ഗെയ്ൽ പദ്ധതി; പൈപ്പ് ലൈൻ ഉദ്ഘാടനം! കേരളത്തിൻറെ വികസന ചരിത്രത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ട പദ്ധതിയാണ് ഒടുവിൽ നാടിന് സമർപ്പിക്കപ്പെടുന്നത്. പദ്ധതിക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളും മറ്റും രാജ്യത്ത് തന്നെ ചർച്ചയായിരുന്നു. 2010ൽ ആരംഭിച്ച പദ്ധതിയാണ് 2021ൻറെ തുടക്കത്തിൽ രാജ്യത്തിന് സമർപ്പിക്കപ്പെടുന്നത്. കൊച്ചി മംഗലാപുരം പാതയിൽ 510 കിലോമീറ്റർ ദൈർഘ്യത്തിലാണ് പൈപ്പ് ഇടേണ്ടിയിരുന്നത്. അതിൽ വെറും 40 km മാത്രമായിരുന്നു അതുവരെ പൂർത്തിയാക്കിയത്. ബാക്കി ദൂരം മുഴുവൻ ഇടതുപക്ഷ സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമാണ് പൈപ്പിടൽ പൂർത്തിയാക്കിയതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.2010 ൽ ആരംഭിക്കുകയും, സ്ഥലം ലഭ്യമാകാത്തതിനെത്തുടർന്ന് 2014ൽ ഉപേക്ഷിക്കപ്പെടുകയും ചെയ്ത പദ്ധതിയ്ക്ക് വീണ്ടും ജീവൻ ലഭിച്ചത് 2016ൽ ആണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. പൈപ്പ്‌ലൈൻ കടന്നു പോകുന്ന ജില്ലകളിൽ വ്യാവസായിക - വാണിജ്യ ആവശ്യങ്ങൾക്കും പ്രകൃതിവാതകം നൽകും.



 5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവൻ ശേഷിയിൽ പ്രവർത്തിച്ചാൽ നികുതി വരുമാനം 500 മുതൽ 720 കോടിവരെ ലഭിക്കാം എന്നാണ് കണക്കാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.വീട്ടാവശ്യത്തിന് പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിവാതകവും ഗതാഗതമേഖലയ്ക്ക് സിഎൻജിയും പൈപ്പ്‌ലൈനിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി ഇപി ജയരാജൻ പറയുന്നു.സംസ്ഥാനത്തിന്റെ ഊർജ്ജ ലഭ്യതയിൽ വലിയ മുന്നേറ്റമാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. കുറഞ്ഞ ചിലവിൽ ഊർജ്ജ വിതരണം സാധ്യമാക്കാൻ ഈ പദ്ധതി സഹായകമാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനായെന്ന് ഗെയ്ൽ അധികൃതരും വ്യക്തമാക്കുന്നു.മതിയായ നഷ്ട പരിഹാരം നൽകി ജനങ്ങളുടെ ആശങ്ക പരിഹരിച്ച് അവരുടെ സഹകരണത്തോടെയാണ് സർക്കാർ ഈ പദ്ധതി പൂർത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പറയുന്നു.




കേരള, കർണാടക ഗവർണർമാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു ഉദ്ഘാടനം. കേരളത്തിലെയും കർണാടകത്തിലെയും ജനങ്ങൾക്ക് ഇന്ന് സുപ്രധാന ദിനമാണെന്ന് ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.  പ്രകൃതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ സിഎൻജി ഗ്യാസിൻറെ ലഭ്യത വിവിധ വ്യവസായങ്ങൾക്ക് ചെലവ് കുറഞ്ഞ ഇന്ധനമായിരിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഗ്യാസ് ലൈൻ പദ്ധതി യഥാർത്ഥ്യമാക്കാനുള്ള പ്രതിബന്ധങ്ങളെ എല്ലാവരും ഒരുമിച്ച് നിന്ന് മറികടന്നു. 




രണ്ട് സംസ്ഥാനങ്ങളുടേയും ഭാവി വികസനത്തിൽ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നി‍ർണായകമായി മാറും.സംയുക്ത സംരംഭം വിജയം കണ്ടതിൽ വലിയ സന്തോഷം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പറഞ്ഞു. കേരളത്തിൻറെ പ്രത്യേക സാഹചര്യത്തിൽ ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പിടൽ ദുഷ്കരമായിരുന്നു. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിക്കാനായി. കേരളാ സർക്കാർ വാക്കുപാലിച്ചു പദ്ധതിയുമായി സഹകരിച്ച ജനങ്ങൾ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

మరింత సమాచారం తెలుసుకోండి: