ഒടുവിൽ കെ ഫോണിന് കേന്ദ്രാനുമതി കിട്ടി! ഇന്റർനെറ്റ് ലഭ്യമാക്കാൻ അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള ലൈസൻസാണ് കേരള ഫൈബ‍ർ ഒപ്റ്റിക് നെറ്റ്വ‍‍ർക്ക് ലിമിറ്റഡിന് (കെ-ഫോൺ) ലഭിച്ചത്.  ഏറെ വിവാദങ്ങൾക്കൊടുവിൽ കെ-ഫോണിന് കേന്ദ്രത്തിന്റെ അനുമതി. ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസാണ് കെ-ഫോണിന് ലഭിച്ചത്. കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പാണ് അനുമതി നൽകിയത്. ഇന്റ‍ർനെറ്റ് സ‍ർവീസ് പ്രൊവൈഡ‍ർക്കുള്ള ലൈസൻസ് ലഭിക്കുന്നതിനായി കേരളം സമ‍ർപ്പിച്ച അപേക്ഷ കേന്ദ്രത്തിന്റെ പരിഗണനയിലാണ്. 100 എംബി വേഗത്തിലായിരിക്കും ഇന്റ‍ർനെറ്റിന്റെ വിതരണം. ഇന്റ‍ർനെറ്റ് പ്രൊവൈഡ‍‍ർ ലൈസൻസ് ലഭിക്കുന്നതുവരെ പ്രാദേശിക ഇന്റർനെറ്റ് സേവനദാതാക്കളടെ സഹായത്തോടെയാകും ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് എത്തിക്കുക.





   സംസ്ഥാനത്ത് ദാരിദ്രരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റ‍ർനെറ്റ് സേവനം നൽകുമെന്നാണ് സ‍ർക്കാരിന്റെ പ്രഖ്യാപനം. പ്രതിദിനം ഒരു കുടുംബത്തിന് ഒരു ജിബി ഡേറ്റവരെ ഉപയോഗിക്കാം.   കോടി കണക്കിന് രൂപ കമ്മീഷൻ വാങ്ങിയ ശേഷമാണ് ടെൻഡ‍ർ കൊടുക്കുന്നതെന്നും സ്വപ്ന ആരോപിച്ചു. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേത്യത്വം നൽകുന്ന കൺസോഷ്യത്തി കരാ‍ർ നൽകിയതാണ് വിവാദമായത്. കുടാതെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്ക‌‍ർ ഇടപെട്ടാണ് തന്റെ മുൻ ഭ‍ർത്താവ് ജയശങ്കറിന് കെ-ഫോണിൽ മാനേജരായി ജോലി ലഭിച്ചതെന്നും സ്വപ്ന പറഞ്ഞു. സ്വ‍ർണക്കടത്ത് കേസ് വന്നപ്പോഴാണ് ഇയാളെ ജോലിയിൽ നിന്നും നീക്കിയത്. എല്ലാ വീടുകളിലും കെ-ഫോൺ വഴി ഇന്റ‍ർനെറ്റ് എത്തിക്കുന്നത് ജനങ്ങളുടെ വിവരങ്ങൾ ചോ‍ർത്താനാണെന്ന് സ്വ‌‍ർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചതാണ് കെ-ഫോണുമായി ബന്ധപ്പെട്ട ഏറ്റവും അവസാനത്തെ വിവാദം.





  ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് ലഭിച്ചതോടെ ഫൈബ‍‍ർ ഒപ്റ്റിക് ലൈനുകൾ സ്ഥാപിക്കാനും ടവറുകൾ, നെറ്റ്വ‍ർക്ക് ശൃംഖല എന്നിവ സ്ഥാപിക്കാനും അറ്റകുറ്റപ്പണി നടത്താനും ടെലികോം സ‍ർവീസ് ലൈസൻസ് ഉള്ളവർക്ക് ലീസിനോ വാടകയ്ക്കോ നൽകാനും വിൽക്കാനുമുള്ള അധികാരം സ‍ർക്കാരിന് ലഭിച്ചു. ഇനി ഇന്റർനെറ്റ് സർവീസ് പ്രൊവൈഡ‍റായി അംഗീകാരം ലഭിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ കേരളത്തിൽ ഉടനീളം സ്ഥാപിച്ചിട്ടുള്ള ലൈനിലൂടെ ഇന്റർനെറ്റ് നൽകാൻ സാധിക്കൂ. 






  കെഎസ്ഇബിയും കെഎസ്ഐറ്റിഐഎലും ചേ‍ർന്നുള്ള സംയുക്ത സംരംഭം കെഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേത്യത്വം നൽകുന്ന കൺസോഷ്യത്തിനാണ് നടത്തിപ്പിനുള്ള കരാർ നൽകിയിരിക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽടെൽ, എൽഎസ്കേബിൾ, എസ്ആർഐറ്റിഎന്നീ കമ്പനികളാണ് കൺസോഷ്യത്തിലുള്ളത്. 1516.76 കോടി രൂപയാണ് പദ്ധതിക്കുവേണ്ടി സ‍ർക്കാർ ചെലവഴിക്കുന്നത്. സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സ‍ർക്കാർ കെ-ഫോൺ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.
 

Find out more: