മുല്ലപ്പെരിയാർ വിഷയം: കേരളത്തിൻ്റെ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ കത്ത്! കേരളത്തിൻ്റെ ആവശ്യം പരിഗണനയ്ക്ക് എടുത്ത കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ നടപടിയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കടുത്ത എതിർപ്പ് അറിയിച്ചു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനായി പാരിസ്ഥിതിക ആഘാത പഠനത്തിന് അനുമതി തേടി കേരളം കേന്ദ്രസർക്കാരിനെ സമീപിച്ചതിൽ കടുത്ത എതിർപ്പുമായി തമിഴ്നാട്.
കേരളത്തിൻ്റെ ആവശ്യം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിഗണിക്കുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് എംകെ സ്റ്റാലിൻ കത്തിൽ പറയുന്നു. നിലവിലുള്ള അണക്കെട്ട് എല്ലാ വിധത്തിലും സുരക്ഷിതമാണെന്ന് വിവിധ വിദഗ്ധ സമിതികൾ ആവർത്തിച്ച് കണ്ടെത്തിയിട്ടുണ്ട്.





ഇതുസംബന്ധിച്ച് 2006 ഫെബ്രുവരി 27നും 2014 മെയ് ഏഴിനും സുപ്രീം കോടതി വിധി പ്രസ്താവിച്ചുണ്ട്. 2018ൽ സമാന ആവശ്യവുമായി കേരളം സമീപിച്ചതിനെതിരെ തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതിയുടെ അനുമതിയോടെ മാത്രമേ ഇതുസംബന്ധിച്ച് നടപടികൾ സ്വീകരിക്കാവൂ എന്ന നിർദേശം നിലനിൽക്കെ ഇപ്പോഴത്തെ നീക്കം കോടതിവിധിയുടെ ലംഘനമാണെന്നും സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.സുപ്രീം കോടതിയുടെ ഉത്തരവ് പാലിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ ഹർജി ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും തമിഴ്നാടിൻ്റെ മുന്നറിയിപ്പുണ്ട്. 28ന് ചേരുന്ന വിദഗ്ധ വിലയിരുത്തൽ സമിതി യോഗത്തിൽ കേരളത്തിൻ്റെ ആവശ്യം പരിഗണിക്കാനുള്ള അജണ്ടയിൽനിന്ന് പിന്മാറണമെന്നും ഭാവിയിലും ഇത് തുടരണമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടു.






വിഷയത്തിൽ തങ്ങളുടെ എതിർപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജലസേചന വകുപ്പ് തുടങ്ങിയവർ പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിയെ അറിയിച്ചതായും കത്തിലുണ്ട്.  കേരളത്തിൻ്റെ ആവശ്യം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിഗണിക്കുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് എംകെ സ്റ്റാലിൻ കത്തിൽ പറയുന്നു. നിലവിലുള്ള അണക്കെട്ട് എല്ലാ വിധത്തിലും സുരക്ഷിതമാണെന്ന് വിവിധ വിദഗ്ധ സമിതികൾ ആവർത്തിച്ച് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് 2006 ഫെബ്രുവരി 27നും 2014 മെയ് ഏഴിനും സുപ്രീം കോടതി വിധി പ്രസ്താവിച്ചുണ്ട്. 2018ൽ സമാന ആവശ്യവുമായി കേരളം സമീപിച്ചതിനെതിരെ തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 




സുപ്രീം കോടതിയുടെ അനുമതിയോടെ മാത്രമേ ഇതുസംബന്ധിച്ച് നടപടികൾ സ്വീകരിക്കാവൂ എന്ന നിർദേശം നിലനിൽക്കെ ഇപ്പോഴത്തെ നീക്കം കോടതിവിധിയുടെ ലംഘനമാണെന്നും സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ മാസം 28നു ചേരുന്ന വിദഗ്ധ വിലയിരുത്തൽ സമിതി യോഗത്തിൽ കേരളത്തിൻ്റെ ആവശ്യം പരിഗണിക്കാനുള്ള നീക്കത്തിനെതിരെയാണ് തമിഴ്നാട് രംഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ചു.

Find out more: