ബിഹാറിലെ തൊഴിലാഴികൾക്ക് എങ്ങനെ പണം ലഭിക്കുമെന്ന് അദ്ദേഹം ചിന്തിച്ചില്ല. അവർക്ക് എങ്ങനെ ഭക്ഷണവും വെള്ളവും ലഭിക്കുമെന്നും അദ്ദേഹം ആലോചിച്ചില്ല. രാഹുൽ പറഞ്ഞു." ഒപ്പം "ഭക്ഷണവും വെള്ളവുമില്ലാതെ ആയിരക്കണക്കിന് കിലോമീറ്റർ ബിഹാറിലെ തൊഴിലാളികൾക്ക് നടക്കേണ്ടി വന്നു. പ്രധാനമന്ത്രി നിങ്ങളെ സഹായിച്ചോ? താൻ തെറ്റ് ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞോ? നാട്ടിലേക്ക് മടങ്ങിയെത്താൻ വാഹനങ്ങൾ അദ്ദേഹം വാഗ്ദാനം ചെയ്തോ? ഇല്ല."കൊറോണ വൈറസ് മൂലം ഫെബ്രുവരി മുതൽ രാജ്യത്തെ ദരിദ്രർക്കും കർഷകർക്കും തൊഴിലാളികൾക്കും കനത്ത നഷ്ടം നേരിടേണ്ടി വന്നുവെന്ന് ഭാഗൽപൂരിൽ നടത്തി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, "22 ദിവസം കൊണ്ട് രാജ്യത്ത് കൊറോണ വൈറസിനെ തോൽപ്പിക്കുമെന്നാണ് മോദി പറഞ്ഞത്, എങ്ങനെ? പാത്രങ്ങൾ കൊട്ടിയും മൊബൈൽ ഫോൺ ലൈറ്റുകൾ തെളിച്ചും. ആറേഴ് മാസമായി രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുകയാണ്. പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല." രാഹുൽ വയനാട് സന്ദർശന വേളയിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു."കൊറോണ വ്യാപനത്തിനിടയിൽ ഞാൻ തൊഴിലാളികളെ കണ്ടു. രണ്ട് ദിവസത്തെ സമയം തന്നിരുന്നെങ്കിൽ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് വീട്ടിൽ എത്താൻ സാധിക്കുമായിരുന്നുവെന്ന് അവർ പറഞ്ഞു. എന്തുകൊണ്ടാണ് തങ്ങൾക്ക് ഒരു ദിവസം പോലും നൽകാതിരുന്നതെന്ന് അവർക്ക് മനസിലാകുന്നില്ല." തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പറഞ്ഞു.