ബിഹാറിലെ മഹാസഖ്യ സർക്കാർ; മോദിയുടെ പഴയ ട്വീറ്റ് പങ്കുവെച്ച് ആർജെഡിയുടെ മറുപടി! 2017 ൽ മഹാസഖ്യത്തിൽ നിന്നു ജെഡിയു പുറത്തുവന്നു ബിജെപിയുമായി കൈകോർത്തതിനെ തുടർന്നുള്ള നരേന്ദ്രമോദിയുടെ ട്വീറ്റ് പങ്കുവെച്ചാണ് ആർജെഡി മറുപടി നൽകിയിരിക്കുന്നത്. ബിഹാറിൽ മഹാസഖ്യ സർക്കാർ അധികാരമേൽക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് വിമർശനങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി ആർജെഡിയുടെ രംഗപ്രവേശം. ജെഡിയു നേതാവ് നിതീഷ് കുമാർ ജനവിധിയെ അപമാനിച്ചുവെന്ന ബിജെപിയുടെ വിമർശനത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് പങ്കുവെച്ച് ആർജെഡിയുടെ മറുപടി. രാജ്യത്തിന്റെ, പ്രത്യേകിച്ച് ബിഹാറിന്റെ ശോഭനമായ ഭാവിക്കായി രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി ഉയർന്ന് അഴിമതിക്കെതിരെ പോരാടുക എന്നത് ഇന്നത്തെ കാലഘട്ടത്തിന്റെയും രാജ്യത്തിന്റെയും ആവശ്യമാണെനായിരുന്നു മോദിയുടെ കുറിപ്പ്.





  ഇതു പങ്കുവെച്ചാണ് വിമർശനങ്ങൾക്കു ആർജെഡി മറുപടി നൽകിയിരിക്കുന്നത്. 2015 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവും ആർജെഡിയും നേതൃത്വം നൽകിയ മഹാസഖ്യം ആയിരുന്നു വിജയിച്ചിരുന്നത്. എന്നാൽ, 2017 ൽ മഹാസഖ്യം വിട്ട ജെഡിയു ബിജെപിയുമായി കൈകോർത്ത് ബിഹാറിൽ സർക്കാർ രൂപീകരിച്ചു. ഇതിനു പിന്നാലെ, ആശംസകൾ നേർന്നായിരുന്നു നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്. ജനാധിപത്യത്തിന്റെ മാതാവായ ബിഹാർ, രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി പ്രത്യേക തീരുമാനങ്ങൾ എടുക്കുന്നു. ഇതാണ് ഇന്നത്തെ രാജ്യത്തിന്റെ ആവശ്യം' മോദിയുടെ പഴയ ട്വീറ്റ് പങ്കുവെച്ച് ആർജെഡി ട്വിറ്ററിൽ കുറിച്ചു.





  അതേസമയം ബിഹാറിൽ മഹാസഖ്യ സർക്കാരിൻ്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി ആർജെഡി നേതാവ് തേജസ്വി യാദവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പട്നയിലെ രാജ്ഭവനിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. 'അതെ സർ, ബിഹാർ ചെയ്തത് ഇതാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി മന്ത്രിമാർ ചെളിവാരിയെറിയുകയായിരുന്നു. സംഘി ഗുണ്ടകൾ വടിയും വാളും വീശി നഗ്നരായി നടന്നു. 2015 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവും ആർജെഡിയും നേതൃത്വം നൽകിയ മഹാസഖ്യം ആയിരുന്നു വിജയിച്ചിരുന്നത്. 




  എന്നാൽ, 2017 ൽ മഹാസഖ്യം വിട്ട ജെഡിയു ബിജെപിയുമായി കൈകോർത്ത് ബിഹാറിൽ സർക്കാർ രൂപീകരിച്ചു. ഇതിനു പിന്നാലെ, ആശംസകൾ നേർന്നായിരുന്നു നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്. രാജ്യത്തിന്റെ, പ്രത്യേകിച്ച് ബിഹാറിന്റെ ശോഭനമായ ഭാവിക്കായി രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി ഉയർന്ന് അഴിമതിക്കെതിരെ പോരാടുക എന്നത് ഇന്നത്തെ കാലഘട്ടത്തിന്റെയും രാജ്യത്തിന്റെയും ആവശ്യമാണെനായിരുന്നു മോദിയുടെ കുറിപ്പ്. ഇതു പങ്കുവെച്ചാണ് വിമർശനങ്ങൾക്കു ആർജെഡി മറുപടി നൽകിയിരിക്കുന്നത്.

Find out more: