വിളക്കുകൾ കടുപ്പപ്പെടുത്തി കുവൈറ്റ്! വിദേശികൾക്ക് പ്രവേശനമില്ല!  കുവൈറ്റിൽ കുറച്ചു ദിവസങ്ങളായി കൊവിഡ് കേസുകൾ കൂടുതലാണ്. രാജ്യം ഇപ്പോൾ ലോക്ഡൗണിലേക്ക് പോകുമോ എന്ന പേടിയിലാണ് സ്വദേശികളും വിദേശികളും.എന്നാൽ ഇതിനെ കുറിച്ച് അധികൃർ കാര്യമായ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. നിയന്ത്രണാതീതമായി കൊവിഡ് കേസുകൾ വർദ്ധിച്ചാൽ മാത്രമായിരിക്കും ശക്തമായ നടപടിയിലേക്ക് നീങ്ങാൻ സാധ്യതയുള്ളു എന്നാണ് റിപ്പോർട്ട്. ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്ക് രാജ്യത്തേക്ക് വിദേശികൾക്ക് വിലക്ക് എർപ്പെടുത്തി കുവൈറ്റ്. നിയന്ത്രിക്കാൻ സാധിക്കാത്ത തരത്തിൽ കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കുവൈറ്റിൽ കുറച്ചു ദിവസങ്ങളായി കൊവിഡ് കേസുകൾ കൂടുതലാണ്. രാജ്യം ഇപ്പോൾ ലോക്ഡൗണിലേക്ക് പോകുമോ എന്ന പേടിയിലാണ് സ്വദേശികളും വിദേശികളും. രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ മാത്രമേ കടകൾ പ്രവർത്തിക്കാൻ പാടുള്ളു.



ഫാർമസി, ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക് മാത്രമാണ് ഇളവ് നൽകിയിട്ടുള്ളത്. ഡെലിവറി സേവനങ്ങളെ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആളുകൾ കൂടുന്ന എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കണമെന്ന് മന്ത്രിസഭ ഉത്തരവിട്ടു. കൊവി‍ഡ് വ്യാപനം രാജ്യത്ത് കൂടുതൽ ആണ് അതുകൊണ്ട് അനാവശ്യമായ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. കുവൈറ്റിലേക്ക് വരാൻവേണ്ടി ദുബായിൽ എത്തിയ പല പ്രവാസികൾക്കും ഈ തീരുമാനം വലിയ തിരിച്ചടിയായിരിക്കുകയാണ്.എന്നാൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് മന്ത്രിസഭ അറിയിച്ചു. പിന്നീട് കൊവിഡ് വ്യാപിക്കുന്നത് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇതിനെ കുറിച്ച് ചിന്തിച്ച് തീരുമാനം എടുക്കും. ഏത് രാജ്യങ്ങളിലുമെന്ന പോലെ, സ്വന്തം പൗരൻമാർക്ക് തൊഴിലവസരങ്ങൾ നൽകുകയെന്നത് ജിസിസി രാജ്യങ്ങളുടെയും പ്രഥമ പരിഗണനയിൽ വരുന്ന കാര്യമാണ്.



 അതുകൊണ്ടു തന്നെ തൊഴിലില്ലായ്മ രൂക്ഷമായ ഈ രാജ്യങ്ങളിൽ തൊഴിൽ മേഖലയുടെ സ്വദേശിവൽക്കരണം തകൃതിയായി നടക്കുകയാണ്. സൗദി അറേബ്യ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളാണ് സ്വദേശിവൽക്കരണം ദേശീയ അജണ്ടയായി സ്വീകരിച്ച് മുന്നോട്ടുപോവുന്നത്. പൊതുമേഖലയിലെന്ന പോലെ സ്വകാര്യമേഖലയിലും സാധ്യമായ രംഗങ്ങളിലെല്ലാം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് ഈ മൂന്നു രാജ്യങ്ങളും.



സ്വദേശികൾക്കിടയിൽ നേരത്തേ തന്നെ രൂക്ഷമായ തൊഴിലില്ലായ്മ കൊവിഡ് പ്രതിസന്ധിയോടെ കൂടുതൽ ശക്തമായി. എണ്ണ വിലയിലുണ്ടായ ഇടിവും ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങളും കാരണം നിരവധി പേർക്കാണ് തൊഴിൽ നഷ്ടമായത്. കൊവിഡ് മൂലമുണ്ടായ തൊഴിലില്ലായ്മ കൂടി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സ്വകാര്യമേഖലയിലെ താരതമ്യേന ചെറിയ ജോലികൾ പോലും സ്വദേശികൾക്ക് മാത്രമാക്കി നിയമനിർമാണം നടത്തുകയാണ് ഈ മൂന്നു രാജ്യങ്ങളിലെയും ഭരണകൂടങ്ങൾ ഇപ്പോൾ ചെയ്യുന്നത്.

Find out more: