ജിതിനെ വിട്ടയച്ചില്ലെങ്കിൽ നാളെ മാർച്ച് നടത്തുമെന്ന് കെ സുധാകരൻ! എകെജി സെൻ്ററിൽ (AKG Centre) സ്ഫോടക വസ്തു എറിഞ്ഞ കേസിൽ അറസ്റ്റിലായ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ നിരപരാധിയാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ (K Sudhakaran). എകെജി സെൻ്ററിന് നേരെ ജിതിൻ ബോംബ് എറിഞ്ഞു എന്നത് ശുദ്ധ നുണയാണ്. കേസിൽ ജിതിൻ നിരപരാധിയാണ്. ജിതിനെ വിട്ടയച്ചില്ലെങ്കിൽ നാളെ മാർച്ച് നടത്തുമെന്നും സുധാകരൻ പറഞ്ഞു. ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവർക്ക് ചോക്ലേറ്റിൽ മായം കലർത്തി മയക്കുകയാണ്. എസ്പിയുടെ മുന്നിലിരുത്തിയാണ് ചോക്ലേറ്റ് നൽകി അവൻ്റെ ബോധമനസിനെ മയക്കി. അവൻ വായിൽ തോന്നിയതെന്തോ പറയുകയാണ്. ഇന്ന് കസ്റ്റഡിയിലെടുത്ത ജിതിനും ചോക്ലേറ്റ് നൽകിയെന്നാണ് വിവരം.
ഇതുപോലെ ചോക്ലേറ്റിൻ്റെ പ്രശ്നം അഭിമുഖീകരിച്ച കുട്ടികൾ വേറെയുമുണ്ടെന്നും സുധാകരൻ ആരോപിച്ചു. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. എകെജി സെൻ്ററല്ല അതിന് അപ്പുറത്തെ സെൻ്റർ വന്നാലും ഞങ്ങൾക്ക് പ്രശ്നമില്ല. എകെജി സെൻ്ററിന് നേരെ പടക്കമെറിഞ്ഞത് സിപിഎം പ്രാദേശിക നേതാക്കൾ ആണെന്ന് നേരത്തെ വ്യക്തമായതാണ്. പടക്കം എറിയേണ്ട ആവശ്യം കോൺഗ്രസിനില്ല. കെപിസിസി ഓഫീസ് ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും കെപിസിസി പ്രസിഡൻ്റ് കൊച്ചിയിൽ പറഞ്ഞു.പോലീസിൻ്റെ നടപടിക്കെതിരെ കോൺഗ്രസ് നോക്കിയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോ സർക്കാരോ കരുതരുത്.
സ്കൂട്ടറിലെത്തി സ്ഫോടക വസ്തു എറിഞ്ഞ് ഗൗരീശപട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ഗൗരീശപട്ടത്ത് എത്തിയ ശേഷം മറ്റൊരാളാണ് ഈ സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടറിന് പിന്നിലായി കെഎസ്ഇബിയുടെ ബോർഡ് വെച്ച ഒരു കാറാണുള്ളത്. ഇത് ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. കഴിഞ്ഞ ജൂലൈ 30 ന് അർധരാത്രിയിലാണ് എകെജി സെൻ്ററിന് നേരെ ആക്രമണമുണ്ടായത്.അതേസമയം, എകെജി സെൻ്റർ ആക്രമണ കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് വി ജിതിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി (AKG Centre). ജിതിൻ കുറ്റം സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് അറിയിച്ചു.
ഏറെ നാളായി അന്വേഷണ സംഘം ജിതിനെ നിരീക്ഷിച്ചു വരികയായിരുന്നു. ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായ ജിതിനെ ഇന്ന് രാവിലെയാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സ്കൂട്ടറിലെത്തി സ്ഫോടക വസ്തു എറിഞ്ഞ് ഗൗരീശപട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ഗൗരീശപട്ടത്ത് എത്തിയ ശേഷം മറ്റൊരാളാണ് ഈ സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടറിന് പിന്നിലായി കെഎസ്ഇബിയുടെ ബോർഡ് വെച്ച ഒരു കാറാണുള്ളത്. ഇത് ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. കഴിഞ്ഞ ജൂലൈ 30 ന് അർധരാത്രിയിലാണ് എകെജി സെൻ്ററിന് നേരെ ആക്രമണമുണ്ടായത്.
Find out more: