'ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയും: സമരം ശക്തിപ്പെടുത്തി കർഷകർ! ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. ഉച്ചയ്‌ക്ക് 12 മുതൽ വൈകീട്ട് നാല് മണിവരെയാണ് ട്രെയിൻ തടയുക. ഫെബ്രുവരി 12 മുതൽ രാജസ്ഥാനിൽ ടോൾ പിരിവ് അനുവദിക്കില്ലെന്നും കർഷകർ വ്യക്തമാക്കി. അതായത് നരേന്ദ്ര മോദി സർക്കാരിൻ്റെ വിവാദ കർഷക നിയമങ്ങൾക്കെതിരെ സമരം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് കർഷകർ. തെറ്റിദ്ധാരണ മൂലമാണ് കർഷകർ സമരം ചെയ്യുന്നതെന്നാണ് പ്രധാനമന്ത്രി ബുധനാഴ്‌ച പറഞ്ഞത്. കർഷകരോട് ആദരവുണ്ടെങ്കിലും അവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കർഷകരിൽ നിന്നും പുതിയ നിയമങ്ങൾ യാതൊന്നും കവർന്നെടുത്തിട്ടില്ല. എല്ലാം പഴയ പോലെ തന്നെ നില നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.



മാസങ്ങളായി കർഷകർ നടത്തുന്ന സമരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമരം ശക്തിപ്പെടുത്തുന്ന തീരുമാനങ്ങൾ പ്രസ്‌താവനയിലൂടെ കിസാൻ മോർച്ച പുറത്തുവിട്ടത്. കർഷക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന സൂചനയാണ് കർഷകർ നൽകുന്നത്.


സർക്കാർ പ്രതിനിധികൾ കർഷകരുമായി തുടർച്ചയായി ചർച്ചകൾ നടത്തുന്നുണ്ട്. കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിയമത്തിൽ കുറവുണ്ടെങ്കിൽ അവ പരിഹരിക്കാൻ ഒരുക്കമാണ്. അതിനുള്ള ആത്മാർഥമായ ശ്രമം സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നും ലോക്‌സഭയിൽ നന്ദിപ്രമേയ ചർച്ചയ്‌ക്ക് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതേസമയം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കിസാൻ മോർച്ച എന്ന നിലയിൽ കർഷകരിലും ഗ്രാമവാസികളിലും പ്രത്യേകിച്ചും കാർഷിക മേഖലയിൽ അവബോധം വളർത്തുന്നതിനായി അദ്ദേഹം "ഗാവോൺ ചലോ അഭിയാൻ" ആരംഭിച്ചയാളാണ്.



 മുൻപ് കർഷക പ്രക്ഷോഭത്തെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റിലെ പ്രസംഗത്തിൽ പ്രതികരണവുമായി സംയുക്ത കിസാൻ മോർച്ച. പ്രധാനമന്ത്രി സമരം ചെയ്യുന്ന കർഷകരെ അപമാനിച്ചെന്ന് സംയുക്ത കിസാൻ മോർച്ച പ്രതികരിച്ചു. തങ്ങൾ സമരജീവികൾ ആയതിൽ അഭിമാനിക്കുന്നെന്നും കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു. സമരങ്ങളാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. സമര ജീവികളായതിൽ അഭിമാനിക്കുന്നു. ബിജെപിയും മുൻഗാമികളും ബ്രിട്ടീഷുകാർക്ക് എതിരെ സമരം ചെയ്തിട്ടില്ലെന്നും കിസാൻ മോർച്ച പറഞ്ഞു. അതേസമയം, കേന്ദ്രസർക്കാരുമായി വീണ്ടും ചർച്ച നടത്താൻ തയ്യാറാണെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. 

Find out more: