കൊറോണ കാലത്തെ ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വീടുകളില്‍ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കൂടുന്നു, നാട്ടിൽ സിഎഫ്റ്റിസികള്‍ സ്ഥാപിച്ചതോടെ ആരംഗത്തും പുതിയതായി ശ്രദ്ധിക്കേണ്ടിവരുന്നു. മൊബൈൽ യൂണിറ്റുകളും ടെസ്റ്റിങ്ങ് സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചു. ഇതെല്ലാം ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നുണ്ട്. നേരത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ വിശ്രമരഹിതമായി ജോലി ചെയ്തുവരികയാണ്. ഇപ്പോഴുള്ള അനുഭവം വലിയ തോതിൽ രോഗവ്യാപനം വരുന്നു. അതിന്റെ ഭാഗമായി പോലീസിനെ കൂടി ഇതിന്റെ ഭാഗമായി ഉപയോഗിക്കുകയാണ്. 


  ആരോഗ്യപ്രവര്‍ത്തകർ ചെയ്യേണ്ട ജോലിയല്ല പോലീസ് ചെയ്യുക. ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യേണ്ട ജോലി അവര് തന്നെ ചെയ്യും. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി എന്തോ പോലീസുകാര്‍ക്ക് കൈമാറുന്നുവെന്ന തെറ്റിധാരണ സൃഷ്ടിക്കാൻ ഒരു ശ്രമം നടന്നിട്ടുണ്ട്.വീടുകളില്‍ ചികിത്സക്കുള്ള സൗകര്യമൊരുക്കുമ്പോള്‍ വീണ്ടും ജോലി ഭാരം വര്‍ദ്ധിക്കുകയാണ്. അത്തരം ഒരു ഘട്ടത്തിൽ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കേണ്ടതുണ്ട്. സമ്പര്‍ക്കം കണ്ടെത്തുന്നതിന് സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഉപയോഗിക്കുകകയാണ്. 



  ഇത് ഒഴിച്ചു കൂടാത്തതാണ്. അതേസമയം ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി ഭാരം കുറയ്ക്കുനന്നതിന് വേണ്ടിയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിനെ കൂടുതൽ ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി. പതിവ് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അപൂര്‍വ്വം ചിലര്‍ക്ക് ചില മാനസീകാവസ്ഥയുണ്ട്. എങ്ങിനെ എങ്കിലും ഏതു വിധേനയെങ്കിലും രോഗവ്യാപനം വലിയ തോതിലാക്കണം. അത്തരം മാനസീകാവസ്ഥ ഉള്ളവര്‍ക്കേ ഈ നിലപാടിനെ ആക്ഷേപിക്കാന്‍ സാധിക്കു. ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ അവര്‍ അനുഭവിക്കുന്ന ത്യാഗപൂര്‍വമായ സേവനം ഇതിനെക്കുറിച്ച് അറിയാത്തവര്‍ കേരളത്തിൽ ആരാണ് ഉള്ളത്.



  അതേസമയം, പോലീസിന് അധിക ജോലി ഏൽപ്പിക്കുന്നുണ്ട്. അത് ആരോഗ്യപ്രവര്‍ത്തകരേയും ആരോഗ്യസംവിധാനത്തേയും വലിയ തോതിൽ ഇടപെട്ട് സഹായിക്കുക എന്നതാണ്.  എന്നാൽ എല്ലാ ഘട്ടത്തിലും അവരെ അഭിനന്ദിക്കുകയും. വേണ്ട സഹായങ്ങള്‍ അവര്‍ക്ക് നല്‍കുകയും ചെയ്യുന്ന നിലപാട് സ്വീകരിക്കുകയുമല്ലെ സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. വാര്‍ത്താസമ്മേളനങ്ങളില്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടല്ലോ. എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മാത്രമല്ല സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുകയാണ്. ആശങ്ക ശക്തമാക്കുന്ന തരത്തിലാണ് ഓരോ ദിവസത്തെയും കൊവിഡ് കണക്കുകൾ പുറത്തുവരുന്നത്. ഇന്ന് സംസ്ഥാനത്ത് 1195 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 1234 പേർക്ക് രോഗമുക്തിയുണ്ടായി. 7 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു എന്നതാണ് ആശങ്കയുണ്ടാക്കുന്നത്. സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകൾ ഇന്നും ഉയർന്ന നിലയിലാണ്. 

Find out more: