തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ജാക്കറ്റിനു പതിനേഴു കോടിയോ? വ്യാജ പ്രചാരണം നടത്തിയ യുവമോർച്ച നേതാവ് അറസ്റ്റിൽ! അരുൾ പ്രസാദാണ് പിടിയിലായത്. യുവമോർച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ് ഇയാൾ.ദുബായ് സന്ദർശന വേളയിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ധരിച്ചിരുന്ന ജാക്കറ്റിന്റെ വിലയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ യുവമോർച്ച നേതാവ് അറസ്റ്റിൽ. സ്റ്റാലിന്റെ ജാക്കറ്റിന് 17 കോടി രൂപ വിലയുണ്ടെന്നായിരുന്നു പ്രചാരണം. ധനമന്ത്രി പളനിവേൽ ത്യാഗരാജനിൽ നിന്നും ലഭിച്ച വിവരമെന്ന പേരിലാണ് സ്റ്റാലിന്റെ ജാക്കറ്റിനെക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചത്. ജാക്കറ്റ് ധരിച്ചു നിൽക്കുന്ന സ്റ്റാലിന്റെ ചിത്രവും പ്രതി പ്രചരിപ്പിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രി സ്റ്റാലിനെതിരെ അപകീർത്തിപരമായ ആരോപണം ഉന്നയിച്ചതിന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈക്ക് ഡിഎംകെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.





    24 മണിക്കൂറിനുള്ളിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ക്രിമിനൽ കേസെടുക്കുമെന്നായിരുന്നു മുന്നറിയിപ്പ്. മുഖ്യമന്ത്രി സ്റ്റാലിനും കുടുംബവും യുഎഇയിലേക്ക് പോയത് വിദേശ നിക്ഷേപം നടത്താനാണെന്നായിരുന്നു അണ്ണാമലൈയുടെ ആരോപണം. ഡിഎംകെയുടെ സേലം യൂണിറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അരുൾ പ്രസാദിനെതിരെ 153 എ, 504, 505 (2) ഐപിസി വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തു.പ്രചാരണങ്ങൾക്കെതിരെ തമിഴ്നാട് ധനമന്ത്രി രംഗത്തെത്തി. തമിഴ്നാട് പോലീസിന്റെ സോഷ്യൽ മീഡിയ സെൽ വിജയകരമായി പൊളിച്ചടുക്കുന്ന ആദ്യത്തെ കേസാണിതെന്ന് ധനമന്ത്രി പറഞ്ഞു. വ്യാജ വാർത്തകളുടെ അതിപ്രസരം മൂലം സംസ്ഥാനത്ത് പോലീസിന്റെ സോഷ്യൽ മീഡിയ സെൽ സ്ഥാപിക്കുമെന്ന് ഡിഎംകെ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 




   അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരായ അഴിമതി ആരോപണത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയ്ക്ക് നോട്ടീസ്. വിവാദ പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നോട്ടീസ് നൽകി. 24 മണിക്കൂറിനുള്ളിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് വ്യക്തമാക്കിയാണ് ഡിഎംകെയുടെ നോട്ടീസ്. മുതിർന്ന അഭിഭാഷകൻ പി വിൽസൺ മുഖേന ഡിഎംകെ സെക്രട്ടറി ആർ എസ് ഭാരതിയാണ് അണ്ണാമലൈയ്ക്ക് നോട്ടീസ് നൽകിയത്. നഷ്ടപരിഹാരമായ 100 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് നോട്ടീസിൽ അവശ്യപ്പെട്ടിരിക്കുന്നത്. മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ അണ്ണാമലൈയ്ക്കെതിരെ ക്രിമിനൽ കേസ് നൽകുമെന്ന് ഡിഎംകെ വ്യക്തമാക്കി.   






  മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ ദുബായ് സന്ദർശനവുമായി ബന്ധപ്പെട്ടാണ് അണ്ണാമലൈ വിവാദ പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും വിദേശനിക്ഷേപം നടത്താനാണ് സ്റ്റാലിൻ ദുബായ്ക്ക് പോയതെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ ആരോപണം. ഡിഎംകെ അധ്യക്ഷനെയും പാർട്ടിയിലെ മറ്റ് നേതാക്കളെയും അംഗങ്ങളെയും അപകീർത്തിപ്പെടുത്താനും കളങ്കപ്പെടുത്താനും അണ്ണാമലൈ നിരന്തരമായി ശ്രമിക്കുകയാണെന്ന് ഭാരതി ആരോപിച്ചു. തമിഴ്നാട്ടിലേക്ക് വിദേശ നിക്ഷേപം ആകർഷിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് മുഖ്യമന്ത്രി ദുബായ് സന്ദർശനം നടത്തിയത്. സംസ്ഥാനത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക മാത്രമായിരുന്നു യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


Find out more: