'കൊവിഡിനൊപ്പം ഒമിക്രോൺ വേഗത്തിൽ ആളുകളിലേക്ക് എത്തുന്നു'; പ്രധാനമന്ത്രി! കൊറോണ വൈറസിനെതിരായ ഏറ്റവും മികച്ച പ്രതിരോധം വാക്സിനേഷനാണ്. മുൻപ് റിപ്പോർട്ട് ചെയ്ത വേരിയന്റുകളേക്കാൾ പലമടങ്ങ് വേഗത്തിലാണ് ഒമിക്രോൺ വകഭേദം ജനങ്ങളിലേക്ക് എത്തുന്നത്. പരിഭ്രാന്തരാകാതെ നമ്മൾ ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 100 വർഷത്തിനിടയിലെ ഏറ്റവും വലിയ പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിന്റെ മൂന്നാം വർഷത്തിലേക്ക് ഇന്ത്യ പ്രവേശിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  അടിയന്തര ആവശ്യങ്ങൾ വന്നാൽ ഓക്സിജൻ കിടക്കകൾ തയ്യാറാണ്.




    പ്രാദേശിക കണ്ടെയിൻമെൻ്റ് സോണുകൾ ശക്തമാക്കണം. വീട്ടിൽ ചികിത്സയിൽ കഴിയുന്നവർക്ക് ചികിത്സ ലഭ്യമാക്കണമെന്ന് ഉറപ്പുവരുത്തണം. പരിശോധനകളും ചികിത്സയും കൃത്യമായി നടക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മുൻപ് ഉണ്ടായ സ്ഥിതി ഇനിയുമുണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധയാവശ്യമാണ്. സമ്പദ്‌വ്യവസ്ഥയും സാധാരണക്കാരുടെ ഉപജീവനവും സംരക്ഷിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങൾ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യത്തിൽ പ്രതികരണം നടത്തിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തുന്ന ഏതൊരു നിയന്ത്രണവും സാധാരണക്കാരുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുമെന്ന് പ്രധാനമന്ത്രി മോദി പരോക്ഷമായി പറഞ്ഞു.  അടിയന്തര സാഹചര്യത്തിൽ കുട്ടികളെ ചികിത്സിക്കാനുള്ള 800 യൂണിറ്റ് തയ്യാറാണ്.




    കൗമാരക്കാരിലെ വാക്സിനേഷൻ വേഗത്തിലാക്കണം. ഏകദേശം മൂന്ന് കോടി കൗമാരക്കാർക്ക് പത്ത് ദിവസത്തിനുള്ളിൽ ആദ്യ ഡോസ് നൽകി. കൊവിഡ് മുൻനിര പോരാളികൾക്കും 60 വയസിന് മുകളിലുള്ളവർക്കും ബൂസ്റ്റർ ഡോസ് എത്രയും വേഗം നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ച് ഭൂരിപക്ഷം രോഗികളും ഹോം ഐസൊലേഷനിൽ ചികിത്സ തേടണം. ജില്ലാ തലത്തിൽ മതിയായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം.  




അശോക് ഗെഹ്‌ലോട്ട് (രാജസ്ഥാൻ), ഹിമന്ത ബിശ്വ ശർമ്മ (അസം), ചരൺജിത് ചന്നി (പഞ്ചാബ്), എൻ രംഗസ്വാമി (പുതുച്ചേരി), ഭൂപേഷ് ബാഗേൽ (ഛത്തീസ്ഗഡ്), ബിപ്ലബ് ദേബ് (ത്രിപുര) ബസവരാജ് ബൊമ്മൈ (കർണാടക), സോറംതംഗ (മിസോറാം) എന്നിവരാണ് യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിമാർ. ആഘോഷ ദിവസങ്ങൾ വരുന്ന സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്തെ കൊവിഡ്-19 സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി കൊവിഡ് ആശങ്കയിൽ നിർദേശങ്ങൾ പങ്കുവച്ചത്.

Find out more: