ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് വിഡി സതീശൻ! പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഷുഹൈബ് കേസിൽ സിബിഐ അന്വേഷണം വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. ആകാശ് തില്ലങ്കേരിയുടേയും സ്വപ്ന സുരേഷിൻറേയും വെളിപ്പെടുത്തലുകൾ സിപിഎമ്മിനെ ബാധിച്ചിരിക്കുന്ന ജീർണതയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗുണ്ടാ മാഫിയകളുമായും ക്രിമിനൽ സംഘങ്ങളുമായും സിപിഎമ്മിനുള്ള ബന്ധം ഭരണത്തണലിൽ തഴച്ചുവളരുകയാണ്. കേരളീയ പൊതുസമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണതെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുകയും സ്വപ്ന സുരേഷിനെ പോലുള്ളവരെ ഉപയോഗിച്ച് അനധികൃത ധനസമ്പാദനം നടത്തുകയും ചെയ്യുന്ന സിപിഎം ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനപ്പുറം ഒരു ഭീകര സംഘടനയായി അധഃപതിച്ചു.  




     സാധാരണക്കാരൻറെ നികുതി പണത്തിൽ നിന്ന് ഒന്നര കോടിയോളം രൂപ ചിലവഴിച്ച് സുപ്രീംകോടതിയിൽ മുൻനിര അഭിഭാഷകരെ രംഗത്തിറക്കിയാണ് സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്തത്. ശരിയായ രീതിയിൽ അന്വേഷണം നടന്നാൽ സിപിഎം നേതാക്കൾ കുടുങ്ങുമെന്നത് തീർച്ചയാണ്. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തെ സിപിഎം എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ വ്യക്തമായി. ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയും പ്രതികൂട്ടിലാണ്. സ്വപ്ന സുരേഷിന് ജോലി നൽകണമെന്ന് എം ശിവശങ്കറിനോട് മുഖ്യമന്ത്രി നിർദേശിച്ചതായി ഇ ഡി റിപ്പോർട്ടിലുണ്ട്. സ്‌പേസ് പാർക്ക് പ്രോജക്ടിനായി സ്വപ്നയെ പി ഡബ്യു സി നിയമിച്ച കാര്യവും മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. തുടക്കം മുതൽ ഈ കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിച്ചത്. എല്ലാം ചെയ്യിച്ചത് പാർട്ടിയാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ വന്നിട്ട് കേരള പോലീസ് ചെറുവിരൽ അനക്കിയിട്ടില്ല. സത്യം പുറത്തു വരാൻ സിബിഐ അന്വേഷണം തന്നെ വേണം.





   സമൂഹത്തോട് ഉത്തരവാദിത്തവും മനസാക്ഷിയുമുണ്ടെങ്കിൽ സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കരുതെന്നും വിഡി സതീശൻ പറഞ്ഞു. സിബിഐ അന്വേഷണത്തിന് തടയിടാനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ഉന്നതരിലേക്ക് എത്തുമെന്ന ഘട്ടത്തിൽ വിജിലൻസ് അന്വേഷണവും നിലച്ചു. സ്വപ്ന സുരേഷിനെ ധനസമ്പാദനത്തിനുള്ള ഇടനിലക്കാരിയാക്കിയ മുഖ്യമന്ത്രിക്കും സർക്കാരിനും മറച്ചുപിടിക്കാൻ ഒരുപാടുണ്ട്. പക്ഷേ പ്രതിപക്ഷവും ജനങ്ങളും ചോദിക്കുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂവെന്നും വിഡി സതീശൻ പറഞ്ഞു. എല്ലാം ചെയ്യിച്ചത് പാർട്ടിയാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ വന്നിട്ട് കേരള പോലീസ് ചെറുവിരൽ അനക്കിയിട്ടില്ല. 





സത്യം പുറത്തു വരാൻ സിബിഐ അന്വേഷണം തന്നെ വേണം. സമൂഹത്തോട് ഉത്തരവാദിത്തവും മനസാക്ഷിയുമുണ്ടെങ്കിൽ സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കരുതെന്നും വിഡി സതീശൻ പറഞ്ഞു. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തെ സിപിഎം എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ വ്യക്തമായി. സാധാരണക്കാരൻറെ നികുതി പണത്തിൽ നിന്ന് ഒന്നര കോടിയോളം രൂപ ചിലവഴിച്ച് സുപ്രീംകോടതിയിൽ മുൻനിര അഭിഭാഷകരെ രംഗത്തിറക്കിയാണ് സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്തത്. ശരിയായ രീതിയിൽ അന്വേഷണം നടന്നാൽ സിപിഎം നേതാക്കൾ കുടുങ്ങുമെന്നത് തീർച്ചയാണ്.

Find out more: