ചുരുളിയിലെ തെറിവിളി കേട്ട് നിങ്ങളുടെ കിളി പോയോ? ലിജോ ജോസ് ചിത്രങ്ങളുടെ ഫാൻസിന് ചുരുളി അത്രവലിയ പാതകമായൊന്നും തോന്നിയില്ലെങ്കിലും കുടുംബ പ്രേക്ഷകർക്ക് വേണ്ടി മാത്രമുള്ളതാവണം സിനിമ എന്ന പിടിവാശിയുള്ള സിനിമാസ്വാദകരെ ചുരുളി അക്ഷരാർത്ഥത്തിൽ കൊളുത്തി വലിക്കുകയാണ് ചെയ്തത്. സിനിമയിലെ തെറിവിളിയുടെ അതിപ്രസരം കുടുംബപ്രേക്ഷകരെ സിനിമയിൽ നിന്ന് അകറ്റുമെന്ന വിലയിരുത്തലുകളുമുണ്ട്. അതിനിടെയാണ് ചുരുളിയുമായി ബന്ധപ്പെട്ടുള്ള സർട്ടിഫിക്കേഷൻ്റെ കാര്യം ചില പ്രേക്ഷകരെങ്കിലും ചർച്ചയ്ക്കെടുത്തത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ചുരുളി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴി വെച്ചിരിക്കുന്നത്.
ചുരുളിയിലെ തെറിവിളിയാണ് ആകെ പ്രശ്നമായിരിക്കുന്നത്. വേറിട്ട അഭിനേതാക്കളുടെ സാന്നിധ്യം കൊണ്ടും അമരക്കാരനായി ലിജോ ജോസ് പെല്ലിശ്ശേരി എന്ന മാന്ത്രിക സംവിധായകനുള്ളതുകൊണ്ടുമൊക്കെയാണ് ചുരുളി ആദ്യം മുതലേ വാർത്താ കോളങ്ങളിൽ നിറഞ്ഞിരുന്നത്. ഇപ്പോഴിതാ ചുരുളി സോണി ലൈവിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയപ്പോൾ വലിയ ചർച്ചയായി മാറിയത് സിനിമയിലെ തെറിവിളി പ്രയോഗങ്ങളാണ്. കുടുംബ പ്രേക്ഷകരെ അടുപ്പിക്കാനാകാത്ത വിധം അസഹനീയമാണ് ഇതെന്ന വിമർശനവും ആദ്യ ദിനത്തിൽ തന്നെ ഉയർന്നുവന്നിരുന്നു. റിലീസിനു മുൻപ് തന്നെ ഏറെ മാധ്യമ ശ്രദ്ധ ആകർഷിച്ച ചിത്രമാണ് ചുരുളി.
വിനോയ് തോമസിന്റെ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥയെ ആധാരമാക്കിയാണ് ചുരുളി ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷാണ് തിരക്കഥ. മധു നീലകണ്ഠനാണ് ക്യാമറ. പെല്ലിശേരിസ് മുവീ മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേർന്നാണ് നിർമ്മാണം. വിനയ് ഫോർട്ട്, ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി, ജോജു ജോർജ്, സൗബിൻ ഷാഹിർ, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമ റിലീസ് ചെയ്യുന്നതിന് തലേദിവസമായ നവംബർ 18ന് അനുയോജ്യമായ മാറ്റങ്ങളോടെ ചുരുളിയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്നും എന്നാൽ ആ പതിപ്പല്ല സോണി ലൈവിലൂടെ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. നവംബർ 19നാണ് ചുരുളി റിലീസ് ചെയ്തത്.
ചുരുളി സെർട്ടിഫൈഡ് അല്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഒടിടി റിലീസിന് പിന്നാലെ സിനിമയിലെ തെറിവിളികൾ വലിയ വിമർശനത്തിന് വഴി വെച്ചിരുന്നു. തുടർന്ന് സിനിമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളും നടക്കുകയാണ്. ചുരുളി എന്ന മലയാള സിനിമയെ ചുറ്റിപ്പറ്റി നിരവധി ഊഹാപോഹങ്ങളും, റിപ്പോർട്ടുകളും പ്രചരിക്കുന്നുണ്ട്. അതിന് പിന്നാലെയാണ് സെൻസർ ബോർഡ് തിരുവനന്തപുരം റീജിയണൽ ഓഫീസർ ചുരുളിയുമായി ബന്ധപ്പെട്ട സെൻസറിങ്ങിൽ നടക്കുന്ന ചർച്ചയിൽ വ്യക്തത വരുത്തിക്കൊണ്ട് വാർത്തകുറിപ്പ് പുറത്തിറക്കിയത്. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
Find out more: