ഹിജാബ് പോരാട്ടം; വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്! ഹിജാബ് ഇസ്ലാം മതത്തിലെ നിർബന്ധിത മതാചാരമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് പാലിക്കപ്പെടേണ്ടതുണ്ട്. യൂണിഫോമിനെ എതിർക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ല. യൂണിഫോമിന് ഭരണഘടനയുടെ സാധുതയുണ്ട്. സർക്കാരിന്റെ ഉത്തരവ് റദ്ദാക്കാൻ കാരണം കാണുന്നില്ല. തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ച് ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥികൾ. ഹിജാബ് ഇസ്ലാം മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നു നിരീക്ഷിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്.





   ഉഡുപ്പി അടക്കമുള്ള പ്രദേശത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഹിജാബ് നിരോധനം ആദ്യം ഏർപ്പെടുത്തിയത്. ഹിജാബ് നിരോധനത്തെ അനുകൂലിച്ച് തീവ്ര ഹിന്ദുത്വ സംഘടനകളും എതിർത്ത് മുസ്ലിം വിദ്യാർത്ഥികളും രംഗത്തെത്തി. സംഘർഷത്തെ തുടർന്ന് വിവിധ ഇടങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചത്. ഹിജാബ് ഒഴിവാക്കാൻ കഴിയാത്ത മതാചാരത്തിന്റെ ഭാഗമാണോ, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടേയും ഭാഗമാണോ, സർക്കാർ ഉത്തരവിന് സാധുതയുണ്ടോ, പ്രധാനമായും ഈ മൂന്ന് കാര്യങ്ങളാണ് കോടതി പരിശോധിച്ചത്.





   ഹിജാബ് ഇസ്ലാം മതത്തിലെ ഒഴിവാക്കാനാകാത്ത ആചാരമല്ലെന്നും സ്കൂൾ യൂണിഫോമിൻ്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരാമെന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി 5ന് മതാചാര പ്രകാരമുള്ള വസ്ത്രങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഉഡുപ്പിയിലെ ആറ് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. ഹിജാബ് മതാചാരത്തിന്റെയും മൗലികാവകാശത്തിന്റെയും ഭാഗമാണെന്നായിരുന്നു വിദ്യാ‍ർത്ഥികളുടെ വാദം. ഉഡുപ്പി പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർത്ഥികളെ ക്ലാസിൽ ഇരിക്കാൻ അനുവദിക്കാതിരുന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം.  






  അതേസമയം ക‍ർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച് ഹൈക്കോടതി ഉത്തരവ്. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിലെ ഒഴിച്ചു കൂടാൻ കഴിയാത്ത ആചാരമല്ലെന്നും ഹിജാബ് നിരോധിക്കുന്നതിൽ തെറ്റില്ലെന്നുമാണ് ഹൈക്കോടതി കണ്ടെത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ചുള്ള കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

Find out more: