കേന്ദ്രത്തിൻ്റെ പൊളിക്കൽ നയം ഞങ്ങളെ പൊളിച്ചടുക്കുമെന്നു ബസുടമകൾ! വാണിജ്യ വാഹനങ്ങൾക്ക് 15 വർഷം കാലാവധി നിശ്ചയിച്ച കേന്ദ്ര സർക്കാർ നയമാണ് സ്വകാര്യ ബസ് വ്യവസായത്തിന് തിരിച്ചടിയാവുക. നയത്തിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ബസ് വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ. കൊവിഡ് കാലത്ത് മോട്ടോർ വാഹന മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുള്ള സാഹചര്യമാണ്. നിരവധി ബസുടമകൾ ബാങ്കുകളിൽ നിന്ന് ലോണെടുത്തും മറ്റുമാണ് വാഹനം സ്വന്തമാക്കിയിട്ടുള്ളത്. വാഹനം പൊളിക്കുന്നതിന് പുതിയ നയം നിലവിൽ വരുന്നതോടെ ഈ മേഖല കുത്തകകളുടെ കൈയിലാകുമെന്നും ബസ് ഉടമകൾ പറയുന്നു. വാഹനങ്ങൾ പൊളിക്കാനുള്ള കേന്ദ്ര സർക്കാർ ഉത്തരവ് ലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിനും കാരണമാകും.
കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ള 15 വർഷത്തിന് മുകളിലുള്ള വാഹനങ്ങൾ പൊളിച്ചു നീക്കാനുള്ള ഉത്തരവിലൂടെ സാധാരണക്കാരായ ബസുടമകൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഒരു പുതിയ ബസ് നിരത്തിലിറക്കാൻ 42 ലക്ഷം രൂപ വേണം. പൊളിച്ച് വിറ്റാൽ പരമാവധി 50000 രൂപ മാത്രമേ ലഭിക്കൂ. രണ്ടു വർഷമായി കൊവിഡ് പ്രതിസന്ധി കാരണം സർവീസ് നടത്തുന്നില്ല. ബാങ്ക് വായ്പകൾ പോലും തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥയിലാണ് പലരും. കൊറോണ കാലത്ത് കേന്ദ്ര സർക്കാർ ഇത്തരം തീരുമാനങ്ങളിലേക്ക് പോകാതെ മേഖലയെ സംരക്ഷിക്കാൻ മുൻകൈയെടുക്കണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു. തൊഴിൽ പ്രതിസന്ധി മൂലം 15 വർഷം കൊണ്ട് ലോൺ അടച്ച് തീർക്കാൻ കഴിയാത്ത സാഹചര്യമാണ്.
ബസ്, ലോറി, കാർ, ഓട്ടോറിക്ഷ ഉൾപ്പെടെ ഒരു ലക്ഷത്തോളം വാഹനങ്ങൾ കേന്ദ്ര സർക്കാരിൻ്റെ പൊളിക്കൽ പട്ടികയിൽ ആദ്യഘട്ടത്തിൽ വന്നിട്ടുണ്ട്. ഒരു വാഹനത്തിൽ മൂന്നു തൊഴിലാളികൾ എന്ന കണക്ക് എടുത്താൽ പോലും മൂന്നു ലക്ഷത്തോളം തൊഴിലാളികളുടെ തൊഴിലാണ് നഷ്ടപ്പെടുക. ഇത് തൊഴിലാളികളേയും ബസ് ഉടമകളേയും കൂട്ട ആത്മഹത്യയിലേക്ക് നയിക്കുമെന്നും അവർ പറയുന്നു. വാഹനങ്ങൾ പൊളിക്കാനുള്ള കേന്ദ്ര സർക്കാർ ഉത്തരവ് ലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിനും കാരണമാകും.
കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ള 15 വർഷത്തിന് മുകളിലുള്ള വാഹനങ്ങൾ പൊളിച്ചു നീക്കാനുള്ള ഉത്തരവിലൂടെ സാധാരണക്കാരായ ബസുടമകൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. കൊവിഡ് കാലത്ത് മോട്ടോർ വാഹന മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുള്ള സാഹചര്യമാണ്. നിരവധി ബസുടമകൾ ബാങ്കുകളിൽ നിന്ന് ലോണെടുത്തും മറ്റുമാണ് വാഹനം സ്വന്തമാക്കിയിട്ടുള്ളത്. വാഹനം പൊളിക്കുന്നതിന് പുതിയ നയം നിലവിൽ വരുന്നതോടെ ഈ മേഖല കുത്തകകളുടെ കൈയിലാകുമെന്നും ബസ് ഉടമകൾ പറയുന്നു.
Find out more: