മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധർമ്മടത്താണ് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടന്നത്.കൊറോണ രോഗവ്യാപന കാലത്തും അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജിനു മുൻപിലാണ് ഇത് അരങ്ങേറിയത് .

 

 

  സംസ്ഥാനത്തൊരിടത്തും ആൾക്കൂട്ടം കൂടി നിൽക്കരുതെന്ന മുഖ്യമന്ത്രിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശം ഭരിക്കുന്ന പാർട്ടിയുടെ വർഗ ബഹുജന സംഘടന തന്നെ അട്ടിമറിക്കുകയാണെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്.

 

 

  മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധർമ്മടത്തു തന്നെയാണ് ഈ സമരം നടക്കുന്നതെന്ന സവിശേഷതയുമുണ്ട്.ഇരു വിഭാഗവും അയവില്ലാത്ത നിലപാട് സ്വീകരിക്കന്നത് കാരണം സമരം നീണ്ടു പോകുന്നതിനാൽ ഇവിടെയെത്തന്നെ രോഗികൾ വലയുകയാണ് ഇവിടെയുള്ള ഡോക്ടർമാർക്ക് രോഗികളെ ചികിത്സിക്കാൻ എത്താൻ കഴിയുന്നില്ല.

 

 

  
ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്നതിനെതിരെയും മിനിമം വേതനം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് നാൽപതു ദിവസം മുൻപ് സിഐടിയുവിന്റെ നിയന്ത്രണത്തിലുള്ള ഹോസ്പിറ്റൽ വര്‍ക്കേഴ്‌സ് യൂണിയന്‍ സമരമാരംഭിച്ചത്. ലേബർ കമ്മിഷണറുടെ നേതൃത്വത്തില്‍ ഇതിനിടെയിൽ പലവട്ടം ചർച്ച നടത്തിയിട്ടും മാനേജ്മെന്റിന്റെ വിട്ടു വിഴ്ചയില്ലാത്ത നിലപാടു കാരണം സമരം ഒത്തുതീർന്നില്ല.

 

  ഇതുവരെ സമരത്തിൽ ഓരോ ദിവസവും അമ്പതിലധികം പേർ പങ്കെടുത്തിരുന്നെങ്കിലും ഇപ്പോൾ കുറച്ചിട്ടുണ്ട് . എന്നാൽ മാറിയ സാഹചര്യത്തിൽ എത്രയും വേഗം പരിഹാരം ഉണ്ടാക്കി സമരം ഒത്തുതീർക്കാൻ ശ്രമിക്കണമെന്നാണ് രോഗികളും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.

 

 

  700 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള കണ്ണൂർ മെഡിക്കൽ കോളേജിൽ ആശുപത്രി അടിയന്തര ഘട്ടത്തിൽ കൊവിഡ്‌ 19 രോഗലക്ഷണങ്ങളുള്ളവരെ ചികിത്സിക്കാനും നിരീക്ഷണത്തിനും ആയി ഉപയോഗിക്കാൻ കഴിയുന്നതാണ്

మరింత సమాచారం తెలుసుకోండి: