സംസ്‌ഥാനത്ത്‌ കൊവിഡ് മരണങ്ങൾ 800 കടന്നു. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും വർധനവ് ഉണ്ടാകുന്നുണ്ട്. നിലവിൽ രണ്ടര ലക്ഷത്തിലധികം ആളുകളാണ് വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത് വിശദാംശങ്ങൾ പരിശോധിക്കാം.കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ കുറവുണ്ടെങ്കിലും മരണസംഖ്യ ഉയരുകയാണ്. ഇന്ന് 22 മരണങ്ങൾ കൂടി കൊവിഡ് ബാധമൂലമാണെന്ന് സ്ഥിരീകരിച്ചതോടെ, ആകെ മരണസംഖ്യ 800 കടന്നിരിക്കുകയാണ്.ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നത് തിരുവനന്തപുരത്താണ് 12361 പേർ. കൊല്ലം 7091, പത്തനംതിട്ട 2394, ആലപ്പുഴ 5532, കോട്ടയം 4802, ഇടുക്കി 1074, എറണാകുളം 9952, തൃശൂർ 6742, പാലക്കാട് 5150, മലപ്പുറം 6670, കോഴിക്കോട് 9124, വയനാട് 1060, കണ്ണൂർ 5615, കാസർകോട് 3247 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം.



  സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കൊവിഡ്-19 സ്ഥിരീകരിച്ച് 80818 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.പ്രതിദിനം കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടാകുന്നുണ്ട്. ഇന്ന് 3425 പേരെയാണ് വിവിധ ജില്ലകളിലായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,51,286 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയത്.സംസ്ഥാനത്ത് വിവിധ ജില്ലകളിലായി കൊവിഡ്-19 സ്ഥിരീകരിച്ച് 80818 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.



  ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നത് തിരുവനന്തപുരത്താണ് 12361 പേർ. കൊല്ലം 7091, പത്തനംതിട്ട 2394, ആലപ്പുഴ 5532, കോട്ടയം 4802, ഇടുക്കി 1074, എറണാകുളം 9952, തൃശൂർ 6742, പാലക്കാട് 5150, മലപ്പുറം 6670, കോഴിക്കോട് 9124, വയനാട് 1060, കണ്ണൂർ 5615, കാസർകോട് 3247 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം. ഇവരിൽ 2,20,218 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 31,068 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,563 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.



 റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 31,04,878 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി സെൻറിനൽ സർവൈലൻസിൻറെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,07,429 സാമ്പിളുകളും പരിശോധനയ്ക്കയച്ചിട്ടുണ്ട്.

Find out more: