അടയ്ക്ക രാജുവിന്റെ മൊഴി വിശ്വസിക്കരുതെന്ന് കാണിച്ചു ഫാ. കോട്ടൂർ ഹൈക്കോടതിയിൽ ഹർജി നൽകി!  ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂർ കേരള ഹൈക്കോടതിയിൽ സി. അഭയ കൊലക്കേസിൽ  ഹർജി നൽകി. കേസിൽ നിർണായകമായ അടയ്ക്കാ രാജുവിൻ്റെ സാക്ഷിമൊഴി വിശ്വസിക്കരുതെന്ന് കാണിച്ചാണ് സിബിഐ കോടതി വിധിയ്ക്കെതിരെ വൈദികൻ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ഫാ. തോമസ് കോട്ടൂരിന് പ്രത്യേക സിബിഐ കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. കോട്ടയത്തെ പയസ് ടെൻത് മഠത്തിൽ സി. അഭയ മരിച്ച സംഭവം കൊലപാതകമാണെന്നും ഒന്നം പ്രതിയായ ഫാ. തോമസ് കോട്ടൂർ, മൂന്നാം പ്രതി സി. സെഫി എന്നിവരാണ് ഉത്തരവാദികളെന്നുമാണ് പ്രത്യേക സിബിഐ കോടതി കണ്ടെത്തിയത്. ഫാ. കോട്ടൂർ സി. അഭയയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും തുടർന്ന് പ്രതികൾ ചേർന്ന് മഠത്തിനു പിന്നിലെ കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് കേസ്. അടയ്ക്കാ രാജു, ഷമീർ, കളർകോട് വേണുഗോപാൽ എന്നീ മൂന്നു പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ഇൗ മൊഴികൾ അവിശ്വസനീയമാണ്. നിർണായകവുമല്ല. ഇവരിൽ നിന്നു ശേഖരിച്ച തെളിവുകൾ വിധിന്യായത്തിൽ ശരിയായി ചേർത്തിട്ടുമില്ല. ഇവയൊന്നും തന്നെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാൻ പര്യാപ്തമല്ല. സംഭവദിവസം രാത്രി കോൺവെന്റിൽ ഫാ. തോമസ് കോട്ടൂരിനെ കണ്ടെന്ന് അടയ്ക്കാ രാജു മൊഴി നൽകിയിരുന്നു.



 ഇയാൾ മോഷ്ടിച്ച വാട്ടർ മീറ്ററുകളും ചെമ്പു പാത്രങ്ങളും ഷമീറിന്റെ പക്കലാണ് വിറ്റിരുന്നത്. അഭയ മരിച്ച ദിവസം രാജു വന്നിരുന്നതായി ഷമീർ മൊഴി നൽകിയിരുന്നു. തനിക്കൊരു തെറ്റു പറ്റിപ്പോയെന്ന് ഫാ. തോമസ് കോട്ടൂർ തന്നോടു പറഞ്ഞതായി ആലപ്പുഴ സ്വദേശി കളർകോട് വേണുഗോപാലും മൊഴി നൽകിയിരുന്നു. ഇൗ സാക്ഷി മൊഴികളുടെ വിശ്വാസ്യതയാണ് അപ്പീലിൽ പ്രധാനമായും ചോദ്യം ചെയ്യുന്നത്. സി.ബി.ഐ കോടതിയുടെ വിചാരണയും ശിക്ഷാ വിധിയും എല്ലാ അർത്ഥത്തിലും വികലവും നിയമവിരുദ്ധവുമാണ്. വസ്തുതകൾക്കും സാഹചര്യത്തെളിവുകൾക്കും വിരുദ്ധമായാണ് വിധി പറഞ്ഞത്. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തലിലും പ്രതികളുടെ വിചാരണയിലുമൊക്കെ ഗുരുതര വീഴ്ചകളുണ്ടായി. അന്തിമ വാദത്തിന്റെ ഘട്ടത്തിൽ പോലും പുതിയ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനെ വിചാരണക്കോടതി അനുവദിച്ചു. 16 വർഷം കേസ് അന്വേഷിച്ചിട്ടും അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്താൻ സി.ബി.ഐക്കു കഴിഞ്ഞില്ല. എന്നാൽ 2008 നവംബർ ഒന്നിന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐയുടെ കൊച്ചി യൂണിറ്റിലെ ഡിവൈ.എസ്.പി നന്ദകുമാർ നായർ 17 ദിവസത്തിനകം തങ്ങളെ അറസ്റ്റ് ചെയ്തു. അഭയയ്ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 




 വർഷങ്ങൾ നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കും ശേഷം കുറ്റം തെളിഞ്ഞതിനെ തുടർന്ന് ഇരുവർക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ഇതിൽ നിർണായകമായത് അടയ്ക്കാ രാജു എന്ന രാജുവിൻ്റെ സാക്ഷിമൊഴിയായിരുന്നു. വൈദികനും കന്യാസ്ത്രീയും തമ്മിലുള്ള ലൈംഗികബന്ധം അഭയ കണ്ടെന്നും ഇത് പുറത്തറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നും കോടതി വ്യക്തമാക്കി. സംഭവദിവസം മഠത്തിനു പുറത്ത് ഫാ. കോട്ടൂരിൻ്റെ സ്കൂട്ടർ കണ്ടെന്ന സാക്ഷിമൊഴിയ്ക്ക വ്യക്തമായ വിശദീകരണം നൽകാൻ വൈദികന് കഴിഞ്ഞിരുന്നില്ല.




 കൊല നടന്ന 1992 മാർച്ച് 27ന് പയസ് ടെൻത് മഠത്തിൽ ഫാ. തോമസ് കോട്ടൂരിൻ്റെ സാന്നിധ്യമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന സാക്ഷിമൊഴിയാണ് കേസിൽ നിർണായകമായത്. പുലർച്ചെ 4.15നും അഞ്ച് മണിയ്ക്കും ഇടയിലാണ് അഭയ കൊല്ലപ്പെട്ടതെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. അടയ്ക്കാ രാജു, ഷമീർ, കളർകോട് വേണുഗോപാൽ എന്നീ മൂന്നു പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ഇവരിൽ നിന്നു ശേഖരിച്ച തെളിവുകൾ വിധിന്യായത്തിൽ ശരിയായി ചേർത്തിട്ടുമില്ല. ഇവയൊന്നും തന്നെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാൻ പര്യാപ്തമല്ല. 

మరింత సమాచారం తెలుసుకోండి: