കർണാടകയിൽ കോൺഗ്രസിന് പ്രതിസന്ധി! പ്രതിപക്ഷ നേതാവാക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കുറച്ചുനാളുകളായി പ്രതിപക്ഷ നേതൃസ്ഥനം ലക്ഷ്യമിട്ട് ഇബ്രാഹിം പ്രവർത്തിച്ച് വരികയായിരുന്നെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രസ് തന്നെ അവഗണിച്ചെന്നും ഏത് പാർട്ടിയിലേക്ക് പോകുമെന്നത് ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അവഗണിക്കുന്നെന്നാരോപിച്ച് കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന സിഎം ഇബ്രാഹിം പാർട്ടി വിട്ടു. എൻറെ അഭ്യുദയകാംക്ഷികളുമായി സംസാരിച്ച് അടുത്ത നീക്കം പ്രഖ്യാപിക്കുമെന്ന് പാർട്ടിവിട്ട വാർത്ത പങ്കുവെക്കവേ ഇബ്രാഹിം പറഞ്ഞു. 





  “തന്നെ സംബന്ധിച്ചടത്തോളം കോൺഗ്രസ് ഇവിടെ അടഞ്ഞ അധ്യായമാണെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. സോണിയാ ഗാന്ധിയുടെ തീരുമാനത്തിൽ സന്തോഷമുണ്ട്, ഇപ്പോൾ എനിക്ക് തീരുമാനമെടുക്കാൻ സ്വാതന്ത്രമുണ്ട്. ഇന്ദിരാഗാന്ധിയുടെയും നെഹ്‌റുവിന്റെയും കാലത്ത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയായിരുന്നു. ഇന്ന് പണമില്ലാത്തവർക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്. സിദ്ധരാമയ്യയ്ക്ക് വേണ്ടിയാണ് ജനതാദൾ വിട്ടത്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നതിലും വലിയ പങ്കു വഹിച്ചു. പക്ഷെ തനിക്ക് നേരിടേണ്ടി വന്നത് അവഗണന മാത്രമാണ്’ ഇബ്രാഹിം പറഞ്ഞു. 'കോൺഗ്രസ് എന്നത് അടഞ്ഞ അധ്യായമാണ്. സ്വയം നശിച്ചുകൊണ്ടിരിക്കുകയാണ് പാർട്ടി.





   ഹരിപ്രാസാദ് തന്നെക്കാൾ ജൂനിയറായ നേതാവാണ്, താൻ എങ്ങനെയാണ് അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കുകയെന്നും ഇബ്രാഹിം ചോദിക്കുന്നു. ജനതാദൾ നേതാവായിരുന്ന സിഎം ഇബ്രാഹിം 1996ലെ ദേവഗൗഡ മന്ത്രിസഭയിൽ വ്യോമയാന ടൂറിസം വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ചിരുന്നു. മുതിർന്ന ജനതാദൾ നേതാവുമായി ആത്മബന്ധമുള്ള ഇദ്ദേഹം 2008ലാണ് പാർട്ടി വിട്ട് കോൺഗ്രസിലെത്തിയത്. ബുധനാഴ്ചയാണ് കോൺഗ്രസ് ബി കെ ഹരിപ്രസാദിനെ പ്രതിപക്ഷ നേതാവായി നിയമിച്ചത് "മമത ബാനർജിക്കൊപ്പം ചേരണോ, ലാലു പ്രസാദിനൊപ്പം ചേരണോ, അഖിലേഷിനൊപ്പം ചേരണമോ, അതോ ജനതാദളിൽ ചേരണോയെന്ന് ആലോചിക്കുന്നതേയുള്ളൂ.




  ദേവഗൗഡയുമായും കുമാരസ്വാമിയുമായും സംസാരിച്ച് അടുത്ത തീരുമാനമെടുക്കും" ഇബ്രാഹിം പറഞ്ഞു. ജനതാദൾ സെക്കുലറിൽ ചേരുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച അദ്ദേഹം ആലോചന നടക്കുന്നേയുള്ളൂവെന്നാണ് പറഞ്ഞത്.    ബുധനാഴ്ചയാണ് കോൺഗ്രസ് ബി കെ ഹരിപ്രസാദിനെ പ്രതിപക്ഷ നേതാവായി നിയമിച്ചത്. ഹരിപ്രാസാദ് തന്നെക്കാൾ ജൂനിയറായ നേതാവാണ്, താൻ എങ്ങനെയാണ് അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കുകയെന്നും ഇബ്രാഹിം ചോദിക്കുന്നു. ജനതാദൾ നേതാവായിരുന്ന സിഎം ഇബ്രാഹിം 1996ലെ ദേവഗൗഡ മന്ത്രിസഭയിൽ വ്യോമയാന ടൂറിസം വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ചിരുന്നു. മുതിർന്ന ജനതാദൾ നേതാവുമായി ആത്മബന്ധമുള്ള ഇദ്ദേഹം 2008ലാണ് പാർട്ടി വിട്ട് കോൺഗ്രസിലെത്തിയത്.

Find out more: