ആ വിശാലമനസ്കത ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കാണിക്കണം; പിടി തോമസ്! ഒരു കാര്യം ഏൽപ്പിച്ചാൽ അത് കൃത്യമായി നടക്കണം എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കോൺഗ്രസ് നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും റോൾ എന്താണെന്നും മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പിടി തോമസ് വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനമാണ് അഭിമുഖത്തിൽ കോൺഗ്രസ് നേതാവ് നടത്തിയത്. സമർപ്പണബോധമുള്ള ഒരു പറ്റം ആളുകൾ എന്നേ സെമി കേഡർ എന്ന വാക്കു കൊണ്ട് കോൺഗ്രസ് ഉദ്ദേശിക്കുന്നുള്ളൂവെന്ന് കെപിസിസി വർക്കിങ് പ്രസിഡൻറ് പിടി തോമസ്.  ഗ്രൂപ്പ് ഉള്ളവർക്കും പാർട്ടിയിൽ സ്ഥാനം ഉണ്ടാകുമെന്നും എന്നാൽ സ്ഥാനം ലഭിക്കാനുള്ള ഏക മാർഗം ഗ്രൂപ്പാണെന്ന രീതിയാണ് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.





   താൻ നേരത്തെ ശക്തമായ രീതിയിൽ ഗ്രൂപ്പ് പ്രവർത്തനം നടത്തിയിരുന്നെങ്കിലും ഇപ്പോൾ സജീവമായി ഒരു ഗ്രൂപ്പിൻറെയും ഭാഗമല്ലെന്നും പാർട്ടിക്ക് ഗുണകരമായ നിലപാടുകൾക്കൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു. പുതിയ കോൺഗ്രസ് നേതൃത്വം ഗ്രൂപ്പുകൾക്ക് എതിരാണോ എന്ന ചോദ്യത്തിന് ഗ്രൂപ്പകൾക്ക് ആരും കണ്ണടച്ച് എതിരല്ലെന്നാണ് പിടി തോമസ് മറുപടി നൽകിയത്.  ജനങ്ങളുമായി ബന്ധമില്ലാത്തവരോ, ബന്ധം നഷ്ടപ്പെട്ടവരോ ആണ് ഇരുവരെയും ചുറ്റി നിൽക്കുന്നതെന്നും ജനപിന്തുണയുള്ള ഇരുനേതാക്കളെയും പ്രത്യേക നിലപാടിൽ തളച്ചിടുകയാണ് ഇവരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.






  ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇനി എടുക്കേണ്ട റോൾ എന്താണെന്ന ചോദ്യത്തിന്, ഇരു നേതാക്കളുടെയും രക്ഷകർത്തൃത്വത്തിൽ മാത്രമേ നിലവിലെ മാറ്റം നല്ല നിലയിൽ പോകൂവെന്നും ആ വിശാല മനസ്കത അവർ കാണിക്കണമെന്നാണ് അഭിപ്രായമെന്നുമാണ് പിടി തോമസ് മറുപടി നൽകിയത്.  ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പ് മാനേജർമാരുടെ തടവറയിലാണോ എന്ന ചോദ്യത്തിന് ഒരു പരിധിവരെ എന്നായിരുന്നു പിടി തോമസ് മറുപടി നൽകിയത്. അതിന് കുറേ അനുഭവങ്ങൾ തനിക്ക് പറയാൻ കഴിയുമെന്നും മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.




  വിഎം സുധീരനെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം വളരെ കൃത്യതയുള്ള അഭിപ്രായങ്ങൾ അദ്ദേഹത്തിനുണ്ടെന്നും അതെല്ലാം കഴിയുന്നത്ര ഉൾക്കൊണ്ടുപോകണമെന്നാണ് തൻറെ അഭിപ്രായമെന്നും പറഞ്ഞു. സംഘപരിവാറുമായി ഒരു അന്തർധാര അദ്ദേഹത്തിനുണ്ടെന്ന് താൻ കരുതുന്നുണ്ടെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻറെ കുടുംബത്തിനും എതിരെ നടത്തിയ ആരോപണങ്ങൾ തെറ്റാണെങ്കിൽ തനിക്കെതിരെ മാനനഷ്ടത്തിന് നോട്ടിസ് എങ്കിലും നൽകേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.

Find out more: