ബിജെപിയിലും തമ്മിലടി രൂക്ഷം; തർക്കത്തിനൊടുവിൽ രാജസ്ഥാനിൽ വസുന്ധര രാജെയെ തന്നെ ഇറക്കി ബിജെപി! ഇരുനേതാക്കളും പരസ്യ വിമർശനം ഉന്നയിക്കുന്നതും പ്രതിഷേധം നടത്തുന്നതും ദേശീയ തലത്തിൽ തന്നെ ചർച്ചയായിരുന്നു. ഇത് ഇക്കുറി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. എന്നാൽ, പ്രതിപക്ഷത്തുള്ള ബിജെപിയുടെ അവസ്ഥയും വ്യത്യസ്ഥമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജസ്ഥാൻ കോൺഗ്രസിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങൾ ഏറെ നാളുകളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.വിജയിച്ചാൽ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വസുന്ധര രാജെയെ തന്നെ ഉയർത്തി കാണിക്കുമോ എന്നകാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. മുൻ ബിജെപി സർക്കാരിന്റെ അഴിമതി ആരോപണങ്ങൾ തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് ബിജെപി ഇവരെ ഒഴിവാക്കിയിരുന്നത് എന്നും ദേശീയ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇത്തവണ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാണിക്കുക എന്നതിന് പകരമായി കൂട്ടായ നേതൃത്വം എന്ന ആശയമാണ് ബിജെപി ഇത്തവണ മുന്നോട്ട് വയ്ക്കുന്നത്. ബിജെപി സീറ്റ് നൽകിയില്ലെങ്കിൽ വസുന്ധര രാജെ കോൺഗ്രസിനൊപ്പം ചേരുമെന്ന് അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് പട്ടിക പുറത്തിറക്കിയതെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലേയും സാഹചര്യവും അവസാനവട്ട സ്ഥാനാർത്ഥി നിർണയവും നടത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് പട്ടിക ബിജെപി പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ടേമിലെ ബിജെപിയുടെ ഭരണത്തിന് ശേഷം 99 സീറ്റുകളിലും സീറ്റ് നേടിയാണ് കോൺഗ്രസ് അധികാരം തിരികെ പിടിച്ചത്. ബിജെപിക്ക് 73 സീറ്റുകളാണ് നേടാനായത്.
അതിന് പുറമെ, പ്രധാനമന്ത്രി മോദിയുടെ പ്രതിഛായ ഉയർത്തിക്കാണിച്ച് വോട്ട് പിടിക്കുക എന്ന ലക്ഷ്യവും ബിജെപിക്കുണ്ട്. വസുന്ധര രാജെയും സംസ്ഥാന അധ്യക്ഷൻ സതീഷ് പുനിയ കേന്ദ്ര മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലുള്ള പോരാണ് ബിജെപിയെ ആശയക്കുഴപ്പത്തിലാക്കുന്നത്.നവംബർ 25ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ഘട്ടമായി സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കികഴിഞ്ഞു. ആദ്യ ഘട്ടത്തിൽ 41 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയ ബിജെപി രണ്ടാം ഘട്ടത്തിൽ 83 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.
ഇന്നലെ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടതോടൊപ്പം മുൻമുഖ്യമന്ത്രി വസുന്ധര രാജെ പേരും ഇടംപിടിച്ചിട്ടുണ്ടെന്നത് ഏറെ ശ്രദ്ധേയമായ ഒരു കാര്യമാണ്. ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപിയുടെ പ്രചരണങ്ങൾ നടന്നിരുന്നത്. ബിജെപി വസുന്ധര രാജെയെ തഴയുന്നു എന്ന തരത്തിൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനമുണ്ടായിരുന്നു. എന്നാൽ, ഈ പ്രശ്നങ്ങളും പരിഹരിക്കുന്നതാണ് ഏറ്റവും പുതിയ ബിജെപിയുടെ പട്ടിക. ജാൽറപാടൻ മണ്ഡലത്തിലാണ് വസുന്ധര ബിജെപിക്കായി മത്സരിക്കാൻ ഇറങ്ങുന്നത്.
Find out more: