കസവ് മുണ്ട് മാറ്റി കൈലിയും ഷർട്ടും ഇട്ട് വന്ന സുകുവേട്ടൻ; കല്യാണ ദിവസത്തെക്കുറിച്ച് മല്ലിക സുകുമാരന് പറയാൻ ഉള്ളത്! സുകുമാരനുമായുള്ള വിവാഹ ദിവസം നടന്ന രസകരമായ സംഭവത്തെക്കുറിച്ചുള്ള തുറന്നുപറച്ചിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു അവർ വിശേഷങ്ങൾ പങ്കുവെച്ചത്. കല്യാണം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴാണ് അദ്ദേഹം അതേക്കുറിച്ച് എല്ലാവരോടും പറഞ്ഞത്. സിനിമയില്ലാത്ത കാലം വന്നാലും കഞ്ഞി കുടിച്ച് ജീവിക്കാനുള്ളതൊക്കെ അദ്ദേഹം സമ്പാദിച്ചിട്ടുണ്ടെന്നും മല്ലിക പറയുന്നു. പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിലുള്ള സംസാരമാണ് മല്ലിക സുകുമാരന്റെ പ്രത്യേകത. മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കുറിച്ചുമെല്ലാം രസകരമായാണ് അവർ സംസാരിക്കാറുള്ളത്.ഞാൻ സമയത്ത് എത്തുമെന്ന് സുകുവേട്ടൻ അവരോട് പറഞ്ഞിരുന്നു.




   കല്യാണമൊക്കെ കഴിഞ്ഞ് ഇഡ്ഡലിയൊക്കെ കഴിച്ച് അമ്മേ ഞാൻ ഷൂട്ടിന് പോവുകയാണെന്ന് പറഞ്ഞു. അയ്യോ, കല്യാണത്തിന് വന്നവർ പോലും പോയില്ല, അതിനിടയിൽ വരൻ മുങ്ങിയെന്ന് ആളുകൾ വിചാരിക്കുമോ എന്ന ടെൻഷനിലായിരുന്നു എന്റെ അമ്മ. ഇല്ലമ്മേ, വൈകുന്നേരം ഞാൻ തിരിച്ച് വരും. അമ്മേ ഞാൻ എന്തായാലും വരും എന്ന് അമ്മയ്ക്ക് ഉറപ്പ് കൊടുത്തു.രാവിലെ 7.40 നായിരുന്നു താലികെട്ട്. എന്റെ ചേട്ടന്റെ വീട്ടിൽ വെച്ചായിരുന്നു ഞങ്ങളുടെ കല്യാണം. അന്ന് 10 മണിക്ക് എന്റെ നീലാകാശം എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുകയാണ് കൊല്ലത്ത്. കസവ് മുണ്ടും ജുബ്ബയുമൊക്കെ ഇട്ടിരുന്നയാൾ പെട്ടെന്ന് കൈലിയും ഷർട്ടുമൊക്കെ ഇട്ട് ഇറങ്ങി വരുന്നു. ആഹാ, നീ ഇതൊന്നും അറിഞ്ഞില്ലേ, നമ്മുടെ കല്യാണം കഴിഞ്ഞത് അവിടെ വലിയ ചർച്ചയാണ്. ഇത് പറയുമ്പോൾ മീന ചേച്ചിയെ ഞാനെപ്പോഴും ഓർക്കും.





 സുകുമാരാ, ഇന്ന് നീയും മല്ലികയുമായുള്ള കല്യാണമല്ലേ, നീയെങ്ങനാ ഷൂട്ടിംഗ് സ്ഥലത്ത് വന്ന്ത് എന്ന് ചോദിച്ചിരുന്നു. ചേച്ചിക്ക് വേറെ പണിയൊന്നുമില്ലേ, ഇവിടെ മനുഷ്യന് ജോലി ചെയ്യാൻ സമയമില്ല. അതിനിടയിലാണ് കല്യാണം. എടാ അതൊരു ചതിയായിപ്പോയി കേട്ടോ, നീ കെട്ടുമെന്ന് പറഞ്ഞ് പാവം അവൾ എന്തെല്ലാം അനുഭവിച്ചു. ആരോടും ഒന്നും പറഞ്ഞില്ല. ഇന്ന് കല്യാണമാണെന്നൊക്കെ എല്ലാവർക്കും അറിയാമെന്നും ചേച്ചി പറഞ്ഞിരുന്നു. പോ ചേച്ചി എന്നൊക്കെ പറഞ്ഞ് മേക്കപ്പിട്ട് പോയി അഭിനയിച്ചു. കല്യാണം കഴിഞ്ഞത് ആരോടും പറഞ്ഞില്ല. വൈകിട്ട് അഞ്ചര മണിക്ക് നിർത്തി തന്നാൽ നല്ലതാണെന്ന് തോപ്പിൽ ഭാസി സാറിനോടും പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞെന്നല്ല, അതിന്റെ ചർച്ചകളാണെന്നായിരുന്നു അവരോട് പറഞ്ഞത്.





പാവം അവർ അത് വിശ്വസിച്ച് വിടുകയും ചെയ്തു. അങ്ങനെ കൊല്ലത്തുനിന്നും തിരുവനന്തപുരം വരെ വന്ന് പോവുമായിരുന്നു. കഴിഞ്ഞയാഴ്ച ഞാൻ മല്ലികയെ കല്യാണം കഴിച്ചു. മഹാപാപി എന്റെ മുഖത്ത് നോക്കി നീ കള്ളം പറഞ്ഞെന്നായിരുന്നു മീന ചേച്ചി പ്രതികരിച്ചത്. കല്യാണം എന്ന് പറഞ്ഞാൽ എന്തവാ എന്ന മട്ടിലായിരുന്നു സുകുമാരന്റെ നോട്ടം. അതേക്കുറിച്ചായിരുന്നു അന്നെല്ലാവരും പറഞ്ഞത്. കഞ്ഞീം കുടിച്ച് ചമ്മന്തീം അരച്ച് നമ്മൾ കിടക്കുമെന്ന് അദ്ദേഹം എപ്പോഴും പറയും. എനിക്കും അതാണിഷ്ടം. ഇഷ്ടം പോലെ തെങ്ങും നെല്ലുമൊക്കെയുണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞ് കണ്ണൂരിൽ ഒരു സിനിമയുടെ ഷൂട്ടിന് പോവുമ്പോഴാണ് കല്യാണം കഴിഞ്ഞ കാര്യം പരസ്യപ്പെടുത്തിയത്.




സന്തോഷത്തിൽ അഭിനയിച്ചിരുന്ന സമയത്ത് എനിക്ക് എന്റെ അമ്മയെയാണ് ഓർമ്മ വന്നത്. കല്യാണം കഴിഞ്ഞ് എടപ്പാൡലേക്ക് പോവാൻ നിൽക്കുന്നതിനിടയിലാണ് അമ്മ അവിടത്തെ കറികളെക്കുറിച്ചൊക്കെ എന്നെ പഠിപ്പിച്ചത്. തേങ്ങയൊന്നും അരക്കാത്തൊരു കറിയുണ്ട്, മൊളോഷ്യം അങ്ങനെയെന്തോ ആണ് പേര്. എന്നോട് എന്തെങ്കിലും ചോദിച്ചാൽ അറിഞ്ഞൂട എന്ന് പറയിപ്പിക്കരുത് എന്ന് അമ്മയ്ക്കുണ്ടായിരുന്നു. അങ്ങനെയാണ് അമ്മ ചേച്ചിയുടെ ഭർത്താവിന്റെ പെങ്ങളോട് ചോദിച്ച് ഇതേക്കുറിച്ച് പഠിച്ചത്.  

Find out more: