ഗോസിപ്പില്ലെങ്കിൽ ജീവിതമില്ല എന്ന സ്ഥിതി! വീണ്ടും വൈറലായി കാവ്യ മാധവന്റെ വാക്കുകൾ!  കാവ്യ മാധവൻ നായികയായി തുടക്കം കുറിച്ചത് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയായിരുന്നു. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ കാവ്യയ്ക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. മുൻനിര സംവിധായകർക്കും താരങ്ങൾക്കുമൊപ്പമെല്ലാം പ്രവർത്തിക്കാനുള്ള അവസരം കൂടിയായിരുന്നു താരത്തിന് ലഭിച്ചത്. വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള കാവ്യയുടെ അഭിമുഖം സോഷ്യൽ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.  വിവാഹമെന്ന് പറയുന്നത് തലയിൽ വരച്ച പോലെയാണ്. അത് ഗോപികയുടെ കാര്യം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. ഞങ്ങളെല്ലാവരും ഒരേ പ്രായമുള്ളവരാണ്.



    അവളിങ്ങനെ കല്യാണം നോക്കിത്തുടങ്ങി എന്ന് പറയുന്ന സമയത്ത് അതിന്റെ രണ്ടാഴ്ച മുൻപ് വരെ ഞങ്ങൾ കണ്ടതാണ്. ആ സമയത്ത് കുറച്ച് നോക്കിവെച്ചിട്ടുണ്ടെന്നല്ലാതെ ഒന്നും ആയിട്ടില്ലായിരുന്നു. അടുത്തയാഴ്ച അവൾ വിളിച്ച് പറഞ്ഞു, അത് സെറ്റായി , നീയിതാരോടും പറയേണ്ട എന്ന്. അടുത്ത സുഹൃത്തുക്കളിൽ ഒതുങ്ങിയ കാര്യമായിരുന്നു അത്. പിന്നെയാണ് പബ്ലിക്കായത്. ഇങ്ങനെയല്ലേ ഓരോ മാറ്റവും ജീവിതത്തിലുണ്ടാവുന്നത്. അവൾ കഴിഞ്ഞയാഴ്ച വരെ നമ്മളെല്ലാം ഓരോ കാര്യം പറഞ്ഞിരുന്നുവരാണ്. ഞാനും ഭാവനയും ഗോപികയും കൂടിയാണ് റിമി ടോമിയുടെ കല്യാണത്തിന് പോയത്. ഞങ്ങളെല്ലാവരും കൂടി അവളുടെ വീട്ടിൽ വെച്ച് ഓരോ കാര്യം പറയുമ്പോഴും അടുത്തയാഴ്ച ഗോപിക എൻഗേജ്ഡാവും എന്നറിഞ്ഞിരുന്നില്ല.




  പുതിയ ലൈഫിലേക്ക് പോവുകയാണെന്ന് അവളോ ഞങ്ങളോ അറിഞ്ഞിരുന്നില്ല. എൻഗേജ്‌മെന്റ് കഴിഞ്ഞ് ഒരാഴ്ചയാവുമ്പോഴേക്കും കല്യാണവും കഴിഞ്ഞു. റിസപക്ഷൻ കഴിഞ്ഞ് അവൾ അയർലണ്ടിലെ വീട്ടിലുമെത്തി. മാത്രമല്ല ഇത്ര കുറച്ച് മാസങ്ങൾ കൊണ്ട് എന്തൊക്കെ മാറ്റങ്ങളുണ്ടായി എന്നാണ് ഞാൻ ചിന്തിച്ചത്. അപ്പോൾ അത്രേയുള്ളൂ. നമ്മൾ ചിന്തിക്കുന്ന പോലെയല്ല കാര്യങ്ങൾ. എന്റെ വീട്ടിലും കല്യാണം നോക്കിത്തുടങ്ങിയ സമയമാണ്. എന്റെ ജീവിതത്തിലും ഇത് പോലെയായിരിക്കും. പെട്ടെന്നൊരു സുപ്രഭാതത്തിൽ എല്ലാം ഓ്‌ക്കേയാവും. പിന്നെ ഡിം. 2 നിലയുള്ള വീടിനോടൊന്നും ഒട്ടും താൽപര്യമില്ലാത്തയാളാണ്. അതും ഇത് പോലെയുള്ളൊരു കോളനിക്ക് അകത്തൊന്നുമല്ല ഞാൻ ആഗ്രഹിച്ചത്. കുറച്ച് ഉള്ളിലോട്ട് ശരിക്കുമൊരു ഗ്രാമാന്തരീക്ഷത്തിലൊരു വീട്. കുറേ സ്ഥലത്തിന് നടുവിലായൊരു വീട്. കുഞ്ഞുവീടായിരിക്കണം.


  ജോലിക്കൊന്നും ആളെ കിട്ടാതെ വരുന്ന സമയത്ത് നമുക്ക് തന്നെ മാനേജ് ചെയ്യാൻ കഴിയണം. പഴമ തോന്നിക്കുന്ന വീടായിരിക്കണം. അതിനിപ്പോൾ എല്ലാവർക്കും നാല് കെട്ടുള്ള വീടാണ് ഇഷ്ടം. ചുറ്റും വരാന്ത വേണം. മഴ പെയ്യുമ്പോൾ നല്ല രസമായിരിക്കും. വീട്ടിൽ പശുവൊക്കെ വേണം. നമ്മുടെ വീട്ടിലേക്ക് വേണ്ട എല്ലാ പച്ചക്കറികളും നമ്മുടെ വീട്ടിൽത്തന്നെയുണ്ടാവണം. എന്റെ വലിയൊരു ആഗ്രഹമാണ്. ഞാനത് മാറ്റിവെച്ചിട്ടൊന്നുമില്ല. ഒരുപക്ഷേ കറങ്ങിത്തിരിഞ്ഞ് നീലേശ്വരത്ത് തന്നെയായിരിക്കും അതുണ്ടാവാൻ പോവുന്നത്. അതാണ് എന്റെ മനസ്സിൽ എപ്പോഴുമുള്ള വീട്. ഇതും ഇപ്പോൾ പ്രിയപ്പെട്ടതാണ്. 




  എല്ലാത്തിന് പിന്നിലും പ്രിയപ്പെട്ടവരുടെ സാന്നിധ്യമുണ്ട്.  കൂടാതെ ഞാൻ പോലും അറിയാതെ എന്റെ കല്യാണം എത്രയോ വട്ടം കഴിഞ്ഞിരിക്കുന്നു. ഗുരുവായൂരിൽ വെച്ച് എന്റെ താലികെട്ട് കഴിഞ്ഞുവെന്ന വാർത്ത കേട്ടാണ് ഒരുദിവസം ഞാൻ ഉണർന്നത്. അച്ഛനാണ് മോളേ, നിന്റെ കല്യാണം കഴിഞ്ഞൂത്രേയെന്ന് പറഞ്ഞത്. മൊബൈലുകളിലൂടെയായി പ്രചരിക്കുകയായിരുന്നു. താലികെട്ടിയ മുഹൂർത്തം വരെയുണ്ടായിരുന്നു. എല്ലാവർക്കും അറിയേണ്ടിയിരുന്നത് ചെറുക്കനെ കുറിച്ചായിരുന്നു. അത് സത്യമാണോ എന്ന് അല്ലായിരുന്നു. ഗോസിപ്പില്ലെങ്കിൽ ജീവിതമില്ല എന്ന സ്ഥിതി വിശേഷമാണ്.

Find out more: