പൃഥ്വിരാജിന് കുറച്ച് എയറ് പിടുത്തം കൂടുതലാ; പൃഥ്വിയുമായുള്ള ബന്ധത്തെ കുറിച്ച് മോളി കണ്ണമാലി പറയുന്നത്! പല സിനിമകളിലും തന്റേതായ സ്വതസിദ്ധമായ അഭിനയം കൊണ്ട് ശ്രദ്ധ നേടിയ താരമാണ് മോളി കണ്ണമാലി. ചാളമേരി എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് മോളി കണ്ണമാലി. ഇപ്പോൾ ഹോളിവുഡ് സിനിമയിലേക്ക് അരങ്ങേറാൻ ഇരിക്കുകയാണ് നടി. സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പൃഥ്വിരാജുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും മോളി കണ്ണമാലി പറയുകയുണ്ടായി. പൃഥ്വിരാജ് എന്നെ കാണുമ്പോൾ ജീവനും കൊണ്ട് ഓടും. അതെന്താണ് അങ്ങിനെ എന്ന് ചോദിച്ചപ്പോൾ, അത് അവന് എന്നോട് അല്പം സ്‌നേഹ കൂടുതൽ ഉണ്ട് അതുകൊണ്ടാണ് എന്നായിരുന്നു മോളി കണ്ണമാലിയുടെ മറുപടി.
അതെന്താ അങ്ങനെ എന്ന് ചോദിച്ചപ്പോൾ അതങ്ങനെയാണെന്ന് എന്ന് ഒന്നുകൂടെ ആവർത്തിച്ചു. അവൻ (പൃഥ്വിരാജ്) എയറ് പിടിച്ച് വരുമ്പോൾ തന്നെ ഞാൻ അവന്റെ എയറ് കുറച്ച് കൊടുക്കും. അവന് ഇച്ചിരി എയറ് പിടുത്തം കൂടുതലാ. എന്നെ കാണുമ്പോൾ തന്നെ പറയും, 'ആ തള്ളച്ചി അവിടെ നിൽപ്പുണ്ട്, അറിയാതെ അതിന്റെ മുന്നിലൊന്നും പോയി പെട്ടേക്കല്ലേ' എന്ന്. അതുകൊണ്ട് എന്നെ മുന്നിലൂടെ എയറ് കുറച്ചേ പോകൂ. അതേ സമയം ജയസൂര്യ ഒന്നും അങ്ങിനെയല്ല. നല്ല കമ്പിനിയാണ്. രാജുവിനെ കാണുമ്പോൾ തന്നെ ഞാൻ 'എന്താൺടാ' എന്ന് ചോദിച്ചാൽ, എന്റെ പൊന്നു തള്ളേ എന്ന് പറഞ്ഞ് കൈയ്യും കൂപ്പിക്കൊണ്ട് പോകും. പക്ഷെ നല്ല മൈന്റ് ഉള്ള മനുഷ്യനാണ്. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ മോളി കണ്ണമാലിയും പൃഥ്വിരാജും ഒരുമിച്ചുള്ള സീൻ കൈയ്യടി നേടിയിരുന്നു. സിനിമയിൽ പൃഥ്വി ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകി കനിഹ മേനോൻ ആയിട്ടാണ് മോളി എത്തുന്നത്.
എനിക്ക് വളരെ ഇഷ്ടമാണ് ആ രംഗം എന്ന് മോളി പറയുന്നു. അതേസമയം മലയാളം കടന്ന് ഹോളിവുഡിൽ സാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ് താരം. ഇംഗ്ലീഷ് സിനിമയാണെന്ന് കേട്ടതും എനിക്ക് ഞെട്ടലായിരുന്നുവെന്ന് മോളി പറയുന്നു.ടുമാറോയെന്ന ചിത്രത്തിലൂടെയായാണ് മോളി ചേച്ചി ഹോളിവുഡിലേക്കെത്തുന്നത്. ജോയ് കെ മാത്യുവാണ് സിനിമയുടെ രചനയും സംവിധാനവും. മോളി ചേച്ചിയെ വെച്ചൊരു സിനിമ ചെയ്യണമെന്ന് ജോയി പറഞ്ഞപ്പോൾത്തന്നെ താൻ ഓക്കെ പറയുകയായിരുന്നു. അതിന് ശേഷമായാണ് ഇത് ഇംഗ്ലീഷ് സിനിമയാണെന്ന് പറഞ്ഞത്. ആദ്യം പേടിച്ചെങ്കിലും പറഞ്ഞ് തരുന്നത് പോലെ ചെയ്യാമെന്ന് കരുതുകയായിരുന്നു എന്നും മോളി പറയുന്നു.വേറെ ലെവലായിക്കൊണ്ടിരിക്കുകയാണ് ഞാൻ. എങ്ങനെയാണ് ഇതേക്കുറിച്ച് പറയേണ്ടതെന്നറിയില്ല. വർഷങ്ങളായി എനിക്ക് പരിചയമുള്ള വ്യക്തിയാണ് ജോയ്. ഈ കഥ മുഴുവനായും എന്നോട് പറഞ്ഞിരുന്നു.
ഇന്നുവരെ ഒരു സംവിധായകനും എന്നോട് ഇങ്ങനെ കഥ പറഞ്ഞിട്ടില്ല. ഇത് ജോയ് കഥ പറയുകയും അഭിനയിച്ച് കാണിക്കുകയുമായിരുന്നു. അവസാനത്തെ ചില വാക്കുകൾ എന്നെ കരയിപ്പിച്ചിരുന്നു. എന്റെ ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധമുണ്ടായിരുന്നു. എങ്ങനെയുണ്ടെന്ന് ജോയ് ചോദിച്ചപ്പോൾ നല്ലതാണെന്നായിരുന്നു ഞാൻ പറഞ്ഞത്.സിനിമ ഇംഗ്ലീഷിലാണെന്ന് കേട്ടപ്പോൾ ആദ്യമൊരു ആശങ്കയുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി പോയ സമയത്ത് ഭയങ്കര മഴയായിരുന്നു. മീൻ കച്ചവടക്കാരിയുടെ ക്യാരക്ടറാണ് ചിത്രത്തിൽ. മുണ്ടും ബ്ലൗസുമൊക്കെയായിരുന്നു വേഷം. ചവിട്ടുനാടകവുമായി 50 വർഷത്തെ പഴക്കമുണ്ട് മോളിച്ചേച്ചിക്ക്. ഈ ചിത്രത്തിലൂടെ ചേച്ചിക്ക് അവാർഡ് മേടിച്ച് കൊടുത്തിട്ടേ ഞാൻ അടങ്ങുള്ളൂവെന്നും പറഞ്ഞിരുന്നു. എന്നെ അതേ കോലത്തിൽ തന്നെയായാണ് സ്‌റ്റേജിലേക്ക് വിളിച്ചത്.
Find out more: