ലോക്ക് ഡൗൺ അവസാനിക്കാൻ ഒരാഴ്ച കൂടി മാത്രം അവശേഷിക്കുകയാണ്. ഇതിനിടയിൽ മുഖ്യമന്ത്രിമാരുമായി നാളെ മോദി ചർച്ച നടത്താൻ ഉദ്ദേശിച്ചിരിക്കുകയാണ്. അതായത് വെറും 7 ദിവസങ്ങൾ കൂടിയേ ഇനി ബാക്കിയുള്ളു. നാളെ പ്രധാനമന്ത്രി നരന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നുണ്ട്. ഇതിനെ സംബ്ബന്ധിച്ചു ലോക്ക് ഡൗൺ സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ ഈ കൂടിക്കാഴ്ചയിലുണ്ടാകുമെന്ന് കരുതപ്പെടുന്നത്.
നേരത്തെ ലോക്ക് ഡൗണിന്‍റെ ഓരോഘട്ടത്തിലും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. 2,109 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് രോഗം ബാധിച്ചവരില്‍ 19,358 പേര്‍ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞദിവസങ്ങളിൽ വളരെയധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യം മൂന്നാംഘട്ട ലോക്ക് ഡൗണിലൂടെ കടന്ന് പോകുമ്പോഴും കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്‌ട്രയിലും ഗുജറാത്തിലുമാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്താകെ 62,939 കൊവിഡ് രോഗികളാണുള്ളത്. പിന്നീട് രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്രസർക്കാർ മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടുകയും ചെയ്തു. കൊവിഡ് ബാധയുടെ തീവ്രത അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ സോണുകളായി തിരിച്ച് ഇളവുകളോടെയായിരുന്നു രണ്ടാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പിന്നീട് രണ്ടാഴ്ചത്തേക്ക് കൂടി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. മാർച്ച് 24 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
കൊവിഡ് വ്യാപനം തടയുന്നതിനായി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. കർശന നിയന്ത്രമങ്ങളോടെ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്‍റെ ആദ്യ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ അതിഥി തൊഴിലാളികളുടെ മടക്കവും മറ്റും സംബന്ധിച്ചുള്ള വാർത്തകൾ പുറത്ത് വന്നെങ്കിലും പിന്നീട് ഫലപ്രദമായി തന്നെ ഇത് നടപ്പിലാക്കപ്പെട്ടു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടുകയും ചെയ്തു.
മെയ് മൂന്നിന് രണ്ടാംഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ ഏപ്രിൽ 27നായിരുന്നു മോദി പിന്നീട് മുഖ്യമന്ത്രിമാരെ കണ്ടത്. ഇതിനു പിന്നാലെ മെയ് 1ന് വൈകീട്ടാണ് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടുന്നതായി പ്രഖ്യാപിക്കുന്നത്. അതേസമയം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. കൊറോണ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗൺ പിന്‍വലിക്കുന്നത് സംബന്ധിച്ചും ഇതിനു ശേഷം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുമാകും ചര്‍ച്ചയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ൻൽകുന്ന സൂചന.
മാത്രമല്ല മാർച്ച് 24 ന് ഒന്നാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് നാല് ദിവസം മുന്നേയായിരുന്നു കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ആദ്യ വീഡിയോ കോൺഫറൻസ് നടത്തിയത്. പിന്നീട് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും കർശനമായി നടപ്പാക്കുകയും ചെയ്തു. ഏപ്രിൽ 14ന് ഒന്നാംഘട്ട ലോക്ക് ഡൗൺ അവസാനിക്കാനിരിക്കെ ഏപ്രിൽ 11നായിരുന്നു മുഖ്യമന്ത്രിമാരുമായി മോദി രണ്ടാമതും വീഡിയോ കോൺഫറൻസ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
എന്നാൽ മെയ് 17-ന് ശേഷം തുറക്കേണ്ട മേഖലകള്‍ സംബന്ധിച്ച ധാരണയുണ്ടാക്കുന്നതിന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ശനിയാഴ്ച രണ്ട് സുപ്രധാന യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിരുന്നു. കഴിഞ്ഞ ആഴ്ച കൂടുതൽ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചായിരുന്നു ഈ യോഗം. വ്യാവസായ യൂണിറ്റുകള്‍ തുറക്കുന്നതും മറ്റുമായിരുന്നു രണ്ടാമത്തെ യോഗത്തിലെ വിഷയം.
ഇതിലെ വിഷയങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചേക്കും. രാജ്യത്തെ വിവിധ സോണുകളായി തിരിച്ച കേന്ദ്ര സർക്കാർ, അതിന് സ്വീകരിച്ച മാനദണ്ഡങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. മൂന്നാംഘട്ട ലോക്ക് ഡൗൺ അവസാനിച്ച് കഴിഞ്ഞാൽ സോണുകളിൽ കർശന നിയന്ത്രണത്തിനാണ് സാധ്യതകളുള്ളത്. ആ സാഹചര്യത്തിൽ സോണുകളുടെ കാര്യം ചർച്ചയായേക്കും. കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവ് കൊവിഡ് കേസുകൾ വർധിക്കുന്നതിനും കാരണമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്, ഇതും പ്രധാനമന്ത്രിയുടെ യോഗത്തിൽ ചർച്ചയായേക്കും.
click and follow Indiaherald WhatsApp channel