കൊറോണ കാലത്ത് ജീവിക്കാൻ പാട് പെട്ട് കൊണ്ടിരിക്കുകയാണ് ലോക രാജ്യങ്ങൾ എല്ലാം തന്നെ എന്നാൽ ചില രാജ്യങ്ങളിൽ വിചിത്രമായ പലതുമാണ് നടക്കുന്നത് എന്നും ഒരു വാസ്തവമുണ്ട്. സ്‍കൂളുകളും റസ്റ്റോറന്‍റുകളും ഓഫീസുകളും കമ്പനികളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്തവയെയാണ് അവശ്യസേവനങ്ങളില്‍ പെടുത്തുന്നത്.

 

   എന്നാല്‍ ഓരോ നാട്ടിലും അത്യാവശ്യങ്ങള്‍ വ്യത്യസ്‍തമായിരിക്കും. ചിലയിടത്ത് ചോക്ലേറ്റുകളാണ് അത്യാവശ്യമെങ്കില്‍ മറ്റു ചില രാജ്യങ്ങളില്‍ തോക്ക് വില്‍ക്കുന്ന കടകളില്ലാതെ ജനങ്ങള്‍ക്ക് ജീവിക്കാനാവില്ല. അവശ്യവസ്‍തുക്കളുടെ പട്ടികയില്‍ ഇടംപിടിച്ച ചില അപ്രതീക്ഷിതവസ്‍തുക്കളെ പരിചയപ്പെടാം.രോഗവ്യാപനം രൂക്ഷമായത് മുതല്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലാണ്. അവശ്യസേവനങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

 

  ചോക്ലേറ്റ് ഷോപ്പുകളാണ് ഫ്രാന്‍സിലെ അവശ്യവസ്‍തുക്കളുടെ കൂട്ടത്തിലുള്ള ഒരു വിചിത്ര ഇനം. ഇറച്ചിക്കടകളും ചീസ് ഷോപ്പുകളും വൈന്‍ വിതരണവും ഇവിടെ അവശ്യസേവനം തന്നെ. ഫ്രഞ്ച് ജീവിതത്തില്‍ ഒഴിവാക്കാനാവാത്തതാണ് ചോക്ലേറ്റകളും. ഓസ്ട്രേലിയയില്‍ ആഴ്‍ചകളായി കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ആളുകള്‍ അത്യാവശ്യത്തിന് മാത്രമാണ് പുറത്തിറങ്ങുന്നത്.

 

  എന്നാല്‍ മദ്യശാലകള്‍ തുറക്കുന്നുണ്ട്. എന്നാല്‍ സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശമുള്ളതിനാല്‍ മദ്യശാലകളില്‍ ഇരുന്ന് കഴിക്കാനാകില്ല. കടയില്‍ നിന്ന് വാങ്ങി വീട്ടില്‍ കൊണ്ടുപോയി കഴിക്കാം. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടകളും ഓസ്ട്രേലിയയില്‍ ചിലയിടങ്ങളില്‍ തുറക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ എണ്ണം പരിമിതമാണ്.

 

  വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവായതിനാലാണ് തുറക്കുന്ന കടകളുടെ എണ്ണവും കുറച്ചത്.മനുഷ്യര്‍ ചവിട്ടുന്ന ട്രൈസിക്കികളുകള്‍ ആളുകള്‍ക്ക് യാത്ര ചെയ്യാനും സാധനങ്ങള്‍ കൊണ്ടുപോകാനും വ്യാപകമായി ഉപയോഗിക്കുന്നു. രാജ്യത്തെ പ്രധാന ദ്വീപായ ലുസാനില്‍ കഴിഞ്ഞ മാസം പൊതുഗതാഗതം പൂര്‍ണമായി നിരോധിച്ചു. എന്നാല്‍ മനിലയില്‍ ജനകീയ മേയര്‍ വികോ സോട്ടോ ട്രൈസിക്കിളുകള്‍ക്ക് അനുമതി നല്‍കി.

 

  അടുത്ത ദിവസം തന്നെ ഇതിനെതിരെ ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡുട്ടെര്‍ട്ട് പ്രാദേശിക സര്‍ക്കാരുകള്‍ക്ക് താക്കീത് നല്‍കി. എന്നാല്‍ പ്രസിഡന്‍റിന്‍റെ മകളും ഡാവോ സിറ്റി മേയറുമായ സാറ ട്രൈസിക്കിളുകള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ഫ്രാന്‍സില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണവും മരണസംഖ്യയും അതിവേഗം ഉയരുകയാണ്. 165027 പേര്‍ക്കാണ് ഫ്രാന്‍സില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

 

  രോഗബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഫ്രാന്‍സ്. 17920 പേര്‍ മരിക്കുകയും ചെയ്‍തു.ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ളത് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്‍തതും അമേരിക്കയിലാണ്. രാജ്യത്ത് 90 ശതമാനം ആളുകളും ലോക്ക് ഡൗണിലാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുള്ളത്.

 

  ഓസ്ട്രേലിയയില്‍ ആഴ്‍ചകളായി കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ആളുകള്‍ അത്യാവശ്യത്തിന് മാത്രമാണ് പുറത്തിറങ്ങുന്നത്. സ്‍കൂളുകളും ഓഫീസുകളും ഹോട്ടലുകളും റസ്റ്റോറന്‍റുകളും പബ്ബുകളും ക്ലബ്ബുകളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. ചൈനയ്‍‍ക്ക് പുറമെ കൊറോണ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് ഫിലിപ്പീന്‍സ്.

 

  സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച രാജ്യത്ത് ബസ് ഉള്‍പ്പെടെ പൊതുഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. ഫിലിപ്പീന്‍സിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത സംവിധാനം ബസ്സുകളാണ്. എന്നാല്‍ ജനകീയ വാഹനമാണ് ട്രൈസിക്കിളുകള്‍.അത്യാവശ്യങ്ങള്‍ നിര്‍ണയിക്കുന്നത് ഓരോ മനുഷ്യരും ജീവിക്കുന്ന സാഹചര്യങ്ങള്‍ കൂടിയാണ്.

 

  അതിന്‍റെ തെളിവാണ് അമേരിക്കയിലെ തുറന്നിരിക്കുന്ന തോക്ക് വില്‍പനാലകള്‍. ട്രംപ് ഭരണകൂടം അവശ്യസേവനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആയുധവില്‍പനയെയും ഉള്‍പ്പെടുത്തി. ലോക്ക് ഡൗണ്‍ കാലത്ത് തോക്ക് വില്‍പനയില്‍ വന്‍ വര്‍ധനവാണുണ്ടായത്.

 

  അമേരിക്കയിലെ കൊളറാഡോ ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ മരുജൂവാന പോലെയുള്ള മയക്കുമരുന്നുകളുടെ വില്‍പനയും അനുവദിച്ചിട്ടുണ്ട്.

మరింత సమాచారం తెలుసుకోండి: