എനിക്ക് ഇതേക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു. പപ്പയും മമ്മിയും പോയപ്പോൾ ഇവിടെ നല്ല സെറ്റപ്പാണ്, എന്നും പാർട്ടിയൊക്കെ ഉണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ ഫ്രൈേ്രഡ സ്‌ക്രീൻ ചെയ്യുന്ന ദിവസം പോയത്. ഞങ്ങളുടെ കൂട്ടത്തിലേക്ക് ഒരു പെൺകുട്ടി വന്നിരിക്കുന്നു എന്ന് പറഞ്ഞ് എല്ലാവരും നല്ല സ്വീകരണമായിരുന്നു തന്നത്. എല്ലാവരും എന്നെ ഒരു ചെറിയ കുട്ടിയെപ്പോലെയാണ് ട്രീറ്റ് ചെയ്തത്. ഇതുപോലെ തിരിച്ചറിയുന്ന സിനിമകൾ ചെയ്യണമെന്നായിരുന്നു മനസിൽ വിചാരിച്ചത്. അതിന് ശേഷമാണ് സക്കറിയായുടെ ഗർഭിണികൾ ചെയ്തത്. മങ്കിപെൻ ആയപ്പോഴേക്കും വിജയ് ജോയിൻ ചെയ്തിരുന്നു. പിന്നെ ഞങ്ങൾ ജോലികളെല്ലാം വിഭജിച്ചാണ് ചെയ്തിരുന്നത്. ഇനി സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ച സമയത്താണ് ഐഎഫ്എഫ്‌കെയ്ക്ക് ഫ്രൈഡേ തിരഞ്ഞെടുത്തത്. എനിക്കെന്താണ് ഐഎഫ്എഫ്‌കെ എന്ന് ആ സമയത്ത് എനിക്കറിയില്ലായിരുന്നു. അവിടെ ചെന്ന് കഴിഞ്ഞപ്പോൾ ജീവിതം തന്നെ മാറി.അഹങ്കാരി, തന്റേടി, ടെറർ പ്രൊഡ്യൂസർ എന്നൊക്കെയാണ് എന്നെക്കുറിച്ച് പറയുന്നത്.
അതൊക്കെ കേൾക്കുമ്പോൾ എനിക്ക് ചിരിവരും. എല്ലാം പേഴ്‌സണലായെടുത്ത്, എല്ലാത്തിനും ഹൃദയം കൊടുക്കുന്നയാളാണ് ഞാൻ. എല്ലാത്തിനെയും ട്രസ്റ്റ് ചെയ്യും. ഇതിന്റെ സ്ട്രംഗ്ത്തും വീക്ക്‌നെസ്സുമാണ്. അന്ധമായി ആളുകളെ വിശ്വസിക്കാറുണ്ട്. പാസ്റ്റ് വെച്ച് ഞാൻ ആളുകളെ ജഡ്ജ് ചെയ്യാറില്ല. ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ട് തന്നെയാണ്. മെയ്ൽ ഈഗോ വേറെയാണ്. ഫീമെയ്ൽ ഈഗോ വേറെയാണ്. വലിയ കാര്യങ്ങളൊക്കെ എനിക്ക് സിംപിളാണ്. ചെറിയ കാര്യങ്ങൾ ഹ്യാൻഡിൽ ചെയ്യാനാണ് എനിക്ക് ബുദ്ധിമുട്ട്. പുരുഷൻമാരുടെ ഈഗോ മാനേജ് ചെയ്യാൻ കുറച്ച് പാടാണ്. വിജയ് യുടെ കൂടെ ചെയ്തിരുന്ന സമയത്ത് വിജയിന് മനസിലാവുമായിരുന്നു. ഇത് അവർക്ക് ഫീലായിട്ടുണ്ടെന്ന്. അപ്പോൾ അത് മാറ്റും. ഇപ്പോൾ ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. പെട്ടെന്ന് വിഷമം വരുന്ന ആളാണെങ്കിലും ഒരു സിറ്റുവേഷൻ വന്നാൽ ഞാൻ മാനേജ് ചെയ്യും. സിനിമയെക്കാളും കൂടുതൽ ഞാൻ ബുദ്ധിമുട്ടിയത് അസോസിയേഷനിലൂടെയാണ്. അവിടെ മൊത്തം പുരുഷൻമാരാണ്. അവിടെ ഒരു പരാതിയുമായി പോയിക്കഴിഞ്ഞാൽ അത് വലിയ കാര്യമാണ്. എല്ലാവരും വന്നിരുന്ന് നമ്മളെ വിളിച്ച് ചർച്ച ചെയ്യും.
ഞാൻ പറയുന്നത് അവർക്ക് മനസിലാവില്ല. സാന്ദ്രയ്ക്ക് എന്താണ് വേണ്ടതെന്നാണ് അവസാനം ചോദിക്കുന്നത്.കാശ് കൊടുത്ത് അവരുടെ തെറിവിളി കേൾക്കേണ്ട കാര്യമില്ലല്ലോ. അവർ ജോലി ചെയ്യാതെ വരുമ്പോൾ നമ്മൾ ചോദ്യം ചെയ്യും. അപ്പോഴാണ് മോശം പരാമർശങ്ങളും ചീത്തയുമൊക്കെ വിളിക്കുന്നത്. ഇനി സിനിമ വേണ്ടെന്ന് തീരുമാനിച്ച് എല്ലാം കൊടുത്ത് പോയ ആളാണ് ഞാൻ. പപ്പയ്ക്ക് ഭയങ്കര താൽപര്യമാണ്. എടക്കാട് ബറ്റാലിയൻ, കള്ളൻ തുടങ്ങിയ സിനിമകൾ പപ്പ ചെയ്യുമ്പോൾ ഞാൻ നോക്കിയിരുന്നു. അതിന് ശേഷമാണ് ഞാൻ രണ്ടുംകൽപ്പിച്ച് ഇറങ്ങിയത്. ഫ്രൈഡേ ഫിലിം ഹൗസ് എന്റെ ആദ്യത്തെ ബേബിയാണ്. ഏറെ വേദനയോടെയാണ് അത് വിട്ട് കൊടുക്കാൻ തീരുമാനിച്ചത്. വിജയരാഘവൻ ചേട്ടനാണ് എന്നോട് ബാനറിന്റെ പേരിൽ സിനിമ അറിയപ്പെടണമെന്ന് പറഞ്ഞത്. അപ്പോഴാണ് ഈ ബ്രാൻഡ് ബിൽഡ് ചെയ്യണമെന്ന് എനിക്ക് തോന്നിയത്.
വിജയും ഞാനും രണ്ട് രീതിയിൽ ചിന്തിക്കുന്നവരാണ്. പെരുച്ചാഴി ചെയ്യാമെന്ന് പറഞ്ഞ സമയത്താണ് ആദ്യത്തെ അടി. ബ്രാൻഡ് ബിൽഡ് ചെയ്യുകയല്ല നോക്കേണ്ടത്, മോഹൻലാലിന്റെ സിനിമ ചെയ്യുന്നു എന്നതാണെന്നായിരുന്നു വിജയ് പറഞ്ഞത്. അത് ശരിയായിരുന്നു. ആ സിനിമ ഞങ്ങൾക്ക് പേരുദോഷമുണ്ടാക്കി. ഇനി ഇങ്ങനെയുള്ള സിനിമ വേണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. വലിയ പ്രതീക്ഷയോടെയാണ് ആട് ചെയ്തത്. ഇറങ്ങിയതിന് ശേഷം അത്ര നല്ല പ്രതികരണമായിരുന്നില്ല. അതിനിടയിലായിരുന്നു ചില പ്രശ്‌നങ്ങളുണ്ടായത്. ആട് റിലീസായ അന്ന് എല്ലാവരും ചിരിക്കുന്നത് കണ്ടിരുന്നു. എന്തൊരു ഊളപ്പടമാണെന്നായിരുന്നു കമന്റ്. രണ്ടാമത് എഡിറ്റ് ചെയ്‌തെങ്കിലും സിനിമ തിയേറ്ററിൽ നിന്നും പോയി. പിന്നെയാണ് സിനിമയ്ക്ക് നല്ല റിവ്യൂ കിട്ടിയത്. ജീവിതത്തിൽ ഞാൻ ഉറങ്ങാതിരുന്ന ഒരേയൊരു ദിവസം വിജയ് യുമായി അടിയുണ്ടായ അന്നാണ്. ചില തെറ്റിദ്ധാരണകളായിരുന്നു അതിന് പിന്നിൽ.
ഫ്രൈഡേ ഫിലിംസ് വിട്ട് പോരുമ്പോൾ എന്റെ കൈയ്യിൽ ഒന്നുമില്ല. എനിക്കൊന്നും വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി വരികയായിരുന്നു. പോത്ത് കൃഷിയെങ്കിലും ചെയ്ത് ജീവിക്കാമായിരുന്നു കരുതിയത്. കൂടെ നിന്നവരെല്ലാം തിരിഞ്ഞപ്പോൾ ഇതൊന്നും സത്യസന്ധമായിരുന്നില്ല എനിക്ക് മനസിലായി. ഫിലിം ഹൗസ് വിജയിന്റെതായി എന്നറിഞ്ഞപ്പോൾ എല്ലാവരും അങ്ങോട്ട് ചാടി.6 വർഷം ഞാനും വിജയും തമ്മിൽ ഒരു പ്രശ്‌നവുമില്ലായിരുന്നു. ഞങ്ങൾക്കിടയിൽ ആർക്കും സ്‌പേസില്ലായിരുന്നു. അത് കൊടുത്തപ്പോഴാണ് പ്രശ്‌നങ്ങൾ വന്നത്. സാലറി കാര്യത്തിൽ പോലും വഴക്കില്ലായിരുന്നു. ഭീകരമായൊരു തെറ്റിദ്ധാരണ വന്നപ്പോഴാണ് അടിയുണ്ടായത്. പേഴ്‌സണലായുള്ള കാര്യത്തെക്കുറിച്ചായിരുന്നു തെറ്റിദ്ധാരണ. രണ്ടാമത്തെ ദിവസം അത് മാറി. ഒരിക്കലും പൊറുക്കാൻ പറ്റാത്ത രീതിയിലായിരുന്നു വിജയ് പെരുമാറിയത്. ഇനി വിജയ് യുമായി ഒരു കണക്ഷനുമുണ്ടാവില്ലെന്ന് തീരുമാനിച്ചിരുന്നു. ഫ്രൈഡേ ഫിലിംസിന് വേണ്ടിയാണ് വിജയ് വഴക്കിട്ടത്. അത് എനിക്ക് വേണ്ടെന്നായിരുന്നു എന്റെ തീരുമാനം.
click and follow Indiaherald WhatsApp channel