രാജ്യം ആദ്യം, പാർട്ടി പിന്നീട്, സ്വയം അവസാനം; ജനസേവനത്തിന് പദവി വേണ്ടെന്ന് സന്ദീപ് വാര്യർ! ബിജെപി വക്താവ് സ്ഥാനത്തുനിന്നും തന്നെ നീക്കിയത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നാണ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്. അതിനപ്പുറം ഈ വിഷയത്തിൽ ഒരു വാക്കുപോലും പറയാൻ താൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ താൻ സാധാരണ ബിജെപി പ്രവർത്തകനാണ്. അച്ചടക്കമുള്ള പ്രവർത്തകനായ താൻ ബിജെപിക്ക് കുഴപ്പം വരുന്ന ഒരു പ്രതികരണവും നടത്തില്ല. രാജ്യം ആദ്യം, പാർട്ടി പിന്നീട്, സ്വയം അവസാനം എന്നു വിശ്വസിക്കുന്ന ആളാണ് താനെന്നും സന്ദീപ് വാര്യർ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്നും നീക്കിയശേഷം ആദ്യമായി പരസ്യപ്രതികരണവുമായി സന്ദീപ് വാര്യർ.താൻ മാത്രമല്ല പാർട്ടിയുടെ മുഖം, സംസ്ഥാനത്തെ ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകരും പാർട്ടിയുടെ മുഖമാണ്.
ഇതൊരു വ്യക്തിയുടെ പാർട്ടിയല്ല. താനൊരു സാധാരണ പ്രവർത്തകനാണ്. തനിക്ക് അർഹിക്കുന്ന പരിഗണന പാർട്ടി നൽകിയിട്ടുണ്ട്. ആ പാർട്ടിയെ തനിക്ക് വിശ്വാസമുണ്ട്. മാധ്യമവിചാരണയ്ക്ക് തൻ്റെ പാർട്ടിയെ വിട്ടുനൽകാൻ താൻ തയ്യാറല്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മകന് സർക്കാർ അനധികൃത പ്രൊമോഷൻ നൽകിയെന്നും സന്ദീപ് വാര്യർ ആരോപിച്ചു. പാർട്ടിയുടെ അനുമതിയില്ലാതെ ഫണ്ട് സ്വരൂപിച്ചെന്ന ആരോപണത്തെ തുടർന്നുള്ള റിപ്പോർട്ടിൻ്റ അടിസ്ഥാനത്തിനത്തിലായിരുന്നു സന്ദീപിനെതിരെ നടപടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നേതൃത്വവും സന്ദീപ് വാര്യരും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ പ്രതികരണം.
സന്ദീപ് വാര്യറെ വക്താവ് സ്ഥാനത്തുനിന്നും നീക്കം ചെയ്തതിനെതിരെ അണികൾ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി രോഷം പ്രകടിപ്പിച്ചിരുന്നു. കോട്ടയത്തു ചേർന്ന കോർ കമ്മിറ്റി യോഗമാണ് സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്തിനിന്നും നീക്കാൻ തീരുമാനമെടുത്തത്. താൻ മാത്രമല്ല പാർട്ടിയുടെ മുഖം, സംസ്ഥാനത്തെ ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകരും പാർട്ടിയുടെ മുഖമാണ്. ഇതൊരു വ്യക്തിയുടെ പാർട്ടിയല്ല. താനൊരു സാധാരണ പ്രവർത്തകനാണ്. തനിക്ക് അർഹിക്കുന്ന പരിഗണന പാർട്ടി നൽകിയിട്ടുണ്ട്. ആ പാർട്ടിയെ തനിക്ക് വിശ്വാസമുണ്ട്. മാധ്യമവിചാരണയ്ക്ക് തൻ്റെ പാർട്ടിയെ വിട്ടുനൽകാൻ താൻ തയ്യാറല്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ മകന് സർക്കാർ അനധികൃത പ്രൊമോഷൻ നൽകിയെന്നും സന്ദീപ് വാര്യർ ആരോപിച്ചു.ഗോസിപ്പുകളോട് പ്രതികരിക്കണമെന്ന് തനിക്ക് തോന്നുന്നില്ല. തനിക്ക് പറയേണ്ടത് പാർട്ടിയുടെ ഉചിതമായ ഫോറങ്ങളിൽ പറയും. താൻ എവിടെ പ്രവർത്തിക്കണമെന്ന് പാർട്ടി ആഗ്രഹിക്കുന്നോ, അവിടെ പ്രവർത്തിക്കും. പാർട്ടിക്ക് വേണ്ടി ഏത് പ്രവർത്തനം ചെയ്യാനും തനിക്ക് മടിയില്ല. പൊതുജനങ്ങളെ സേവിക്കാൻ ഏതെങ്കിലും പദവി വേണമെന്നു തനിക്ക് നിർബന്ധമില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
Find out more: