്കരണം നടത്തും. ജൂൺ 9,10,11 തീയതികളിൽ "പോസിറ്റീവ് മനോഭാവവും, സൗഖ്യവും കൗമാരകാലത്ത്" എന്ന വിഷയത്തിൽ പരിശീലനം നടക്കും (1.30 മണിക്കൂർ)
ജൂൺ 12, 13, 16, 17 കൗമാര പെരുമാറ്റങ്ങൾ: പ്രശ്നങ്ങളും കരുതലുകളും എന്ന മേഖലയെ സംബന്ധിച്ച പരിശീലനം നടക്കും. (3 മണിക്കൂർ).
2025 ജൂൺ 18, 19,20 തീയതികളിൽ , 'ജീവിതമാണെന്റെ ലഹരി' എന്ന വിഷയത്തിൽ 'ബോധവത്കരണ ശില്പശാല നടക്കും (3 മണിക്കൂർ) ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 21 ആചരിച്ചു കൊണ്ട് പദ്ധതി സമാപിക്കും. പരിശീലനത്തിൻ്റെ ഫല പ്രാപ്തി കൃത്യമായി വിലയിരുത്തി വിവിധ തലങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ കൂടി പരിഗണിച്ചു കൊണ്ട് തുടർ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 41 വിദ്യാഭ്യാസ ജില്ലകളിലെ സ്കൂളുകളിൽ ഒരോന്നിൽ നിന്നും ഒരു സൗഹൃദ ക്ലബ് കോർഡിനേറ്ററെയും, ഒരു നാഷണൽ സർവിസ് സ്കീം കോർഡിനേറ്ററെയും ഉൾപ്പെടുത്തി രൂപീകരിക്കുന്ന പരിശീലക ടീമിന് സംസ്ഥാന തലത്തിൽ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് നടത്തിയ സമഗ്രമായ ചർച്ചകളിൽ നിന്നുരുത്തിരിഞ്ഞ ആശയങ്ങൾ ക്രോഡീകരിച്ചുകൊണ്ട്, ആകർഷകവും, അനുഭവവാത്മക ജ്ഞാന നിർമിതിക്ക് ഉതകുന്നതുമായ പ്രവർത്തനാധിഷ്ഠിത മൊഡ്യൂളുകൾ പ്രാഥമികമായി തയ്യാറാക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഹയർ സെക്കണ്ടറി അക്കാദമിക വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നത്. കൗമാരക്കാരിൽ സഹജമായി കാണപ്പെടുന്ന അനഭിലഷണീയ പ്രവണതകളായ റാഗിങ്, അക്രമവാസന, നശീകരണ പ്രവർത്തനങ്ങൾ, ലഹരി ഉപയോഗം, വാഹന ദുരുപയോഗം തുടങ്ങിയവയ്ക്ക് ശാസ്ത്രീയ മാർഗങ്ങളിലൂടെ ശാശ്വത പരിഹാരം കാണുകയും വ്യക്തി ശുചിത്വം, പരിസര ശുചിത്വം, നിയമാവബോധം എന്നിവയിൽ കൃത്യമായ ധാരണ സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് കേരളപാഠ്യപദ്ധതി ലക്ഷ്യമിടുന്ന ജ്ഞാന സമൂഹ നിർമ്മിതിയിൽ പങ്കാളികളാകാൻ അനുയോജ്യരായ ഒരു തലമുറയെ സൃഷ്ടിക്കുകയും ആണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് വിവിധ ഗവ ഏജൻസികളുടെ സംയോജിതമായ സമഗ്ര പിന്തുണാ സംവിധാനം ഒരുക്കിക്കൊണ്ടാണ് കൗമാര വിദ്യാർഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസന ലക്ഷ്യം നേടാൻ ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ്, കൂടെയുണ്ട് കരുത്തേകാൻ. സമഗ്ര വിദ്യാർഥി രക്ഷാകർതൃ, അധ്യപക ശാക്തീകരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Find out more: