എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ ഇപി ജയരാജനെന്നു കെ സുധാകരൻ! എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ ഇപി ജയരാജനാണെന്ന് കെ സുധാകരൻ ആരോപിച്ചു. ഒരുമാസമായിട്ടും പോലീസ് പ്രതിയെ പിടിക്കാത്തത് ഈ കാരണം കൊണ്ടാണെന്നും ആരെകൊണ്ടാണ് ഈക്കാര്യം ചെയ്യിപ്പിച്ചതെന്ന് ഇപി ജയരാജൻ തന്നെ പറയുമെന്നും കെ സുധാകരൻ ആരോപിച്ചു. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.  നിരവധി കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെട്ടു. ജയരാജനെതിരേ നിയമനടപടി ആലോചിക്കുമെന്നും സുധാകരൻ പറഞ്ഞു. 






  ഇതിന് പിന്നാലെ ഇപി ജരാജനും പികെ ശ്രീമതിക്കും എതിരെ കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. എകെജി സെന്റർ ആക്രമണത്തിന് പിന്നാലെ സംഭവത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന് പറഞ്ഞ ജയരജാൻ കലാപാഹ്വാനമാണ് നടത്തിയതെന്നും കെ സുധാകരൻ ആരോപിച്ചു.  ഞെട്ടിക്കുന്ന ശബ്ദമായിരുന്നു കേട്ടതെന്നും പുസ്തകം വായിച്ചുകൊണ്ടിരിക്കെ ഇരിക്കുന്ന കസേരയിൽ നിന്ന് ഇളകി എന്നുമായിരുന്നു പി.കെ.ശ്രീമതിയുടെ പ്രതികരണം. എകെജി സെന്റർ ആക്രമണത്തിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും ആരോപിച്ചിരുന്നു. എകെജി സെൻറർ ആക്രമണം നടന്ന് ഇന്ന് ഒരുമാസം പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്നവരുടെ സിപിഎം ബന്ധമാണ് അന്വേഷണം ഇഴഞ്ഞുനീങ്ങാൻ കാരണമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എകെജി സെന്ററിനെതിരെ നടന്നത് ആസൂത്രിത ബോംബെറാണെന്നായിരുന്നു സംഭവം നടന്നയുടൻ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പ്രതികരണം. 





  കോൺഗ്രസുകാർ എകെജി സെൻററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും ജയരാജൻ ആരോപിച്ചിരുന്നു. ‌‌‌‌
 എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി ഇരുവർക്കുമെതിരെ കേസെടുക്കാൻ നി‍ർദേശം നൽകണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്. നിരവധി കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെട്ടു. ജയരാജനെതിരേ നിയമനടപടി ആലോചിക്കുമെന്നും സുധാകരൻ പറഞ്ഞു. ഇതിന് പിന്നാലെ ഇപി ജരാജനും പികെ ശ്രീമതിക്കും എതിരെ കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു.ഒരുമാസമായിട്ടും പോലീസ് പ്രതിയെ പിടിക്കാത്തത് ഈ കാരണം കൊണ്ടാണെന്നും ആരെകൊണ്ടാണ് ഈക്കാര്യം ചെയ്യിപ്പിച്ചതെന്ന് ഇപി ജയരാജൻ തന്നെ പറയുമെന്നും കെ സുധാകരൻ ആരോപിച്ചു.  

Find out more: