വിധി കേൾക്കുന്നതിന് രാഹുൽ ഗാന്ധി സൂറത്തിൽ എത്തിയിരുന്നു. രാഹുലിനൊപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തിയിരുന്നു. രാഹുലിനോട് അനുഭാവം അറിയിക്കുന്നതിന് ഗുജറാത്തിലെ കോൺഗ്രസ് അനുഭാവികൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. 'ഹിന്ദുസ്ഥാന്റെ സിംഹം' എന്ന മുദ്രാവാക്യം വിളിക്കുകയും 'ബിജെപിയുടെ ഏകാധിപത്യത്തിന് മുന്നിൽ കോൺഗ്രസ് തലകുനിക്കില്ലെന്ന്' ബാനറും ഉയർത്തിക്കാണിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചാണ് രാഹുൽ തൻ്റെ പ്രസംഗം നടത്തിയത്. "എല്ലാ കള്ളൻമാരുടേയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാർക്കെല്ലാം മോദി എന്ന് പേര് വരുന്നത്. ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും." എന്നായിരുന്നു അന്നത്തെ രാഹുൽ ഗാന്ധിയുടെ പ്രസംഗം.
വിധി കേൾക്കുന്നതിന് രാഹുൽ ഗാന്ധി സൂറത്തിൽ എത്തിയിരുന്നു. രാഹുലിനൊപ്പം മുതിർന്ന കോൺഗ്രസ് നേതാക്കളും എത്തിയിരുന്നു. രാഹുലിനോട് അനുഭാവം അറിയിക്കുന്നതിന് ഗുജറാത്തിലെ കോൺഗ്രസ് അനുഭാവികൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. 'ഹിന്ദുസ്ഥാന്റെ സിംഹം' എന്ന മുദ്രാവാക്യം വിളിക്കുകയും 'ബിജെപിയുടെ ഏകാധിപത്യത്തിന് മുന്നിൽ കോൺഗ്രസ് തലകുനിക്കില്ലെന്ന്' ബാനറും ഉയർത്തിക്കാണിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചാണ് രാഹുൽ തൻ്റെ പ്രസംഗം നടത്തിയത്. "എല്ലാ കള്ളൻമാരുടേയും പേരിൽ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാർക്കെല്ലാം മോദി എന്ന് പേര് വരുന്നത്. ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും." എന്നായിരുന്നു അന്നത്തെ രാഹുൽ ഗാന്ധിയുടെ പ്രസംഗം.