കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് മൊഴി നൽകിയിട്ടില്ല! പ്രതികരണവുമായി ശ്രുതി രജനികാന്ത്! തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളിലെ വസ്തുത വ്യക്തമാക്കി എത്തിയിരിക്കുകയാണ് ശ്രുതി പുതിയ വീഡിയോയിലൂടെ. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് മുൻപൊരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ആ വീഡിയോ ക്ലിപ്പും ഹേമ കമ്മീഷൻ റിപ്പോർട്ടും ചേർത്തുവെച്ചാണ് വാർത്ത പ്രചരിക്കുന്നത്. എന്റെ മകൾക്ക് ഓക്കെയാണ്, കുഴപ്പമില്ല എന്ന് പറഞ്ഞ് അമ്മമാർ തന്നെ അഡ്ജസ്റ്റ്‌മെന്റിന് കൊണ്ടുപോവുമ്പോൾ എങ്ങനെ നമുക്കൊരു പുരുഷ സമൂഹത്തെ മാത്രം കുറ്റം പറയാൻ പറ്റുമെന്നായിരുന്നു ശ്രുതി അഭിമുഖത്തിൽ ചോദിച്ചത്. അന്നത്തെ അഭിമുഖത്തിന്റെ റീൽ ഇപ്പോൾ വീണ്ടും കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലും സമാനമായൊരു കാര്യം പറയുന്നുണ്ട്.
ആ നടി ഞാനാണോ എന്ന് ചോദിച്ച് കുറേ കോളുകളും മെസ്സേജുകളുമൊക്കെ വരുന്നുണ്ട്. ആ നടി ഞാനല്ല. ചക്കപ്പഴം പരമ്പരയിലൂടെയായി ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്രുതി രജനികാന്ത്. യൂട്യൂബ് ചാനലിലൂടെയും ശ്രുതി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.അവസരം കിട്ടാനായി കിടക്ക പങ്കിടാൻ നിർബന്ധിക്കുന്ന സാഹചര്യം മലയാള സിനിമയിലുണ്ട്. മകൾ അത്തരം വിട്ടുവീഴ്ച ചെയ്യുന്നതിൽ തെറ്റില്ലെന്ന് ചിന്തിക്കുന്ന അമ്മമാരുണ്ട്. അത്തരത്തിൽ ചിലരെ അറിയാമെന്ന് നടി മൊഴി രേഖപ്പെടുത്തിയെന്നാണ് മാതൃഭൂമിയുടെ വാർത്തയിൽ പറയുന്നത്. ഞാൻ പറഞ്ഞതും ഈ പറഞ്ഞതും രണ്ടും രണ്ടാണ്. ഹേമ കമ്മീഷനെക്കുറിച്ച് ഒരുപാട് ഞാൻ ഇപ്പോൾ പറയുന്നില്ല.
ഞാൻ അല്ല ആ മൊഴി കൊടുത്ത ആൾ. നേരത്തെ ഒരു അഭിമുഖത്തിൽ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് എന്താണ് അഭിപ്രായം, കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയിലുണ്ടോ എന്ന് ചോദിച്ചിരുന്നു. കാസ്റ്റിംഗ് കൗച്ച് ഉണ്ട്. നിങ്ങളിനി എത്ര ഇല്ലെന്ന് പറഞ്ഞാലും അത് ഉള്ള കാര്യമാണ്. ഇങ്ങനെയൊരു കമ്മിറ്റി അത് മുന്നോട്ട് കൊണ്ടുവരികയാണെങ്കിൽ വരട്ടെ.അമ്മ തന്നെ മകളെ കൊണ്ടുവന്ന് ഇവളെ ഇവിടെ നിർത്താം, രാവിലെ വന്ന് വിളിച്ചോളാം. എനിക്ക് അതൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞതാണ്. അപ്പോഴേ ആ തള്ളയെ വലിച്ചുകീറി ഭിത്തിയിലൊട്ടിച്ച് ഒറ്റ ഇടിയും കൂടി കൊടുക്കണമെന്നാണ് അതേക്കുറിച്ച് ഞാൻ പ്രതികരിച്ചത്.
അവരെ ഒരു അമ്മയായൊന്നും കാണാനാവില്ല. ആ സംഭവത്തെക്കുറിച്ച് ഞാൻ പറഞ്ഞെന്നേയുള്ളൂ. ഇപ്പോൾ ഈ റിപ്പോർട്ടും കൂടെ വന്നപ്പോൾ രണ്ടും കൂടി സിങ്കായി. പക്ഷേ, ഹേമ കമ്മീഷനിൽ മൊഴി കൊടുത്തത് ഞാനല്ല. അത് ആരോ ആണ്. എനിക്ക് പേഴ്‌സണലി അറിയാവുന്നവരുടെ അനുഭവമാണ് ഞാൻ പറഞ്ഞത്. അവരുടെ പേര് എനിക്ക് വെളിപ്പെടുത്താൻ പറ്റില്ല, അവരായിട്ട് വന്ന് ഇതേക്കുറിച്ച് പറയുന്നെങ്കിൽ പറയട്ടെ എന്നുമായിരുന്നു ശ്രുതി വീഡിയോയിൽ വ്യക്തമാക്കിയത്. ഞാൻ പറഞ്ഞതും ഈ പറഞ്ഞതും രണ്ടും രണ്ടാണ്. ഹേമ കമ്മീഷനെക്കുറിച്ച് ഒരുപാട് ഞാൻ ഇപ്പോൾ പറയുന്നില്ല. ഞാൻ അല്ല ആ മൊഴി കൊടുത്ത ആൾ. നേരത്തെ ഒരു അഭിമുഖത്തിൽ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് എന്താണ് അഭിപ്രായം, കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയിലുണ്ടോ എന്ന് ചോദിച്ചിരുന്നു. കാസ്റ്റിംഗ് കൗച്ച് ഉണ്ട്. നിങ്ങളിനി എത്ര ഇല്ലെന്ന് പറഞ്ഞാലും അത് ഉള്ള കാര്യമാണ്. ഇങ്ങനെയൊരു കമ്മിറ്റി അത് മുന്നോട്ട് കൊണ്ടുവരികയാണെങ്കിൽ വരട്ടെ.അമ്മ തന്നെ മകളെ കൊണ്ടുവന്ന് ഇവളെ ഇവിടെ നിർത്താം, രാവിലെ വന്ന് വിളിച്ചോളാം. എനിക്ക് അതൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞതാണ്. അപ്പോഴേ ആ തള്ളയെ വലിച്ചുകീറി ഭിത്തിയിലൊട്ടിച്ച് ഒറ്റ ഇടിയും കൂടി കൊടുക്കണമെന്നാണ് അതേക്കുറിച്ച് ഞാൻ പ്രതികരിച്ചത്.
Find out more: