ആയുർവേദ ചികിത്സയ്ക്ക് വേണ്ടി ഇന്ത്യയിൽ ആഗോള കേന്ദ്രം തുടങ്ങുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. ഡബ്ല്യൂഎച്ച്ഓയുടെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. ഒപ്പം ഇന്ത്യ ലോകത്തിൻ്റെ ഔഷധശാലയായി മാറിക്കഴിഞ്ഞെന്നും ആഗോളതലത്തിൽ ഇന്ത്യ സൗഖ്യകേന്ദ്രമായി മാറുമെന്നും മോദി പ്രതികരിച്ചു. ഇന്ത്യയിൽ പാരമ്പര്യ ചികിത്സാ ഗവേഷണ കേന്ദ്രം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. അതേസമയം, ജയ്പൂരിലും ജാംനഗറിലുമായി രണ്ട് പുതിയ ആയുർവേദ ആശുപത്രികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.


 ആയുർവേദ ഗവേഷണത്തിനായാണ് ഗുജറാത്തിലെ ജാം നഗറിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് ആൻ്റ് റിസർച്ച് ഇൻ ആയുർവേദ, രാജസ്ഥാനിലെ ജയ്പൂരിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ എന്നീ സ്ഥാപനങ്ങൾ തുറന്നത്. ഇതിൽ ജയ്പൂരിൽ തുറക്കുന്ന സ്ഥാപനത്തിന് ഡീംഡ് ടു ബി പദവിയുമുണ്ട്.ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അധോനം ഗബ്രേസസ് ആണ് ഇന്ത്യയിൽ പുതിയ കേന്ദ്രം നിർമിക്കുന്നതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.



പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വിർച്വൽ യോഗത്തിലായിരുന്നു ലോകാരോഗ്യ സംഘടനാ തലവൻ്റെ പ്രഖ്യാപനം. അതായത് ഇന്ത്യയിൽ പാരമ്പര്യ ചികിത്സാ ഗവേഷണ കേന്ദ്രം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ആയുർവേദ ചികിത്സയ്ക്ക് വേണ്ടി ഇന്ത്യയിൽ ആഗോള കേന്ദ്രം തുടങ്ങുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. ഡബ്ല്യൂഎച്ച്ഓയുടെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. ആയുർവേദം ഇന്ത്യയുടെ പാരമ്പര്യമാണെന്നും പരമ്പരാഗതമായി കിട്ടിയ ആ അറിവ് ലോകത്തിൻ്റെ സൗഖ്യത്തിനായി ഉപയോഗിക്കുന്നതിൽ യാതൊരു ദോഷവും വരില്ല.


ആയുർവേദം ഇന്ത്യയുടെ പാരമ്പര്യത്തിൻ്റെ ഭാഗമാണെന്നും ഇന്ത്യയുടെ പരമ്പരാഗതമായ അറിവ് മറ്റു രാജ്യങ്ങൾക്കു കൂടി പ്രയോജനം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി മോദി ചടങ്ങിൽ പറഞ്ഞു."പാരമ്പര്യ മരുന്നുകളുടെ തെളിവുകളും ഗവേഷണവും പരിശീലനവും ബോധവത്കരണവും വർധിപ്പിക്കാനായി ലോകാരോഗ്യ സഘടയുടെ ആഗോള പാരമ്പര്യ ഔഷധ കേന്ദ്രം തുറക്കന്നതിൽ സന്തോഷമുണ്ട്." ലോകാരാഗ്യ സംഘടനയുടെ തലവനായ ഡോ. ഗബ്രയേസസ് പറഞ്ഞു. എല്ലാവർക്കും ആരോഗ്യരക്ഷ ലഭ്യമാക്കാനായി പരമ്പരാഗത ചികിത്സാരീതികൾ കൂടി ഉപയോഗിക്കാൻ ലക്ഷ്യമിടുന്ന രാജ്യങ്ങൾക്ക് പുതിയ കേന്ദ്രം പിന്തുണ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

మరింత సమాచారం తెలుసుకోండి: