ഫോട്ടോഷൂട്ടിനിടെ പ്രധാനമന്ത്രി 'ഷാൾ മാറി വന്നുവോ? ഇരുവരും നടന്നു നീങ്ങുന്ന മുന്നിൽ നിന്നും പിന്നിൽ നിന്നുമുള്ള രണ്ട് ചിത്രങ്ങളാണ് യോഗി ആദിത്യനാഥ് തന്റെ ട്വിറ്ററിൽ പങ്കുവെച്ചത്. ചിത്രങ്ങൾ വൈറലായതിന് പിന്നാലെ നിരവധി വിമർശനങ്ങളും പരിഹാസങ്ങളും ചിത്രങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തോളിലൂടെ കൈയിട്ട് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ സാമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രങ്ങളിൽ ഒന്നിൽ ഷാൾ ധരിച്ചിരിക്കുന്ന പ്രധാനമന്ത്രിയും അടുത്ത ചിത്രത്തിൽ മറ്റൊരു ധോത്തി കഴുത്തിലിട്ടാണ് മോദി പ്രത്യക്ഷപ്പെടുന്നത്.




   നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മോദിയുടെ പതിവ് പിആർ ഫോട്ടോഷൂട്ടുകളുടെ ഭാഗമായാണ് ഇതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. രണ്ട് ചിത്രങ്ങളിലെയും ഒരു പ്രത്യേക വ്യത്യാസമാണ് സോഷ്യൽ മീഡിയയുടെയും പ്രതിപക്ഷത്തിന്റെയും കണ്ണുടക്കിയത്. രണ്ടാം ചിത്രത്തിൽ അദ്ദേഹത്തിന്റെ മുഖത്തെ അസ്വസ്ഥതയും പ്രകടമാണ്. ഈ ചിത്രത്തിലൂടെ ഗുണച്ചേക്കാളേറെ ദോഷമാണ് ഉണ്ടായിരിക്കുന്നത്', കോൺഗ്രസ് വക്താവ് സുപ്രിയ ഷിൻഡെ ട്വിറ്ററിൽ കുറിച്ചു. 'സ്‌പോട്ട് ദി ഡിഫറൻസ്' എന്ന തലക്കെട്ടോടു കൂടിയാണ് സുപ്രിയ ചിത്രം പങ്കുവെച്ചത്. 'ഒരു ചിത്രത്തിൽ അംഗോച്ച ധരിച്ചിരിക്കുന്ന മോദിജി അടുത്ത ചിത്രത്തിൽ ഷാൾ ധരിച്ചാണ് എത്തിയിരിക്കുന്നത്.  രണ്ട് ദിവസത്തെ ലഖ്നൗ സന്ദർശനത്തിന് എത്തിയതാണ് മോദി.




  തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി നേതാക്കൾ യുപി സന്ദർശനം പതിവാക്കിയതിനിടയിലാണ് മോദിയുടെ സന്ദർശനവും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരൊക്കെ യുപിയിൽ സന്ദർശനം നടത്തിയിരുന്നു. 'മനസും ശരീരവും രാജ്യത്തിനായി സമർപ്പിച്ച് ആകാശത്തിലും ഉയരെ ഭാരതത്തെ പ്രതിഷ്ഠിക്കാൻ പ്രതിജ്ഞയെടുത്ത് ഞങ്ങളിതാ പുറപ്പെട്ടു കഴിഞ്ഞു', എന്ന കവിതാ ശകലവും ചേർത്തുകൊണ്ടാണ് യോഗി ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ വൈറലായതിന് പിന്നാലെ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ട്വിറ്ററിൽ ഇപ്രകാരം കുറിച്ചു,




  'രാഷ്ട്രീയത്തിൽ ചിലപ്പോൾ ലോകത്തിന് വേണ്ടിയാണ് കാര്യങ്ങൾ ചെയ്യുന്നത്. മനസ്സില്ലാമനസ്സോടെ തോളിൽ കൈ വയ്ക്കുന്നതു പോലെ കുറച്ച് ചുവടുകൾ ഒരുമിച്ച് നടക്കുന്നു', അദ്ദേഹം ട്വീറ്റ് ചെയ്തു. യോഗിയും മോദിയും ഒരുമിച്ചുള്ള ചിത്രങ്ങൾ നിരവധി പേരാണ് കമന്റുകൾ ചെയ്തത്. അടുത്ത വർഷാദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ യുപിയുടെ കാര്യത്തിൽ വലിയ പ്രാധാന്യമാണ് ബിജെപി നേതൃത്വം നൽകുന്നത്.

Find out more: