പാലായിൽ എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു? നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ സംഭവിച്ച തോൽവിയിൽ എൽഡിഎഫിൽ ചർച്ചയായേക്കും. വാശിയേറിയ മത്സരം നടക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്ന മണ്ഡലത്തിൽ കേരളാ കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണിയെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചതോടെയാണ് പ്രാദേശിക നേതൃത്വത്തിൽ തർക്കം ആരംഭിച്ചത്. പാലായിൽ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നതായുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.



കേരളാ കോൺഗ്രസ് വോട്ടുകൾ ധാരാളമുള്ള പ്രദേശങ്ങളിൽ ജോസ് കെ മാണിക്ക് വോട്ട് കുറഞ്ഞു. മുത്തോലി പഞ്ചായത്തിൽ മാത്രമാണ് കേരളാ കോൺഗ്രസ് വോട്ടുകൾ ജോസ് കെ മാണിക്ക് കൃത്യമായി ലഭിച്ചത്. കേരളാ കോൺഗ്രസിന് വോട്ടുകളുള്ള പാലാ നഗരസഭ (1424), മേലുകാവ് (2098), തലപ്പലം (1480), മീനച്ചിൽ (1083), ഭരണങ്ങാനം (2228) എന്നിവിടങ്ങളിൽ കാപ്പന് അനുകൂലമായിട്ടാണ് വോട്ട് വീണത്. കരൂർ, മുത്തോലി, കൊഴുവനാൽ പഞ്ചായത്തുകളാണ് ഇത്തവണയും ജോസിനോട് അടുപ്പം കാണിച്ചത്. 2019ൽ ജോസ് ടോം പരാജയപ്പെട്ട ഉപതെരഞ്ഞെടുപ്പിലും കരൂർ, മുത്തോലി, കൊഴുവനാൽ പഞ്ചായത്തുകളിൽ കേരളാ കോൺഗ്രസ് ലീഡ് നേടിയിരുന്നു. സിപിഎം സ്വാധീനമുള്ള പ്രദേശങ്ങളിൽ നിന്നും വോട്ടുകൾ അപ്രത്യക്ഷമായി.




ചില പ്രദേശങ്ങളിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി എ വി റസൽ വ്യക്തമാക്കിയിരുന്നു. ബിജെപി വോട്ടുകൾ മാണി സി കാപ്പന് അനുകൂലമായി മറിച്ചുവെന്ന ജോസ് കെ മാണി ആദ്യ ഘട്ടത്തിൽ ആരോപിച്ചിരുന്നു. ബിജെപി ജില്ലാ കമ്മിറ്റി ജെ പ്രമീള ദേവി 10869 വോട്ടുകൾ മാത്രമാണ് നേടിയത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി എന്‍ ഹരി 24,821 വോട്ടുകളാണ് നേടിയത്. 2019ലെ ഉപതെരഞ്ഞെടുപ്പില്‍ ഹരിക്ക് വോട്ട് കുറഞ്ഞെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കി.



മുത്തോലി പഞ്ചായത്ത് ഭരണം ബിജെപി നേടുകയും ചെയ്‌തു. ഇത്തവണ പ്രമീള ദേവി 30,000 വോട്ടുകൾ പിടിക്കുമെന്നാണ് ബിജെപി വ്യക്തമാക്കിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ബിജെപിയുടെ പതിനായിരക്കണക്കിന് വോട്ടുകൾ അപ്രതീക്ഷിതമായി. ഈ വോട്ടുകൾ മാണി സി കാപ്പന് അനുകൂലമായി മറിഞ്ഞുവെന്നാണ് കേരളാ കോൺഗ്രസ് വിലയിരുത്തുന്നത്. സിപിഎം പ്രാദേശിക നേതൃത്വവും കേരളാ കോൺഗ്രസ് വിഭാഗവും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.



ജില്ലാ നേതൃത്വങ്ങൾ ഇടപെട്ട് രണ്ട് പാർട്ടികളിലെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമം നടന്നിരുന്നു. ഇതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജോസ് കെ മാണിയും തമ്മിലുണ്ടായ തർക്കവും പ്രവർത്തകർക്കിടെയിൽ അകൽച്ച ശക്തമാക്കി. പാലായിൽ സി പി എം - ജോസ കെ മാണി വിഭാഗങ്ങൾക്കായി 70000 വോട്ടുകൾ ഉണ്ടായിരുന്നപ്പോഴാണ് ജോസ് കെ മാണിക്ക് 54,426 വോട്ടുകൾ മാത്രമാണ് നേടാനായത്. എൽഡിഎഫിനൊപ്പം നിന്ന വ്യക്തിയാണ് മാണി സി കാപ്പൻ.


ഈ സാഹചര്യത്തിൽ സിപിഎം പ്രാദേശിക നേതൃത്വവുമായി കാപ്പന് അടുത്ത ബന്ധം ഉണ്ടാകുക സ്വാഭാവികമാണ്. മുത്തോലി പഞ്ചായത്തിൽ മാത്രമാണ് ജോസ് കെ മാണിക്ക് വോട്ട് വിഹിതം കൂടിയ തോതിൽ ഉണ്ടായിരുന്നത്" - എന്നും തോമസ് ചാഴിക്കാടൻ വ്യക്തമാക്കി.




സിപിഎം പ്രാദേശിക നേതൃത്വവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം തോമസ് ചാഴിക്കാടൻ എംപി വ്യക്തമാക്കിയതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. സിപഎം പ്രാദേശിക നേതൃത്വവുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം പ്രചാരണത്തിൽ പ്രതിഫലിച്ചു. താഴെത്തട്ടിലെ സിപിഎം പ്രവർത്തകരുമായി യോജിച്ച് പോകാൻ കഴിഞ്ഞില്ല.  

Find out more: