പറഞ്ഞ പ്രതിഫലം തരാം; പക്ഷേ, നിങ്ങളീ സിനിമയിൽ കാണില്ല; തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് പറന്നു ദിനേശ് പണിക്കർ! സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് അദ്ദേഹം. യൂട്യൂബ് ചാനലിലൂടെയായും അദ്ദേഹം വിശേഷങ്ങൾ പങ്കിടാറുണ്ട്. സിനിമാജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞാണ് അദ്ദേഹം എത്തുന്നത്. ഒരു നടിയുടെ അഹങ്കാരമെന്ന ക്യാപ്ഷനോടെയായി പങ്കിട്ട വീഡിയോ വൈറലായിരുന്നു. റോട്ടറി ക്ലബുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയ സമയത്താണ് മൈക്കിൽ സംസാരിക്കാനും ആൾക്കൂട്ടത്തെ അഭിമുഖീകരിക്കാനുമൊക്കെയുള്ള ധൈര്യം കിട്ടിയത്. തുടക്കത്തിലൊന്നും നേതൃനിരയിലുണ്ടായിരുന്നില്ലെങ്കിലും പിന്നീട് ഞാനും സജീവമാവുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പലിശയ്ക്ക് പണം മേടിച്ച് വരെ സിനിമ ചെയ്തിട്ടുണ്ട്. വിചാരിച്ചതിനും അപ്പുറത്ത് ബഡ്ജറ്റ് പോയപ്പോൾ സുഹൃത്തുക്കളാണ് സഹായിച്ചത്. ഒരുപാട് പേർ സഹായിച്ചിട്ടുണ്ട്. അതേപോലെ ദൈവവിശ്വാസിയാണ്. അമ്പലങ്ങളിലും പള്ളിയിലുമെല്ലാം പോയി പ്രാർത്ഥിക്കാറുണ്ട്.
ഇന്നും ഞാൻ വന്ന വഴി മറന്നിട്ടില്ല. അന്നത്തെ സുഹൃത്തുക്കളെല്ലാം ഇപ്പോഴും എന്റെ കൂടെയുണ്ട്.മെഡിക്കൽ റെപ്രസന്റേറ്റീവായി തുടങ്ങി പിന്നീട് കലാരംഗത്ത് എത്തുകയായിരുന്നു ദിനേഷ് പണിക്കർ. നിർമ്മാതാവായി തുടങ്ങി പിന്നീട് അഭിനേതാവായി മാറുകയായിരുന്നു അദ്ദേഹം.കിരീടം കഴിഞ്ഞ ശേഷം മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാനായാണ് തീരുമാനിച്ചത്. സംഗീത് ശിവനായിരുന്നു സംവിധാനം. സന്തോഷ് ശിവനായിരുന്നു ക്യാമറ. ആ പ്രൊജക്റ്റ് കുറേക്കാലമെടുത്തെങ്കിലും നടന്നില്ല. പ്രതിസന്ധികളൊക്കെ വന്ന് ഞാൻ സിനിമ ചെയ്യുന്നത് നിർത്തിയ സമയമുണ്ടായിരുന്നു. ഞാൻ പലർക്കും അഡ്വാൻസ് കൊടുത്തത് തിരികെ കിട്ടിയില്ലല്ലോ എന്നോർത്തിരുന്നു. ഒരു കല്യാണച്ചടങ്ങിൽ വെച്ച് സന്തോഷ് ശിവനെ കണ്ടിരുന്നു. മടിച്ചാണെങ്കിലും ഞാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു. ചെറിയൊരു തുകയായിരുന്നു അന്ന് ഞാൻ കൊടുത്തത്. അത് ഞാനോർത്തിരിക്കുന്നില്ല, നോക്കട്ടെ എന്നായിരുന്നു സന്തോഷ് പറഞ്ഞത്.
രാത്രിയായപ്പോൾ സന്തോഷിന്റെ സന്തത സഹചാരി വന്ന് ആ പൈസ തിരികെ തന്നിരുന്നു. അതിനൊപ്പമൊരു കുറിപ്പുമുണ്ടായിരുന്നുവെന്നും ദിനേഷ് പണിക്കർ പറഞ്ഞിരുന്നു. കടങ്ങളെല്ലാം വീട്ടി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയതിന് സന്തോഷ് ശിവനും എന്നെ സഹായിച്ചിരുന്നു.വിക്രമിന്റെയും വിനീതയുടേയും രംഗമായിരുന്നു രാത്രി ചിത്രീകരിച്ചത്. ഷൂട്ട് തുടങ്ങിയെന്നുറപ്പാക്കിയതിന് ശേഷം ഞാൻ എന്റെ കാറിൽ വിശ്രമിക്കുകയായിരുന്നു. ശോഭനയും സുരേഷ് ഗോപിയുമൊക്കെ പോയല്ലോ, ഞങ്ങളെന്തിനാണ് രാത്രിയിൽ വർക്ക് ചെയ്യുന്നത്, എനിക്കും പോണമെന്ന് പറഞ്ഞ് വിനീത മാറി നിൽക്കുകയായിരുന്നു. തമിഴിലെ വലിയ താരമായിരുന്നു അവർ ആ സമയത്ത്.
പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും അവർ മനസിലാക്കുന്നുണ്ടായിരുന്നില്ല.രജപുത്രനെന്ന സിനിമയുടെ പിന്നാമ്പുറ കഥകളും അദ്ദേഹം പങ്കുവെച്ചിരുന്നു. സുരേഷ് ഗോപിയും വിക്രമും ശോഭനയും വിനീതയുമെല്ലമായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. സുരേഷ് ഗോപിയുടേയും ശോഭനയുടേയും ഗാനം ആദ്യം ചിത്രീകരിച്ചിരുന്നു. നിങ്ങളുടെ 20 ദിവസമാണ് ഞാൻ ചോദിച്ചത്. പറഞ്ഞ പ്രതിഫലവും തരും. എന്നാൽ ഈ സിനിമയിൽ നിങ്ങളുണ്ടാവില്ലെന്നായിരുന്നു ഞാൻ പറഞ്ഞത്. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഷൂട്ട് പുനരാരംഭിക്കുകയായിരുന്നു. ഇതുപോലെയുള്ള കുറേ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഇതൊക്കെ അറിയാവുന്നതിൽ ഞാനൊരു പ്രശ്‌നവും ഉണ്ടാക്കാറില്ലെന്നുമായിരുന്നു ദിനേഷ് പണിക്കർ പറഞ്ഞത്.
Find out more: