ദുൽഖർ സൽമാന്റെ ആശയക്കുഴപ്പവും പൃഥ്വിരാജിന്റെ പിൻമാറ്റവും! സൂപ്പർഹിറ്റ് സിനിമകളുടെ പിന്നാമ്പുറ കഥകൾ അറിയാൻ പ്രേക്ഷകർക്കും താൽപര്യമാണ്. തന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ വിക്രമാദിത്യനെക്കുറിച്ചായിരുന്നു അദ്ദേഹം കഴിഞ്ഞ വീഡിയോയിൽ സംസാരിച്ചത്. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, നമിത പ്രമോദ്, ലെന, സിദ്ദിഖ്, അനൂപ് മേനോൻ തുടങ്ങിയവരോടൊപ്പം നിവിൻ പോളി അതിഥിയായി എത്തിയ ചിത്രമായിരുന്നു ഇത്. തന്റെ സിനിമാജീവിതത്തിലെ സുപ്രധാന സംഭവങ്ങളെക്കുറിച്ച് പറഞ്ഞുള്ള ലാൽ ജോസിന്റെ വീഡിയോകൾ വൈറലായി മാറാറുണ്ട്. സഫാരി ചാനലിലൂടെയാണ് അദ്ദേഹം വിശേഷങ്ങൾ പങ്കുവെക്കുന്നത്. കുട്ടികളുടെ കഥ മാത്രമാക്കിയാൽ ചിലപ്പോൾ ആളുകൾ കാണണമെന്നില്ല. 




ആ രണ്ടുപേരെ വെച്ച് വേറൊരു രീതിയിലേക്ക് കഥ മാറ്റാമെന്നായിരുന്നു തിരക്കഥാകൃത്തായ ഇഖ്ബാൽ കുറ്റിപ്പുറം പറഞ്ഞത്. അതിന് ശേഷമാണ് കഥ മാറിയത്. ആ സമയത്ത് ക്ലൈമാസ്‌ക് എങ്ങനെയാണെന്നുള്ളതൊന്നും തീരുമാനിച്ചിരുന്നില്ല. താരങ്ങളോട് കഥ പറയുമ്പോളും ക്ലൈമാക്‌സ് ഭാഗം ശരിയാക്കിയിരുന്നില്ല. ചിത്രീകരണം തുടങ്ങട്ടെ, അതിനുള്ളിലെന്തായാലും അത് സെറ്റായിക്കോളുമെന്നായിരുന്നു ഞങ്ങൾ പറഞ്ഞത്. ഉണ്ണി മുകുന്ദനോടും ദുൽഖറിനോടും കഥ പറഞ്ഞപ്പോൾ അവർ ചെയ്യാമെന്നാണ് പറഞ്ഞത്. ഷൂട്ട് തുടങ്ങുന്നതിന് മുൻപ് ദുൽഖറിന് ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. എങ്ങനെയാണ് ഈ ക്യാരക്ടറിനെ അവതരിപ്പിക്കേണ്ടതെന്ന കാര്യത്തിൽ കൺഫ്യൂഷനുണ്ടെന്ന് പറഞ്ഞിരുന്നു. അതൊന്നുമോർത്ത് പേടിക്കേണ്ട, അതൊക്കെ ശരിയായിക്കോളും. ഷൂട്ടിനിടയിൽ നമുക്ക് അതേക്കുറിച്ച് ചർച്ച ചെയ്യാമെന്ന് പറഞ്ഞ് കോൺഫിഡൻസ് കൊടുക്കുകയായിരുന്നു. 




ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിൽ തന്നെ ക്ലൈമാക്‌സും സെറ്റാക്കിയിരുന്നു. ഡബ്ബിംഗ് സമയത്ത് അനൂപ് മേനോന് അത് കാണിച്ചുകൊടുത്തിരുന്നു. ഇപ്പോൾ എല്ലാം ഓക്കെയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നുമായിരുന്നു ലാൽ ജോസ് പറഞ്ഞത്. വിക്രമിന്റെയും ആദിയുടെയും സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രത്തിലേക്ക് പൃഥ്വിരാജിനെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. ആദിത്യന്റെ റോളായിരുന്നു പൃഥ്വിക്ക് നൽകാൻ ഉദ്ദേശിച്ചത്. അന്ന് ചിത്രത്തിന്റെ കഥ ഇങ്ങനെയായിരുന്നില്ല. കുട്ടികളെ വെച്ച് ചെയ്യാനുദ്ദേശിച്ച സിനിമയായിരുന്നു ഇത്. 




ക്ലൈമാക്‌സിൽ ഒരു സ്റ്റാറിനെ കൊണ്ടുവരാനുള്ള പ്ലാനിംഗിലായിരുന്നു. ഒരു കുടുംബത്തിലെ രണ്ട് മക്കൾ തമ്മിലുള്ള മത്സരവും മുതിർന്നതിന് ശേഷം എസ് ഐ ടെസ്റ്റ് എഴുതുന്നതുമായിരുന്നു കഥയിലുള്ളത്. ക്ലൈമാക്‌സ് വിക്രമാദിത്യനിലേത് പോലെ തന്നെയായിരുന്നു. ക്ലൈമാക്‌സിൽ ആദിയായി വരുന്നത് പൃഥ്വിരാജിനെയാക്കാമെന്നായിരുന്നു വിചാരിച്ചത്.  കുട്ടികളുടെ കഥ മാത്രമാക്കിയാൽ ചിലപ്പോൾ ആളുകൾ കാണണമെന്നില്ല. ആ രണ്ടുപേരെ വെച്ച് വേറൊരു രീതിയിലേക്ക് കഥ മാറ്റാമെന്നായിരുന്നു തിരക്കഥാകൃത്തായ ഇഖ്ബാൽ കുറ്റിപ്പുറം പറഞ്ഞത്. അതിന് ശേഷമാണ് കഥ മാറിയത്. ആ സമയത്ത് ക്ലൈമാസ്‌ക് എങ്ങനെയാണെന്നുള്ളതൊന്നും തീരുമാനിച്ചിരുന്നില്ല. താരങ്ങളോട് കഥ പറയുമ്പോളും ക്ലൈമാക്‌സ് ഭാഗം ശരിയാക്കിയിരുന്നില്ല. ചിത്രീകരണം തുടങ്ങട്ടെ, അതിനുള്ളിലെന്തായാലും അത് സെറ്റായിക്കോളുമെന്നായിരുന്നു ഞങ്ങൾ പറഞ്ഞത്. ഉണ്ണി മുകുന്ദനോടും ദുൽഖറിനോടും കഥ പറഞ്ഞപ്പോൾ അവർ ചെയ്യാമെന്നാണ് പറഞ്ഞത്.
ഷൂട്ട് തുടങ്ങുന്നതിന് മുൻപ് ദുൽഖറിന് ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു.

Find out more: