അഴിമതിയിൽ മുങ്ങിയ ഭരണമാണ് കേരളത്തിൽ നടക്കുന്നത്' മുഖ്യമന്ത്രിക്ക് ജനങ്ങളുമായി സമ്പർക്കം കുറവാണെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി അധികാരം ആർക്കും വിട്ടുകൊടുക്കുന്നില്ലെന്നും ഇ ശ്രീധരൻ വിമർശിച്ചു. സർക്കാരിന് പുറമെ സിപിഎമ്മിനെതിരെയും ശ്രീധരൻ വിമർശനങ്ങൾ ഉന്നയിച്ചു. സിപിഎമ്മിന് ജനങ്ങളുടെ ഇടയിൽ മോശം ഇമേജാണ് ഉള്ളത്. കോടികൾ ചിലവിട്ട് പരസ്യം നൽകുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ചക്ക് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇ ശ്രീധരൻ പിണറായിക്കെതിരെ വിമർശനം ഉന്നയിച്ചത്.
കേരളത്തിൽ ബിജെപിയെ ജയിപ്പിക്കുന്നതിനാണ് തനിക്ക് മുനഗണനയെന്നും സംസ്ഥാനത്തിൻറെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുമെന്നുമായിരുന്നു വാക്കുകൾ. കോടികൾ ചിലവിട്ട് പരസ്യം നൽകുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ചക്ക് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒപ്പം സർക്കാരിന് പുറമെ സിപിഎമ്മിനെതിരെയും ശ്രീധരൻ വിമർശനങ്ങൾ ഉന്നയിച്ചു. അതായത് മുഖ്യമന്ത്രി അധികാരം ആർക്കും വിട്ടുകൊടുക്കുന്നില്ലെന്നും ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്രൃമില്ലെന്നും ഇ ശ്രീധരൻ. സർക്കാരിനും സിപിഎമ്മിനും എതിരെ വിമർശനം.
സിപിഎമ്മിന് ജനങ്ങളുടെ ഇടയിൽ മോശം ഇമേജാണ് ഉള്ളത്. അതോടൊപ്പം ബിജെപി അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും അടിസ്ഥാനസൗകര്യമേഖലയിൽ വികസനമുണ്ടാക്കുമെന്നും ശ്രീധരൻ പറഞ്ഞു. കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികളുടെ ചുക്കാൻ പിടിച്ച ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.