കോവിഡ് 19-ന്റെ അതി ജീവിക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജുമായി കേന്ദ്ര സർക്കാർ രംഗത്ത്. സ്വയം പര്യാപ്‌തത - സ്വയം ആർജിത ഭാരതമാണ് ലക്ഷ്യം ഇടുന്നത്. പാവപ്പെട്ടവർക്കും കർഷകർക്കും വേണ്ടിയുള്ള പദ്ധതികൾ വിജയകരമായിരുന്നു. 'സ്വയം ആശ്രിതം' എന്നതിന്റെ അടിസ്ഥനത്തിലാണ് ഇത് നടപ്പാക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിലെ വിശദാംശങ്ങള്‍ വിവരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍.

 

  20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിൻ്റെ സമഗ്ര വികസനത്തിനാണ്. 7 വിവിധ മേഖലകൾ പഠിച്ചാണ് പാക്കേജ് പ്രഖ്യാപിച്ചത്.   20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ ഇടത്തരം സ്ഥാപനങ്ങളുടെ പട്ടികയിക് ഉൾപ്പെടും. വൈദ്യതി കമ്പനികൾക്ക് 90,000 കോടി നൽകും. ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് 30,000 കോടിയുടെ സ്‌പെഷ്യൽ ലിക്യുഡിറ്റി സ്‌കീം നൽകും. ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് 45,000 കോടി രൂപയുടെ പാർഷ്യൽ ക്രഡിറ്റ് ഗ്യാരൻ്റി സ്‌കീം നൽകുമെന്നും ധനനമന്ത്രി വിശദീകരിച്ചു.

 

 

  മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ശേഷി വർധിപ്പിക്കാൻ 10,000 കോടിയുടെ സഹായം നൽകും. ഇപിഎഫ് വിഹിതം കേന്ദ്ര സർക്കാർ അടയ്‌ക്കുന്നത് തുടരും. 72.22 ലക്ഷം തൊഴിലാളികളുടെ 3 മാസത്തെ ഇ പി എഫ് വിഹിതമാകും സർക്കാർ അടയ്‌ക്കുക. ഒരു കോടി വരെ നിക്ഷേപവും അഞ്ച് കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ മൈക്രോ വിഭാഗത്തിൽ പെടും. 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങൾ ചെറുകിട എന്ന വിഭാഗത്തിൽ ഉൾപ്പെടും.  

 

 

  വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവർക്കും തകർച്ചയിലായവർക്കും അപേക്ഷിക്കാം. 41 കോടി ജനങ്ങൾക്കായി ഇതുവരെ 52,606 കോടി രൂപ നൽകി. നിർമ്മാണ - സേവന മേഖലകൾക്ക് വ്യക്തമായ പരിഗണന നൽകുമെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധിയിൽ തിരിച്ചടി നേരിട്ട ചെറുകിട വ്യവസായങ്ങൾ ശക്തിപ്പെടുത്താൻ 2000 കോടി നൽകും.

 

 

  തകർച്ച നേരിടുന്ന ചെറുകിട വ്യവസായങ്ങൾക്ക് വായ്പാ രൂപത്തിൽ കൂടുതൽ മൂലധനം നൽകും. 100 കോടി രൂപവരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്‌പ ലഭിക്കുക. 45 ലക്ഷം വ്യവസായ സ്ഥാപനങ്ങൾക്ക് വായ്‌പ ലഭിക്കും. ഓക്‌ടോബർ 31വരെ വായ്‌പകൾക്കായി അപേക്ഷിക്കാം. കർഷകരെയും ചെറുകിട മേഖലയിൽ പ്രവർത്തിക്കുന്നവരെയും സംരക്ഷിക്കും. വായ്‌പ കാലാവധി നാല് വർഷമാകും. ഈട് ആവശ്യമില്ലാതെയാകും പണം നൽകുക. ഒരു വർഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം നൽകും.  

 

 

  പ്രാദേശിക ബ്രാൻഡുകൾക്ക് ആഗോളവിപണി കണ്ടെത്തും. ആഗോള മൂല്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്വയം പര്യാപ്‌തത ലക്ഷ്യമിട്ടാണ് പാക്കേജ് പ്രഖ്യാപിച്ചത്. സാമ്പത്തിക വളർച്ച വേഗത്തിലാക്കുന്നതാണ് നിലവിലെ പാക്കേജ്. സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളുടെ തുടർച്ചയാകും പാക്കേജ്. എംഎസ്എംഇ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി രൂപയുടെ വായ്‌പ നൽകും. ഈടില്ലാതെയാകും വായ്‌പ നൽകുക. അതേസമയം പണം ലഭ്യത ഉറപ്പാക്കാൻ 15 പദ്ധതികൾ നടപ്പിലാക്കും.

 

 

  ചെറുകിട - ഇടത്തരം മേഖലകൾക്കായി 6 പദ്ധതികൾ ഒരുക്കും. ഒപ്പം സ്വയം പര്യാപ്‌തതയാണ് മുന്നോട്ട് പോകാൻ ആവശ്യം. ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ നിർമിക്കും. വിതരണ ശൃംഖലകൾ ആധുനീകരിക്കും. രാജ്യത്തിന് അതിനുള്ള കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോൾ ധനകേന്ദ്രീകൃത സ്ഥിതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറിയെന്നും പ്രധാനമന്ത്രി ഇന്നലെ പറഞ്ഞു. 20 ലക്ഷം കോടിയുടെ പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സമസ്‌ത മേഖലകൾക്കും ഉത്തേജനം നൽകാനാണ് ഈ പാക്കേജ്. രാജ്യത്തിൻ്റെ ജിഡിപിയുടെ 10 ശതമാനമാണ് ഇതിനായി നീക്കിവെച്ചത്. രാജ്യം വെല്ലുവിളി നേരിടുകയാണ്.

 

 

  കൊവിഡിനെതിരായ പോരാട്ടത്തിൽ നമ്മൾ പരാജയപ്പെടില്ല. മുൻപ് ഒരിക്കലും കാണാത്ത പ്രതിസന്ധിയാണിത്. സങ്കൽപ്പിക്കാൻ പോലുമാകില്ല ഇത്തരം സാഹചര്യം. സംസ്ഥാനങ്ങൾ നൽകിയ നിർദേശങ്ങൾ പാലിച്ചാകും നടപടി. മേയ് 18ന് മുൻപായി ഇത് സംബന്ധിച്ച വിശദാംശങ്ങൾ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ പാലിച്ചാകും നാലാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപനവും നിയന്ത്രണങ്ങളും ഉണ്ടാകുക. രാജ്യമൊട്ടാകെ ഒറ്റ ലോക്ക് ഡൗണ്‍ ഉണ്ടാകില്ലെന്ന സൂചന നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലാംഘട്ട ലോക്ക് ഡൗൺ ഉണ്ടാകുമെന്ന് വ്യക്തമാക്കി.

 

 

  രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗൺ ഉണ്ടായിരിക്കുമെങ്കിലും നിയന്ത്രണങ്ങൾ വ്യത്യസ്‌തമായിരിക്കും. പൂർണ്ണമായും പുതിയ രൂപത്തിലും, പുതിയ നിയമം അനുസരിച്ചുമാകും ലോക്ക് ഡൗൺ ഉണ്ടാകുക. ഏറെ കാലം കൊറോണ വൈറസ് നമ്മോടൊപ്പമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരും വിദഗ്ധരും പറയുന്നത്. എന്നാല്‍ ജീവിതം പൂര്‍ണമായി അടച്ചിടാന്‍ സാധിക്കില്ല. കൊറോണയെ ചുറ്റിപ്പറ്റി മാത്രം ജീവിക്കാനും പറ്റില്ല. അതുകൊണ്ടുതന്നെ നാലാംഘട്ട ലോക്ക് ഡൗണ്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും. പുതിയ നിയമങ്ങളാകും നാലാംഘട്ടത്തിനുണ്ടാകുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മെയ് 18ന് മുമ്പ് പ്രഖ്യാപിക്കുമെന്നും മോദി പറഞ്ഞു. 

మరింత సమాచారం తెలుసుకోండి: