ലൗ ജിഹാദ് പ്രയോഗങ്ങളോട് യോജിപ്പില്ലെന്ന് ബിഷപ്പ് പാംപ്ലാനി! ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പ്രയോഗങ്ങളോട് കത്തോലിക്ക സഭയ്ക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് പാംപ്ലാനി നിലപാട് വ്യക്തമാക്കിയത്. മണിപ്പൂർ കാലാപ വിഷയത്തിലും രൂക്ഷമായ പ്രതികരണമാണ് പാംപ്ലാനി നടത്തിയത്. കാസയുമായി സഭയ്ക്ക് ബന്ധമില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പെൺകുട്ടികളെ മയക്കുമരുന്ന് നൽകിയും പ്രണയക്കുരുക്കിൽപ്പെടുത്തിയും വശത്താക്കുന്ന സംഘങ്ങൾ ഉണ്ടാകാം. അത് ഏതെങ്കിലും മതത്തിൻറെ പ്രശ്നമായി കാണുന്നില്ലെന്ന് പാംപ്ലാനി അഭിമുഖത്തിൽ പറഞ്ഞു. ലൗ ജിഹാദ് , നാർക്കോട്ടിക് ജിഹാദ് പ്രയോഗങ്ങളോടുള്ള നിലപാട് വ്യക്തമാക്കിക്കൊണ്ടാണ് ആർച്ച് ബിഷപ്പിൻറെ പ്രതികരണം.
സമൂഹ മാധ്യമങ്ങളിൽ തീവ്ര നിലപാട് സ്വീകരിക്കുന്ന കാസയുമായി സഭയ്ക്ക് ബന്ധമില്ല. കാസ ഇതുവരെ ഞങ്ങളുടെ പിന്തുണ ചോദിച്ച് വന്നിട്ടില്ല. ഔദ്യോഗിക സംഘടനയായി സഭ എവിടെയും അവരെ ഏറ്റുപറഞ്ഞിട്ടുമില്ലെന്നും പാംപ്ലാനി പറഞ്ഞു. കത്തോലിക്ക സഭയ്ക്ക് ഇസ്ളാമോഫോബിയ ഇല്ലെന്നും പാംപ്ലാനി വ്യക്തമാക്കി. ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പിന് അനുചിതമല്ലാത്ത നിലപാടുകൾ സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഹാദ് എന്ന പദം ഒരു മതവിഭാദത്തിന് വേദനാജനകമായ അർഥത്തിൽ വ്യാഖ്യാനിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ മയക്കുമരുന്നിൻറെ വ്യാപനം ശക്തമാണെന്നും പാംപ്ലാനി പറഞ്ഞു. അത് ഉപയോഗിച്ച് പലരെയും വഴി തെറ്റിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
അതിലൊരു മതവിഭാഗത്തിന് പങ്കില്ലെന്നാണ് വിശ്വാസം. കേരളത്തിൽ നിന്ന് ബിജെപിയ്ക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്നായിരുന്നു പ്രഖ്യാപനം. നേരത്തെ റബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കി ഉയർത്തിയാൽ ബിജെപിയെ സഹായിക്കുമെന്ന ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം വിവാദമായിരുന്നു. പെൺകുട്ടികളെ മയക്കുമരുന്ന് നൽകിയും പ്രണയക്കുരുക്കിൽപ്പെടുത്തിയും വശത്താക്കുന്ന സംഘങ്ങൾ ഉണ്ടാകാം. അത് ഏതെങ്കിലും മതത്തിൻറെ പ്രശ്നമായി കാണുന്നില്ലെന്ന് പാംപ്ലാനി അഭിമുഖത്തിൽ പറഞ്ഞു.
ലൗ ജിഹാദ് , നാർക്കോട്ടിക് ജിഹാദ് പ്രയോഗങ്ങളോടുള്ള നിലപാട് വ്യക്തമാക്കിക്കൊണ്ടാണ് ആർച്ച് ബിഷപ്പിൻറെ പ്രതികരണം. ജിഹാദ് എന്ന പദം ഒരു മതവിഭാദത്തിന് വേദനാജനകമായ അർഥത്തിൽ വ്യാഖ്യാനിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ മയക്കുമരുന്നിൻറെ വ്യാപനം ശക്തമാണെന്നും പാംപ്ലാനി പറഞ്ഞു. അത് ഉപയോഗിച്ച് പലരെയും വഴി തെറ്റിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിലൊരു മതവിഭാഗത്തിന് പങ്കില്ലെന്നാണ് വിശ്വാസം.
Find out more: