രാജ്യസുരക്ഷ കണക്കിലെടുത്ത് ദിവസങ്ങൾ മുൻപ് 59 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഗാൽവൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഇന്ത്യ ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചത്. ഇതിന് പിന്നാലെയാണ് ആപ്പുകൾ ഡിലീറ്റ് ചെയ്യണമെന്ന സൈന്യത്തിന് കർശന നിർദേശം നൽകിയത്.

 

നിർണായക വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് 89 ആപ്പുകൾ ഡിലീറ്റ് ചെയ്യാൻ സൈന്യത്തിന് നിർദേശം. ഫേസ്‍ബുക്ക്, പബ്‍ജി ഉള്‍പ്പെടെ 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യാനാണ്   കര സേന നിർേദ്ദേശം നൽകിയിരിക്കുന്നത്.




വിവരച്ചോർച്ച തടയാനാണ് ആപ്പുകൾ ഡിലീറ്റ് ചെയ്യാൻ സൈന്യത്തിന് നിർദേശം നൽകിയതെന്ന് ആർമി വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ നിരോധിത ആപ്പുകളുടെ പട്ടികയിൽ വാട്ട്സാപ്പ് ഇല്ല. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ പറഞ്ഞു.




അതേസമയം ലഡാഖ് അതിര്‍ത്തിയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാഖ് സന്ദര്‍ശനം ഏറെ വാര്‍ത്തകളായിരുന്നു. സന്ദര്‍ശനത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച സൈനികര്‍ ചികിത്സയില്‍ കഴിയുന്ന ലേയിലെ ആശുപത്രിയിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.




പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോഷൂട്ടിന് വേണ്ടി സൈനികരെ ഉപയോഗിക്കുകയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പ്രധാന ആരോപണം. സൈനികരെ കിടത്തിയിരുന്നത് ആശുപത്രിയില്‍ അല്ല മറിച്ച് മറ്റൊരു സ്ഥലത്താണ് എന്നായിരുന്നു മറ്റൊരാരോപണം.



ആശുപത്രിയാണെന്ന് പറഞ്ഞു പ്രചരിപ്പിച്ച സ്ഥലത്ത് ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു. ആശുപത്രിയുടെതായ യാതൊരു വിധത്തിലുള്ള ഉപകരണങ്ങള്‍ ഫോട്ടോകളില്‍ കാണാനില്ല എന്നിങ്ങനെ പോകുന്നു വിവിധ ആരോപണങ്ങള്‍.



എന്നാൽ വിവരച്ചോർച്ച തടയാനാണ് ആപ്പുകൾ ഡിലീറ്റ് ചെയ്യാൻ സൈന്യത്തിന് നിർദേശം നൽകിയതെന്ന് ആർമി വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ നിരോധിത ആപ്പുകളുടെ പട്ടികയിൽ വാട്ട്സാപ്പ് ഇല്ല. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ പറഞ്ഞു.

വിവരങ്ങൾ ചോർന്നൊലിക്കുന്നതിനായി ഫേസ്ബുക്ക്, ടിക് ടോക്ക്, ട്രൂകോളർ, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെ 89 ആപ്ലിക്കേഷനുകൾ ഇല്ലാതാക്കാൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു: ഇന്ത്യൻ ആർമി ഉറവിടങ്ങൾ

Powered by Froala Editor

మరింత సమాచారం తెలుసుకోండి: