കുടുംബത്തിന്റെ ഉത്തരവാദിത്ത്വത്തിൽനിന്ന് ഭർത്താവ് കൈയൊഴിഞ്ഞതോടെ ജോലി തേടിയായിരുന്നു ഗീത ഇവിടെ എത്തിയത്. ഡൽഹിയിൽ എത്തിയ ആദ്യ ദിവസങ്ങളിൽ ഗീത ഒരു സ്റ്റാൾ തുടങ്ങിയിരുന്നു. ബ്രെഡ് പക്കോഡ, ലിറ്റി ചോഖ തുടങ്ങിയ ലഘുഭക്ഷണങ്ങളായിരുന്നു ഇവിടെ വിറ്റിരുന്നത്. ഇതിൽനിന്ന് മികച്ച വരുമാനം നേടാൻ തുടങ്ങിയതോടെ വീട്ടിൽ നിന്ന് ഭക്ഷണമുണ്ടാക്കി വിൽക്കാനുള്ള ആശയം ഉരുത്തിരിയുകയായിരുന്നു. ഗീത താമസിക്കുന്ന പ്രദേശത്ത് നിരവധി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ഉദ്യോഗാർത്ഥികൾ താമസിച്ചിരുന്നു. അവരിൽനിന്നായിരുന്നു ഗീത ആദ്യം ഭക്ഷണത്തിന്റെ ഓർഡർ എടുത്തത്.സ്റ്റാൾ തുടങ്ങി ഏകദേശം മൂന്ന് മാസത്തോളം വരുമാനമേ ഉണ്ടായിരുന്നില്ല.
എന്നാൽ കഴിഞ്ഞ മാസം ഗീതയുടെ ഫുഡ് സ്റ്റാൾ ബിസിനസ് പച്ചപിടിക്കാൻ തുടങ്ങി. ഇതോടെ പ്രതിദിനം 4,500 രൂപയുടെ വരുമാനമാണ് ഗീത സമ്പാദിക്കുന്നത്. ഈ അവസരം മുതലെടുത്താണ് ഗീത തന്റെ ടിഫിൻ സേവനം ആരംഭിച്ചത്. കൊറോണ വൈറസ് പകർച്ചവ്യാധിക്ക് മുമ്പ് 70ഓളം വിദ്യാർത്ഥികൾക്കായി ഭക്ഷണം തയ്യാറാക്കിയിരുന്നു. എന്നാൽ മാർച്ച് മുതൽ ജോലിയും വരുമാനവും നിലച്ചു. ജൂലൈ വരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അതുകൊണ്ട് ആ സമയത്ത് മുന്നോട്ട് പോകാനുള്ള വഴികൾ കണ്ടെത്തുകയല്ലാതെ തനിക്ക് മറ്റ് മാർഗമില്ലായിരുന്നുനവെന്ന് ഗീത പറയുന്നു.വീട്ടിൽനിന്ന് മാറി താമസിക്കുന്നതിനാൽ വീട്ടിൽ നിന്നുണ്ടാക്കിയേതു പോലുള്ള ഭക്ഷണത്തിനായി ഉദ്യോഗാർത്ഥികൾ അന്വേഷിക്കുകയായിരുന്നു.
click and follow Indiaherald WhatsApp channel