ചരിത്രത്തിലാദ്യമായി പൂജാരിമാരാകാൻ ഈ മൂന്ന് യുവതികൾ; നേട്ടമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ! പരിശീലനം വിജയകരമായി പൂർത്തിയാക്കിയ മൂന്ന് യുവതികളെയാണ് പൂജാരിമാരായി നിയമിക്കുക. കൃഷ്ണവേണി, എസ് രമ്യ, എൻ രഞ്ജിത എന്നിവരാണ് ക്ഷേത്രപൂജാരിമാർക്കുള്ള പരിശീലനം പൂർത്തിയാക്കിയത്. തമിഴ്നാട്ടിൽ ചരിത്രത്തിലാദ്യമായി സ്ത്രീകൾ ക്ഷേത്രപൂജാരിമാരാകും.  സംസ്ഥാന സർക്കാരിനു കീഴിലുള്ള ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലാണ് ഇവരെ നിയമിക്കുക. ഏത് ജാതിയിൽപ്പെട്ടവർക്കും ക്ഷേത്രപൂജ നടത്താമെന്ന സർക്കാർ നയപ്രകാരമാണ് യുവതികൾ ഒരു വർഷത്തോളം നീണ്ടുനിന്ന പ്രായോഗിക പരിശീലനം പൂർത്തിയാക്കിയത്. സഹപൂജാരിമാരായിട്ടാകും ഇവരെ നിയമിക്കുക. 2021ൽ ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നപ്പോൾ എല്ലാ ജാതിയിൽപ്പെട്ടവർക്കും ക്ഷേത്രപൂജാരിമാരാകാമെന്നും അവർക്ക് ആവശ്യമായ പരിശീലനം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. 




   താൽപ്പര്യമുള്ള സ്ത്രീകൾക്കും പരിശീലനം നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. കോഴ്‌സ് പൂർത്തിയാക്കിയ മൂന്ന് യുവതികൾക്കും പുരുഷന്മാർക്കും തമിഴ്‌നാട് മന്ത്രി ശേഖർ ബാബു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ശ്രീരംഗത്തിലെ ശ്രീ രംഗനാഥർ ക്ഷേത്രത്തിലെ അർച്ചക പരിശീലന കേന്ദ്രത്തിലാണ് 94പേർ പരിശീലനം പൂർത്തിയാക്കിയത്. ഇവരിൽ മൂന്ന് യുവതികളാണ് പരിശീലനം പൂർത്തിയാക്കിയത്. 22 സ്ത്രീകൾ പഠനം തുടരുന്നുണ്ട്. പൂജാ കർമ്മങ്ങൾ, പൂജകൾക്കുള്ള മന്ത്രങ്ങൾ, മറ്റ് മതപരമായ ആചാരങ്ങൾ എന്നിവയാണ് ഇവരെ പഠിപ്പിക്കുന്നത്. ഏതു ജാതിയിൽപ്പെട്ടവർക്കും ക്ഷേത്ര പൂജ നടത്താമെന്ന സർക്കാർ നയപ്രകാരമാണ് യുവതികൾ പരിശീലനം പൂർത്തിയാക്കിയത്. ക്ഷേത്രങ്ങളിലെ പൂജാരിമാരായി സ്ത്രീകൾ നിയമിക്കപ്പെടുന്നത് ഭരണമികവിൻ്റെ ദ്രാവിഡ മാതൃകയുടെയും നേട്ടമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. 




  പൈലറ്റുമാരും ബഹിരാകാശയാത്രികരും എന്ന നിലയിൽ സ്ത്രീകൾ നേട്ടങ്ങൾ കൈവരിച്ചെങ്കിലും സ്ത്രീ ദേവതകളുള്ള ക്ഷേത്രങ്ങളിൽ പോലും സ്ത്രീകളെ അശുദ്ധരായി കണക്കാക്കപ്പെട്ടിരുന്നു. ക്ഷേത്ര പൂജാരിമാരാകുന്നതിൽ നിന്ന് അവരെ മാറ്റി നിർത്തിയിരുന്നു. ഒടുവിൽ അതിന് മാറ്റമുണ്ടാകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെല്ലുവിളി നിറഞ്ഞതായിരുന്നു പരിശീലനമെന്ന് കോഴ്സ് പൂർത്തിയാക്കിയ യുവതികൾ പറഞ്ഞു. ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്മാറാൻ ഒരുക്കമായിരുന്നില്ല. അധ്യാപകനായ സുന്ദർ ഭട്ടർ മികച്ച പിന്തുണയാണ് നൽകിയത്. ആവശ്യമയ പിന്തുണ നൽകിയതിന് സർക്കാരിനും ഞങ്ങളുടെ എല്ലാ അധ്യാപകർക്കും നന്ദിയുണ്ടെന്ന് യുവതികൾ പറഞ്ഞു. 




  പരിശീലന കാലയളവ് പൂർത്തിയാകുമ്പോൾ ക്ഷേത്രങ്ങളിൽ സ്ഥിരം പൂജാരിമാരായി പ്രവർത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് കൃഷ്ണവേണി പറഞ്ഞു. പൂജകൾ ചെയ്യാനും ജനങ്ങളെ സേവിക്കാനും ആഗ്രഹമുണ്ട്, അതിനാലാണ് പൂജകൾ പഠിച്ചതെന്ന് യുവതി പറഞ്ഞു.  22 സ്ത്രീകൾ പഠനം തുടരുന്നുണ്ട്. പൂജാ കർമ്മങ്ങൾ, പൂജകൾക്കുള്ള മന്ത്രങ്ങൾ, മറ്റ് മതപരമായ ആചാരങ്ങൾ എന്നിവയാണ് ഇവരെ പഠിപ്പിക്കുന്നത്. ഏതു ജാതിയിൽപ്പെട്ടവർക്കും ക്ഷേത്ര പൂജ നടത്താമെന്ന സർക്കാർ നയപ്രകാരമാണ് യുവതികൾ പരിശീലനം പൂർത്തിയാക്കിയത്. ക്ഷേത്രങ്ങളിലെ പൂജാരിമാരായി സ്ത്രീകൾ നിയമിക്കപ്പെടുന്നത് ഭരണമികവിൻ്റെ ദ്രാവിഡ മാതൃകയുടെയും നേട്ടമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. പൈലറ്റുമാരും ബഹിരാകാശയാത്രികരും എന്ന നിലയിൽ സ്ത്രീകൾ നേട്ടങ്ങൾ കൈവരിച്ചെങ്കിലും സ്ത്രീ ദേവതകളുള്ള ക്ഷേത്രങ്ങളിൽ പോലും സ്ത്രീകളെ അശുദ്ധരായി കണക്കാക്കപ്പെട്ടിരുന്നു. ക്ഷേത്ര പൂജാരിമാരാകുന്നതിൽ നിന്ന് അവരെ മാറ്റി നിർത്തിയിരുന്നു. ഒടുവിൽ അതിന് മാറ്റമുണ്ടാകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Find out more: