എംഎൽഎമാർക്ക് പുറത്തിറങ്ങാൻ വയ്യ, ഇടത് യോഗത്തിൽ തുറന്നടിച്ച് കെബി ഗണേഷ് കുമാർ! പല വകുപ്പുകളിലും ഒന്നും നടക്കുന്നില്ല എന്നും എംഎൽഎമാർക്ക് നാട്ടിൽ നിൽക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും ഗണേഷ് കുമാർ പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാത്തതിന്റെപേരിലാണ് ഇടത് യോഗത്തിൽ ഗണേഷ് കുമാർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഭരണകക്ഷി അംഗങ്ങളുടെ മണ്ഡലത്തിൽ നാലോ അഞ്ചോ പദ്ധതികളെങ്കിലും ബജറ്റിൽ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടത് യോഗത്തിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ല. 



    പ്രഖ്യാപനങ്ങൾ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. ഇത്തരത്തിൽ മുന്നോട്ടു പോകാൻ ആകില്ലെന്നും ഗണേഷ് കുമാർ യോഗത്തിൽ തുറന്നടിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഗണേഷിന്റെ വാദങ്ങളെ സി.പി.ഐ. എം.എൽ.എ.മാർ ഉൾപ്പെടെ കൈയടിച്ച് പിന്തുണച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഓരോ മന്ത്രിമാരെയും പേരെടുത്തു വിമർശിച്ച് ഗണേഷ്‌കുമാർ കത്തിക്കയറിയപ്പോൾ എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി സെക്രട്ടറിയായ മുൻമന്ത്രി ടി.പി. രാമകൃഷ്ണൻ തടഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലാണ് യോഗം ചേർന്നത്. മന്ത്രി നല്ലവനാണെങ്കിലും വിദ്യാഭ്യാസ വകുപ്പിൽ ഒന്നും നടക്കുന്നില്ല. പൊതുമരാമത്തു വകുപ്പിന്റെ റോഡിലൂടെ നടക്കാൻപറ്റുന്നില്ല. 





പദ്ധതികൾ പ്രഖ്യാപിച്ചതല്ലാതെ നിർമാണമോ നിർവഹണമോ നടക്കുന്നില്ലെന്ന് ഗണേഷ് കുമാർ‌ യോഗത്തിൽ തുറന്നടിക്കുകയായിരുന്നു. സി. പി. എം. പാർലമെന്ററി പാർട്ടി എക്‌സിക്യുട്ടീവ് യോഗം ഗണേഷ്‌കുമാർ ഉന്നയിച്ച വിമർശനം ഗൗരവമാണെന്നു വിലയിരുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതൊന്നും പറയേണ്ട വേദി ഇതെല്ലെന്നായിരുന്നു ടിപി രാമകൃഷ്ണൻ പറഞ്ഞ്. ഇവിടെ അല്ലാതെ ഇതെല്ലാം വേറെ എവിടെയാണ് പറയേണ്ടതെന്നും. പറയേണ്ടത് പറയുമെന്നും ഗണേഷ് കുമാർ യോഗത്തിൽ പറഞ്ഞെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ചർച്ചയ്ക്കൊടുവിൽ ഫെബ്രുവരി ഒന്നിന്‌ വീണ്ടും യോഗം ചേരാനും അതിൽ തീരുമാനങ്ങൾ കൈക്കൊള്ളാനും ധാരണയായി.  



ഗണേഷിന്റെ വാദങ്ങളെ സി.പി.ഐ. എം.എൽ.എ.മാർ ഉൾപ്പെടെ കൈയടിച്ച് പിന്തുണച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഓരോ മന്ത്രിമാരെയും പേരെടുത്തു വിമർശിച്ച് ഗണേഷ്‌കുമാർ കത്തിക്കയറിയപ്പോൾ എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി സെക്രട്ടറിയായ മുൻമന്ത്രി ടി.പി. രാമകൃഷ്ണൻ തടഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലാണ് യോഗം ചേർന്നത്. മന്ത്രി നല്ലവനാണെങ്കിലും വിദ്യാഭ്യാസ വകുപ്പിൽ ഒന്നും നടക്കുന്നില്ല. പൊതുമരാമത്തു വകുപ്പിന്റെ റോഡിലൂടെ നടക്കാൻപറ്റുന്നില്ല. പദ്ധതികൾ പ്രഖ്യാപിച്ചതല്ലാതെ നിർമാണമോ നിർവഹണമോ നടക്കുന്നില്ലെന്ന് ഗണേഷ് കുമാർ‌ യോഗത്തിൽ തുറന്നടിക്കുകയായിരുന്നു. സി. പി. എം. പാർലമെന്ററി പാർട്ടി എക്‌സിക്യുട്ടീവ് യോഗം ഗണേഷ്‌കുമാർ ഉന്നയിച്ച വിമർശനം ഗൗരവമാണെന്നു വിലയിരുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതൊന്നും പറയേണ്ട വേദി ഇതെല്ലെന്നായിരുന്നു ടിപി രാമകൃഷ്ണൻ പറഞ്ഞ്. 

Find out more: