കേരളത്തെ പ്രശംസിയ്ച്ചും നന്ദി പറഞ്ഞും ഗോവ ആരോഗ്യ മന്ത്രി! കൊവിഡ് പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്ന് പോകുന്നതിനിടെ ഓക്സിജൻ നൽകി സഹായിച്ച കേരളത്തിന് നന്ദി പറഞ്ഞ് ഗോവ ആരോഗ്യമന്ത്രി. കെകെ ശൈലജയ്ക്ക് നന്ദി പറഞ്ഞ് ഗോവ ആരോഗ്യ മന്ത്രി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളിൽ വലിയ വർധനവ് രേഖപ്പെടുത്തിയ അതേ സാഹചര്യത്തിൽ തന്നെയായിരുന്നു കേരളം ഗോവയ്ക്ക് സഹായ ഹസ്തം നീട്ടിയത്. കൊവിഡ് രോഗികൾക്ക് ഓക്സിജൻ നൽകിയതിന് കേരള ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് ട്വിറ്ററിലൂടെയാണ് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ നന്ദി അറിയിച്ചത്.



'സംസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് 20,000 ലിറ്റർ ലിക്വിഡ് ഓക്‌സിജൻ നൽകി സഹായിച്ചതിന് കേരള ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക് നന്ദി അറിയിക്കുന്നു. കൊവിഡിനെതിരായ ഞങ്ങളുടെ പോരാട്ടത്തിന് നിങ്ങൾ നൽകിയ സംഭാവനയ്ക്ക് ഗോവയിലെ ജനങ്ങൾ കടപ്പെട്ടവരാണ്' റാണെ ട്വിറ്ററിൽ കുറിച്ചു. ഓക്സിജൻ നൽകിയതിന് പിന്നാലെ ട്വിറ്ററിലൂടെയാണ് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ കേരളത്തിന് നന്ദിയർപ്പിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 67,212 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 883 ആയിട്ടുണ്ട്. നിലവിൽ 7052 ആക്ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്.ഗോവയിലും കൊവിഡ് കേസുകൾ ഉയരുകയാണ്.





  ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയായിരുന്നു സംസ്ഥാനത്ത് ഞായരാഴ്ച റിപ്പോർട്ട് ചെയ്തത്. നിലവിൽ 7052 ആക്ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്.  കഴിഞ്ഞ ദിവസം 3,256 സാമ്പിളുകൾ പരിശോധിച്ചപ്പോഴായിരുന്നു 951 കേസുകൾ റിപ്പോർട്ട് ചെയ്തത്.ചെറിയ സംസ്ഥാനമായ ഗോവയിൽ കഴിഞ്ഞ ദിവസം 951 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കുകളാണിത്. 11 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളിലേക്ക് അതിവേഗത്തിൽ ഓക്സിജൻ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  



 റെയിൽവേ സംവിധാനം ഉപയോഗിച്ച് ഓക്സിജൻ എത്തിക്കണമെന്ന് മഹാരാഷ്ട്ര, മധ്യപ്രദേശ് സർക്കാരുകൾ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രാലയം ഇത്തരമൊരു നീക്കത്തിന് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ട്.രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ ഓക്സിജനുമായി പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

మరింత సమాచారం తెలుసుకోండి: