വിഭവത്തിന് രാഹുൽ എന്ന് പേരിട്ട് യുപിയിലെ ഹോട്ടൽ, പ്രതിഷേധവുമായി കോൺഗ്രസ്! ഉത്തർപ്രദേശിലെ ഇറ്റാവയിലെ സ്വകാര്യ ഹോട്ടലിലെ മെനു കാർഡിലാണ് രാഹുൽ ഗാന്ധി എന്ന പേര് നൽകിയത്. സംഭവത്തിൽ ഹോട്ടലിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്നും ശക്തമായ എതിർപ്പാണ് ഉയരുന്നത്. ഹോട്ടലിലെ ഇറ്റാലിയൻ വിഭവത്തിന് 'രാഹുൽ ഗാന്ധി' എന്ന പേര് നൽകിയതിൽ പ്രതിഷേധം. ഹോട്ടലിലെ മെനു കാർഡിൽ നിന്നും രാഹുൽ ഗാന്ധി എന്ന പേര് നീക്കണമെന്ന് ഇറ്റാവ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പേര് നീക്കം ചെയ്ത് മാപ്പ് പറയണമെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. 





  നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് നേതാക്കൾ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറ്റാവയിലെ സിവിൽ ലൈൻസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിലാണ് രാഹുൽ ഗാന്ധി പേരിൽ വിഭവം വിളമ്പുന്നത്. ഹോട്ടലിലെ ഇറ്റാലിയൻ വിഭവങ്ങളുടെ വിവരവും വിലയും നൽകിയതിന് പൊതുവായി നൽകിയ തലക്കെട്ട് 'ഇറ്റാലിയൻ രാഹുൽ ഗാന്ധി' എന്നാണ്. ഇറ്റാലിയൻ പാസ്ത, മെക്സിക്കൻ പാസ്ത, ഹാംഗ് ഓവർ പാസ്ത എന്നി വിഭവങ്ങളാണ് ഇതിനൊപ്പം നൽകിയിരിക്കുന്നത്. സർക്കാർ സ്ഥലം അനധികൃതമായി കൈയേറിയാണ് റസ്‌റ്റോറന്റ് നിർമ്മിച്ചതെന്ന ആരോപണവുമായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പല്ലവ് ദുബെ രംഗത്തുവന്നു. 







  റസ്റ്റോറന്റിലെ മെനു കാർഡിൽ രാഹുൽ ഗാന്ധി എന്ന പേരെഴുതിയത് കോൺഗ്രസ് നേതാവ് രാഹുലിനെ അപമാനിക്കുന്നതിനാണ്. ഈ പ്രവർത്തി ചെയ്തവർ ആരായാലും കേസെടുത്ത് അറസ്റ്റ് നടപടി സ്വീകരിക്കണം. കുറ്റക്കാരെ ജയിലിൽ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ പേര് അനുചിതമായി ഉപയോഗിച്ചുവെന്ന് ആരോപിച്ച് പോലീസ് സൂപ്രണ്ടിന് ജില്ലാ കോൺഗ്രസ് ഭാരവാഹികൾ പരാതി നൽകി. പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് പോലീ ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു. 





 ഹോട്ടലിലെ ഇറ്റാലിയൻ വിഭവങ്ങളുടെ വിവരവും വിലയും നൽകിയതിന് പൊതുവായി നൽകിയ തലക്കെട്ട് 'ഇറ്റാലിയൻ രാഹുൽ ഗാന്ധി' എന്നാണ്. ഇറ്റാലിയൻ പാസ്ത, മെക്സിക്കൻ പാസ്ത, ഹാംഗ് ഓവർ പാസ്ത എന്നി വിഭവങ്ങളാണ് ഇതിനൊപ്പം നൽകിയിരിക്കുന്നത്. ഇറ്റാലിയൻ പാസ്ത, മെക്സിക്കൻ പാസ്ത, ഹാംഗ് ഓവർ പാസ്ത എന്നി വിഭവങ്ങളാണ് ഇതിനൊപ്പം നൽകിയിരിക്കുന്നത്. സർക്കാർ സ്ഥലം അനധികൃതമായി കൈയേറിയാണ് റസ്‌റ്റോറന്റ് നിർമ്മിച്ചതെന്ന ആരോപണവുമായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പല്ലവ് ദുബെ രംഗത്തുവന്നു. റസ്റ്റോറന്റിലെ മെനു കാർഡിൽ രാഹുൽ ഗാന്ധി എന്ന പേരെഴുതിയത് കോൺഗ്രസ് നേതാവ് രാഹുലിനെ അപമാനിക്കുന്നതിനാണ്. ഈ പ്രവർത്തി ചെയ്തവർ ആരായാലും കേസെടുത്ത് അറസ്റ്റ് നടപടി സ്വീകരിക്കണം. കുറ്റക്കാരെ ജയിലിൽ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Find out more: