സന്ദീപിൻ്റേത് ക്രൂരമായ കൊലപാതകം, പിന്നിൽ ആർഎസ്എസ് എന്ന് കോടിയേരി ബാല കൃഷ്ണൻ! ആസൂത്രിതമായി നടന്ന കൊലപാതകമാണിത്. ആർഎസ്എസ് - ബിജെപി സംഘമാണ് കൊലപാതകത്തിന് പിന്നിൽ. ഗൂഢാലോചന നടത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്. ഗൂഢാലോചനയിൽ പങ്കാളികളായവരെ കണ്ടെത്താൻ ഉന്നതതല അന്വേഷണം വേണമെന്ന് കോടിയേരി പറഞ്ഞു. തിരുവല്ല പെരിങ്ങരിയിൽ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിൻ്റേത് അത്യന്തം ക്രൂരമായ കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 2016ന് ശേഷം ഇരുപത് സിപിഎം പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
ഇവരിൽ 15 പേരെ കൊലപ്പെടുത്തിയത് ബിജെപിയും ആർഎസ്എസുമാണ്. കൊല നടത്തി സിപിഎമ്മിനെ അവസാനിപ്പിക്കാനാകില്ല. കൊലയ്ക്ക് പകരം കൊല എന്നത് സിപിഎമ്മിൻ്റെ മുദ്രാവാക്യമല്ല. ഇത്തരക്കാരെ ജനം ഒറ്റപ്പെടുത്തുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ആർഎസ്എസുകാർ സിപിഎമ്മുകാരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നില്ല. വിവിധ രാഷ്ട്രീയ കൊലപാതകങ്ങളിൽ 588 സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. കൊലപാതക സംഘങ്ങളെ ഒറ്റപ്പെടുത്തണം. അവരെ അമർച്ച ചെയ്യാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം.
സംസ്ഥാന വ്യാപക പ്രതിഷേധം ഉയരണം. ആർഎസ്എസ് ഉയർത്തുന്ന പ്രകോപനത്തിൽ അകപ്പെട്ട് പോകാതെ പ്രതിഷേധിക്കുകയാണ് വേണ്ടത്. പത്തനംതിട്ട ജില്ലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു. കേരളത്തിൽ 215 സിപിഎം പ്രവർത്തകരാണ് ആർഎസ്എസിൻ്റെ കൊലക്കത്തിക്ക് ഇരയായത്. "കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദ്ദേശം നൽകി. നിഷ്ഠുരമായ കൊലപാതകത്തിന്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരും. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്.
സന്ദീപിൻ്റെ വേർപാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നു" - എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പറഞ്ഞു. മതരാഷ്ട്രം സ്ഥാപിക്കാനുള്ള ആർ എസ് എസിൻ്റെ ആസൂത്രിത നീക്കമാണ് രാജ്യത്ത് നടത്തുന്നത്. ക്രിസ്ത്യൻ, എസ്.സി - എസ്ടി എന്നീ വിഭാഗക്കാർക്കെതിരെ ആക്രമണങ്ങൾ വർധിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി. സന്ദീപിൻ്റെ കൊലപാതകം ഹീനവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Find out more: